Connect with us

Breaking News

ജനങ്ങളെ വട്ടം കറക്കി കുറുമാത്തൂർ മിച്ചഭൂമി

Published

on

Share our post

തളിപ്പറമ്പ്: കുറുമാത്തൂർ മിച്ചഭൂമിപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അല്ലാത്തപക്ഷം താലൂക്ക് ലാൻഡ് ബോർഡ് മെമ്പർ സ്ഥാനം രാജിവയ്ക്കുമെന്ന് സി.പി.എം നേതാവും മുൻപഞ്ചായത്ത് പ്രസിഡന്റുമായ കെ. കൃഷ്ണൻ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു.വർഷങ്ങളായി കുറുമാത്തൂരിലെ സാധാരണക്കാരായ ആളുകൾ ഭൂപ്രശ്നത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുകയാണ്.

ഇതു സംബന്ധിച്ച് കർഷകസംഘം നേതാവ് കെ.വി. ബാലകൃഷ്ണൻ കഴിഞ്ഞ താലൂക്ക് വികസനസമിതിയിൽ നൽകിയ പരാതി സംബന്ധിച്ച ചർച്ചയിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു കൃഷ്ണൻ.കുറുമാത്തൂർ വില്ലേജിലെ പഴയ സർവേ നമ്പർ 31 ഉൾപ്പെടുന്ന ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തിൽ നിരവധി സിവിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് ആർ.ഡി.ഒ ഇ.പി. മേഴ്സി യോഗത്തെ അറിയിച്ചു.

ഈ സർവേ നമ്പറിൽ നിരവധി പേർക്ക് ലഭിച്ച പട്ടയം കണ്ണൂർ അപ്പലെറ്റ് അതോറിറ്റി പരിഗണിച്ചുവരികയാണെന്നും ഈ ഭൂമിയുടെ ക്രയവിക്രയം പ്രശ്നങ്ങൾ നേരിടുന്നത് ശരിയാണെങ്കിലും അന്തിമമായി കാര്യങ്ങൾ തീരുമാനിക്കാൻ സമയം ആവശ്യമാണെന്നും ആർ.ഡി.ഒ പറഞ്ഞു.എന്നാൽ റവന്യൂ ഉദ്യോഗസ്ഥരിൽ ചിലരുടെ ഒത്താശ ഭൂമാഫിയയ്ക്ക് ലഭിക്കുന്നുണ്ടെന്നായിരുന്നുപരാതിക്കാരുടെ വാദം. പ്രശ്നം സർക്കാറിന്റെ പരിഗണനയിലാണെന്നായിരുന്നു ആർ.ഡി.ഒയുടെ വാദം.

എന്നാൽ മറുവശത്ത് ഇപ്പോഴും ഈ തർക്കഭൂമിക്ക് പട്ടയം നൽിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു കർഷകസംഘം നേതാക്കളുടെ ആരോപണം.കൂട്ടുംമുഖം പി.എച്ച്.സിയിൽ കിടത്തിചികിത്സ ആരംഭിക്കുന്ന കാര്യത്തിൽ ഡി.എം.ഒ മെല്ലെപ്പോക്ക് നടത്തുകയാണെന്ന് യോഗത്തിൽ ആരോപണം ഉയർന്നു. നാടുകാണി പ്ലാന്റേഷൻ കോർപറേഷൻ എസ്റ്റേറ്റ് ഏറ്റെടുത്ത് വ്യവസായ പാർക്ക് ആരംഭിക്കാൻ നടപടി സ്വീകരിക്കണെമന്ന് അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം യോഗത്തിൽ ആവശ്യപ്പെട്ടു.

നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ, ആർ.ഡി.ഒ ഇ.പി.മേഴ്സി, തഹസിൽദാർ പി.സജീവൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.സർവേ നമ്പർ 31കുറുമാത്തൂർ വില്ലേജിലെ പഴയ സർവേ നമ്പർ 31 ഉൾപ്പെടുന്ന ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവമാണ് പ്രശ്നത്തിന് ആധാരം. ഈ സർവേ നമ്പറിൽ നിരവധി പേർക്ക് ലഭിച്ചിട്ടുണ്ട്. ഇവ കണ്ണൂർ അപ്പലെറ്റ് അതോറിറ്റി പരിഗണിച്ചുവരികയാണ്. നിലവിൽ ഈ ഭൂമിയുടെ ക്രയവിക്രയം പ്രശ്നങ്ങൾ നേരിടുന്നതാണ് ജനങ്ങളെ വിഷമിപ്പിക്കുന്നത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!