Breaking News
വയറിംഗ് പരിശോധനയ്ക്കായുള്ള സുരക്ഷ ജീവൻ സമിതി നിശ്ചലം : ‘ജീവന് എന്ത് സുരക്ഷ”

കണ്ണൂർ:വയറിംഗ് മേഖലയിലെ അശാസ്ത്രീയ പ്രവർത്തനങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജില്ലാ തലത്തിൽ രൂപീകരിച്ച സുരക്ഷ ജീവൻ സമിതി നിശ്ചലം.സർക്കാർ 2004 ൽ പ്രഖ്യാപിച്ച സമിതി പത്തുവർഷം കഴിഞ്ഞാണ് കണ്ണൂർ ജില്ലയിൽ രൂപം കൊണ്ടത്. കളക്ടർ അദ്ധ്യക്ഷനായുള്ള സമിതിയിൽ പൊലീസ് സൂപ്രണ്ട്,ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ,വിവിധ സംഘനാ പ്രതിനിധികൾ എന്നിവരാണ് സമിതിയിലുള്ളത്. സമിതി രൂപീകരിച്ചെങ്കിലും കാര്യമായ പ്രവർത്തനങ്ങലൊന്നും നടന്നില്ലെന്ന് മേഖലയിലുള്ളവർ പറഞ്ഞു.
തുടർന്ന് 2019 ൽ സമിതി പുനസംഘടിപ്പിച്ചിട്ടും കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല.സമിതിയുടെ നേതൃത്വത്തിൽ പരിശോധന പോലുമില്ലാത്തതിനാൽ അശാസ്ത്രീയ വയറിംഗ് രീതികളും അതിന് പിന്നാലെ അപകടങ്ങളും പതിവാണ്.കഴിഞ്ഞ കുറച്ച് ആഴ്ച്ചകൾക്ക് മുൻപ് പട്ടുവത്തെ ഒരു ഫാമിൽ ഇതര സംസ്ഥാന തൊഴിലാളി വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചിരുന്നു. അശാസ്ത്രീയമായ വയറിംഗിനിടയിലാണ് ഈ അപകടമുണ്ടായതെന്ന് മേഖലയിലെ തൊഴിലാളികൾ ആരോപിക്കുന്നു.സിവിൽ കോൺട്രാക്ടർമാരുടെ കടന്നുകയറ്റം മേഖലയിൽ ഇത്തരം പ്രശ്നങ്ങൾക്കിടയാക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം.
വയറിംഗിന്റെ ശാസ്ത്രീയ വശങ്ങളൊന്നും തന്നെ അറിയാത്ത ചില ഇതര സംസ്ഥാന തൊഴിലാളികളെ ജോലിയേൽപ്പിച്ച് സുരക്ഷിതമല്ലാത്ത രീതിയൽ വയറിംഗ് നടത്തി വരുന്നതാണ് പ്രധാന പ്രശ്നം.ഇത് പരിശോധിക്കേണ്ട സുരക്ഷ ജീവൻ സമിതി പ്രവർത്തിക്കാത്തത് മുതലെടുത്താണ് ഇത്തരം പ്രവൃത്തികൾ ഇപ്പോഴും തുടരുന്നത്.കൈമലർത്തി കളക്ടറുംആറ് മാസം മുൻപ് വയറിംഗ് തൊഴിലാളികളുടെ നേതൃത്വത്തിൽ കളക്ടറെ ബന്ധപ്പെട്ട് സമിതി പുനസംഘടിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.ആവശ്യപ്പെട്ട ലിസ്റ്റ് ഉൾപ്പെടെ നൽകിയിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ലൈസൻസില്ലാത്തവർ ജോലി ചെയ്യുന്ന സ്ഥിതി വരെ മേഖലയിലുണ്ടെന്നാണ് ആക്ഷേപം.
വയർമാൻമാർ പറയുന്നുസാങ്കേതിക വിദഗ്ദർ എന്ന നിലയിൽ പ്രത്യേക ക്ഷേമനിധി കെട്ടിട പ്ലാൻ സമർപ്പിക്കുമ്പോൾ ഇലക്ട്രിക്കൽ കോൺട്രാക്ടറുടെ ലൈസൻസ് കോപ്പിക്കായി നിയമ നിർമ്മാണംക്ഷേമനിധി പെൻഷൻ 5000 രൂപയാക്കണം വർഷങ്ങളായി സുരക്ഷ ജീവൻ സമിതി പ്രവർത്തിക്കുന്നില്ല.അതുകൊണ്ട് തന്നെ വയറിംഗ് മേഖലയിൽ നടക്കുന്ന വിവിധ അശാസ്ത്രീയ പ്രവർത്തനങ്ങൾ തടയാൻ സാധിക്കുന്നില്ല.കളക്ടറെ നേരിട്ട് കണ്ട് സമിതി പുനസ്ഥംഘടിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആറ് മാസമായിട്ടും നടപടിയില്ല.കെ.ആർ.ഗോവിന്ദൻ,സെക്രട്ടറി കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസർ അസോസിയേഷൻ
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്