Connect with us

Breaking News

രാജ്യം ചുറ്റുന്ന അമ്മയും മകനും

Published

on

Share our post

ചാല: അറുപതിനായിരത്തോളം കിലോമീറ്റർ താണ്ടി KA 09 X 6143 ചേതക്‌ സ്‌കൂട്ടർ അനന്തപുരിയിലെത്തി. മൈസൂർ ബോഗാഡി സ്വദേശികളായ കൃഷ്ണകുമാറും അമ്മ ചൂഡാരത്നമ്മയുമാണ്‌ യാത്രികർ. അച്ഛൻ വാങ്ങി നൽകിയ സ്‌കൂട്ടറിൽ രാജ്യംചുറ്റുന്ന കൃഷ്‌ണകുമാറും അമ്മയും എല്ലാവർക്കും സുപരിചിതരാണ്‌. അതുകൊണ്ടുതന്നെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ഇരുവർക്കും ഹൃദ്യമായ സ്വീകരണമാണ്‌ നൽകിയത്‌.

‘മാതൃസേവാ യാത്ര’ സങ്കൽപ്പത്തിൽ 2018 ജനുവരിയിൽ ആരംഭിച്ച യാത്ര അഞ്ചാംവർഷത്തിലേക്ക്‌ കടക്കുകയാണ്‌. കശ്‌മീർ മുതൽ കന്യാകുമാരിവരെയും, ചൈന അതിർത്തിയിലേക്കും നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ രാജ്യങ്ങളിലേക്കും കൃഷ്‌ണകുമാർ അമ്മയേയുംകൊണ്ട്‌ സ്‌കൂട്ടറിൽ സഞ്ചരിച്ചു. ആഗസ്‌ത്‌ 16ന്‌ മൈസൂരിൽനിന്ന്‌ വീണ്ടും ആരംഭിച്ച യാത്രയാണ്‌ തിരുവനന്തപുരത്തെത്തിയത്‌. അടുത്ത ലക്ഷ്യം കന്യാകുമാരി.40–-ാം വയസ്സിൽ കോർപറേറ്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ്‌ കൃഷ്‌ണകുമാർ അമ്മയുമൊത്തുള്ള യാത്ര ആരംഭിച്ചത്‌.

സഞ്ചരിക്കാനുള്ള വാഹനമായി 22 വർഷം മുമ്പ്‌ അച്ഛൻ സമ്മാനിച്ച സ്‌കൂട്ടർ തെരഞ്ഞെടുക്കാൻ കാരണം അച്ഛനോടുള്ള സ്‌നേഹംമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 72 കാരിയായ ചൂഡാരത്നമ്മയേയുംകൊണ്ട്‌ ഇതുവരെ 59,879 കിലോമീറ്റർ സഞ്ചരിച്ചു. രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളാണ്‌ കൂടുതലും സന്ദർശിച്ചത്‌. ഉറക്കവും വിശ്രമവുമെല്ലാം ക്ഷേത്രങ്ങളിൽതന്നെ. ആവശ്യമായ വസ്ത്രങ്ങളും വെള്ളവും മാത്രമാണ് കൂടെ കരുതിയിട്ടുള്ളത്‌.44 കാരനായ കൃഷ്ണകുമാർ അവിവാഹിതനാണ്‌.

തന്റെ സമ്പാദ്യത്തിൽനിന്ന്‌ മിച്ചംപിടിച്ച തുക അമ്മയുടെ അക്കൗണ്ടിലിട്ട്‌ അതിൽനിന്ന് ലഭിക്കുന്ന പലിശകൊണ്ടാണ് യാത്രാച്ചെലവ്‌ നടത്തുന്നത്. ചിട്ടയായ ഭക്ഷണരീതിയും കൃത്യമായ വിശ്രമവും പിന്തുടരുന്നതുകൊണ്ട്‌ രണ്ടാൾക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് കൃഷ്ണകുമാർ പറഞ്ഞു. മകനുമൊത്ത് അടുത്ത സ്ഥലത്തേക്കുള്ള യാത്രയുടെ സന്തോഷത്തിലാണ് ചൂഡാരത്നമ്മ.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!