Connect with us

Breaking News

ജപ്തി നടപടി ഒഴിവായി; സുഹറയ്ക്കും കുടുംബത്തിനും വീട് സ്വന്തം

Published

on

Share our post

കൂത്തുപറമ്പ് : ജപ്തി നടപടിയിൽ വീട്ടിൽ നിന്ന് ഇറക്കിവിട്ട പി.എം.സുഹറയ്ക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ സമാധാനത്തോടെ അന്തിയുറങ്ങാം. സംസ്ഥാന സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത വകയിൽ 20,80,000 രൂപ കട ബാധ്യത വന്നതോടെയാണ് കോട്ടയം പുറക്കളത്ത് കനാൽക്കരയിലെ സുഹറയുടെ വീടിന്റെ മുൻവാതിലിൽ ബാങ്ക് നോട്ടിസ് പതിച്ചു പൂട്ടി സീൽ ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 12നായിരുന്നു ജപ്തി. മാധ്യമ വാർത്തകളോടെ വിഷയം വിവാദമാവുകയും സ്ഥലം എംഎൽഎ കെ.പി.മോഹനൻ വിഷയത്തിൽ ഇടപെടുകയും മന്ത്രി വി.എൻ.വാസവനെ വിഷയം ധരിപ്പിക്കുകയും ചെയ്തു.

ഇതേത്തുടർന്ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ 14,75,000 രൂപ അടച്ചു പ്രശ്നം പരിഹരിക്കാമെന്ന് ബാങ്ക് അറിയിക്കുകയും ചെയ്തുതുക കണ്ടെത്താനാവാതെ പ്രയാസത്തിലായ കുടുംബത്തെ സഹായിക്കാൻ അമർഷാൻ ഫൗണ്ടേഷൻ ചെയർമാൻ അമർഷാൻ പ്രദേശവാസികളുടെ സഹായത്തോടെ ചാരിറ്റി വിഡിയോ ചെയ്തു സമൂഹമാധ്യമത്തിലൂടെ 11,50,000 രൂപ ലഭ്യമാക്കി. മൂന്നേകാൽ ലക്ഷം രൂപ കൂടി ഇവർ തന്നെ ഇടപെട്ട് ഉദാരമതികളിൽ നിന്നു ലഭ്യമാക്കിയാണ് ബാങ്കിലെ കുടിശിക തീർത്തു രേഖ തിരികെ വാങ്ങി നൽകിയത്. ട്രസ്റ്റ് അംഗങ്ങൾ സുഹറയെയും കൂട്ടി ഇന്നലെ രാവിലെ ബാങ്കിലെത്തിയാണു തുക അടച്ചത്. വൈകിട്ട് നാലരയോടെ ബാങ്ക് അധികൃതർ എത്തി താക്കോൽ കൈമാറി.

വായ്പയെടുത്ത തുക യഥാസമയം തിരിച്ചടച്ചില്ലെന്ന കാരണത്താൽ സംസ്ഥാന സഹകരണ ബാങ്ക് ജപ്തി നടപടി പൂർത്തിയാക്കി 3 സ്ത്രീകൾ ഉൾപ്പെടുന്ന കുടുംബത്തെയാണ് വീട്ടിൽ നിന്നു പുറത്താക്കി സീൽ ചെയ്തിരുന്നത്. മന്ത്രി വി.എൻ.വാസവനുമായും സംസ്ഥാന സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുമായും എംഎൽഎ സംസാരിച്ച് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ നല്ലൊരു തുക ഇളവനുവദിച്ച് ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കാൻ സാവകാശം നൽകാനായിരുന്നു തീരുമാനം.

സുഹറയെയും കുടുംബത്തെയും സന്ദർശിച്ച എംഎൽഎ തന്നെ ഇക്കാര്യം ധരിപ്പിച്ചിരുന്നു.9 വർഷമായി തിരിച്ചടവില്ലാത്തതിനാലാണു ജപ്തി നടപടി തുടങ്ങിയതെന്നാണ് ബാങ്ക് പറഞ്ഞിരുന്നത്. 2019 ഏപ്രിൽ 16 വരെ കുടിശിക തീർത്ത രേഖകൾ തന്റെ കയ്യിലുണ്ടെന്നും മുതലും പലിശയും ചേർത്തതിൽ ചില അപാകതകളുണ്ടെന്നും സുഹറ ആരോപിച്ചിരുന്നു. നാട്ടുകാരുടെയും എംഎൽഎയുടെയും ഇടപെടലിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ സുഹറ, എല്ലാം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ്.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!