Breaking News
ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് 3 മണിക്കൂര്‍, കറങ്ങുന്ന സീറ്റുകൾ; വന്ദേഭാരത് ദക്ഷിണേന്ത്യയിലും

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടി സര്‍വീസ് തുടങ്ങിയത് യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാകും. ചെന്നൈയില്‍നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്കാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുക. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്ക് നാലര മണിക്കര്‍ കൊണ്ടും ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്ക് രണ്ടു മണിക്കൂര്‍ കൊണ്ടും എത്താനാകും. ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയത്തിലാണ് ഗണ്യമായ കുറവുണ്ടാകുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള യാത്രാസമയം കുറയുന്നതോടെ മൈസൂരു, കുടക്, കബനി എന്നിവിടങ്ങളിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ബെംഗളൂരു കെ.എസ്.ആര്‍. റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് തീവണ്ടി ചെന്നൈയിലേക്ക് പുറപ്പെട്ടു. ജനങ്ങള്‍ക്ക് കാണുന്നതിനായി ബെംഗളൂരു കന്റോണ്‍മെന്റ്, ബൈയപ്പനഹള്ളി, കെ.ആര്‍. പുരം, വൈറ്റ്ഫീല്‍ഡ്, ദേവന്‍ഗൊന്ദി, മാലൂര്‍, ടൈകല്‍, ബംഗാരപേട്ട്, വരദാപുര്‍ എന്നിവിടങ്ങളിലെല്ലാം നിര്‍ത്തി െവെകീട്ട് ആറുമണിയോടെയാണ് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയത്. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി സുരേന്ദ്രനായിരുന്നു ലോക്കോ പൈലറ്റ്.
ആറു ദിവസം സര്‍വീസ്
ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ എല്ലാദിവസവും മൈസൂരു – ചെന്നൈ പാതയില്‍ സര്‍വീസുണ്ടാകും. ശനിയാഴ്ച രാവിലെ യാത്രക്കാര്‍ക്കായി സര്‍വീസ് തുടങ്ങും. ചെന്നൈയില്‍നിന്ന് പുറപ്പെട്ടാല്‍ കാട്പാഡിയിലും ബെംഗളൂരുവിലും സ്റ്റോപ്പുണ്ടാകും. പുലര്‍ച്ചെ 5.50-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന വന്ദേഭാരത് തീവണ്ടി (20607) രാവിലെ 10.20-ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 12.20-ന് മൈസൂരുവിലെത്തും. ചെന്നൈയില്‍നിന്ന് മൈസൂരുവിലേക്ക് 6.30 മണിക്കൂറാണ് യാത്രാസമയം. തിരിച്ച് 20608-ാം നമ്പര്‍ തീവണ്ടി മൈസൂരുവില്‍നിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെട്ട് 2.55-ന് ബെംഗളൂരുവിലും രാത്രി 7.30-ന് ചെന്നൈയിലുമെത്തും. 6.35 മണിക്കൂറാകും യാത്രാസമയം.
മികച്ച സൗകര്യങ്ങള്‍
രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്‌സ്പ്രസാണ് ചെന്നൈ- മൈസൂരു റൂട്ടില്‍ സര്‍വീസ് ആരംഭിച്ചത്. ചെന്നൈയിലെ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്.) തീവണ്ടി നിര്‍മിച്ചത്. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് വാതിലുകള്‍, ജി.പി.എസ്. അധിഷ്ഠിതമായ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, വൈഫൈ എന്നിവയുണ്ടാകും.
എക്‌സിക്യൂട്ടീവ് ക്ലാസില്‍ കറങ്ങുന്ന കസേരയാണുള്ളത്. മണിക്കൂറില്‍ 160-180 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെങ്കിലും തുടര്‍ച്ചയായി ഈ വേഗം കൈവരിക്കാന്‍ സാധിക്കില്ല. ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് വെറും മൂന്നു മണിക്കൂര്‍കൊണ്ട് എത്താന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടിക്കറ്റ് നിരക്ക്
• ചെന്നൈ – മൈസൂരു: ചെയര്‍ കാര്‍ (1200 രൂപ), എക്‌സിക്യൂട്ടീവ് (2295 രൂപ)
• ചെന്നൈ – ബെംഗളൂരു: ചെയര്‍ കാര്‍ (995 രൂപ), എക്‌സിക്യൂട്ടീവ് (1885 രൂപ)
• ബെംഗളൂരു – മൈസൂരു: ചെയര്‍ കാര്‍ (515 രൂപ), എക്‌സിക്യൂട്ടീവ് (985 രൂപ)
• മൈസൂരു – ചെന്നൈ: ചെയര്‍ കാര്‍ (1365 രൂപ), എക്‌സിക്യൂട്ടീവ് (2485 രൂപ)
• മൈസൂരു – ബെംഗളൂരു: ചെയര്‍ കാര്‍ (720 രൂപ), എക്‌സിക്യൂട്ടീവ് (1215 രൂപ)
• ബെംഗളൂരു – ചെന്നൈ: ചെയര്‍ കാര്‍ (940 രൂപ), എക്‌സിക്യൂട്ടീവ് (1835 രൂപ).
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്