Connect with us

Breaking News

ജനങ്ങളെ വട്ടം കറക്കി കുറുമാത്തൂർ മിച്ചഭൂമി

Published

on

Share our post

തളിപ്പറമ്പ്: കുറുമാത്തൂർ മിച്ചഭൂമിപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അല്ലാത്തപക്ഷം താലൂക്ക് ലാൻഡ് ബോർഡ് മെമ്പർ സ്ഥാനം രാജിവയ്ക്കുമെന്ന് സി.പി.എം നേതാവും മുൻപഞ്ചായത്ത് പ്രസിഡന്റുമായ കെ. കൃഷ്ണൻ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു.വർഷങ്ങളായി കുറുമാത്തൂരിലെ സാധാരണക്കാരായ ആളുകൾ ഭൂപ്രശ്നത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുകയാണ്.

ഇതു സംബന്ധിച്ച് കർഷകസംഘം നേതാവ് കെ.വി. ബാലകൃഷ്ണൻ കഴിഞ്ഞ താലൂക്ക് വികസനസമിതിയിൽ നൽകിയ പരാതി സംബന്ധിച്ച ചർച്ചയിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു കൃഷ്ണൻ.കുറുമാത്തൂർ വില്ലേജിലെ പഴയ സർവേ നമ്പർ 31 ഉൾപ്പെടുന്ന ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തിൽ നിരവധി സിവിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് ആർ.ഡി.ഒ ഇ.പി. മേഴ്സി യോഗത്തെ അറിയിച്ചു.

ഈ സർവേ നമ്പറിൽ നിരവധി പേർക്ക് ലഭിച്ച പട്ടയം കണ്ണൂർ അപ്പലെറ്റ് അതോറിറ്റി പരിഗണിച്ചുവരികയാണെന്നും ഈ ഭൂമിയുടെ ക്രയവിക്രയം പ്രശ്നങ്ങൾ നേരിടുന്നത് ശരിയാണെങ്കിലും അന്തിമമായി കാര്യങ്ങൾ തീരുമാനിക്കാൻ സമയം ആവശ്യമാണെന്നും ആർ.ഡി.ഒ പറഞ്ഞു.എന്നാൽ റവന്യൂ ഉദ്യോഗസ്ഥരിൽ ചിലരുടെ ഒത്താശ ഭൂമാഫിയയ്ക്ക് ലഭിക്കുന്നുണ്ടെന്നായിരുന്നുപരാതിക്കാരുടെ വാദം. പ്രശ്നം സർക്കാറിന്റെ പരിഗണനയിലാണെന്നായിരുന്നു ആർ.ഡി.ഒയുടെ വാദം.

എന്നാൽ മറുവശത്ത് ഇപ്പോഴും ഈ തർക്കഭൂമിക്ക് പട്ടയം നൽിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു കർഷകസംഘം നേതാക്കളുടെ ആരോപണം.കൂട്ടുംമുഖം പി.എച്ച്.സിയിൽ കിടത്തിചികിത്സ ആരംഭിക്കുന്ന കാര്യത്തിൽ ഡി.എം.ഒ മെല്ലെപ്പോക്ക് നടത്തുകയാണെന്ന് യോഗത്തിൽ ആരോപണം ഉയർന്നു. നാടുകാണി പ്ലാന്റേഷൻ കോർപറേഷൻ എസ്റ്റേറ്റ് ഏറ്റെടുത്ത് വ്യവസായ പാർക്ക് ആരംഭിക്കാൻ നടപടി സ്വീകരിക്കണെമന്ന് അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം യോഗത്തിൽ ആവശ്യപ്പെട്ടു.

നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ, ആർ.ഡി.ഒ ഇ.പി.മേഴ്സി, തഹസിൽദാർ പി.സജീവൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.സർവേ നമ്പർ 31കുറുമാത്തൂർ വില്ലേജിലെ പഴയ സർവേ നമ്പർ 31 ഉൾപ്പെടുന്ന ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവമാണ് പ്രശ്നത്തിന് ആധാരം. ഈ സർവേ നമ്പറിൽ നിരവധി പേർക്ക് ലഭിച്ചിട്ടുണ്ട്. ഇവ കണ്ണൂർ അപ്പലെറ്റ് അതോറിറ്റി പരിഗണിച്ചുവരികയാണ്. നിലവിൽ ഈ ഭൂമിയുടെ ക്രയവിക്രയം പ്രശ്നങ്ങൾ നേരിടുന്നതാണ് ജനങ്ങളെ വിഷമിപ്പിക്കുന്നത്.


Share our post

Breaking News

താമരശ്ശേരി കൊലപാതകം; അഞ്ച് വിദ്യാർത്ഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി

Published

on

Share our post

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ മരണത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒബ്സർവേഷൻ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയർപേഴ്‌സണോടും ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലൻസും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മനോജ് കുമാർ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മർദിച്ചത്.


Share our post
Continue Reading

Breaking News

പുല്‍പ്പള്ളിയില്‍ പനി ബാധിച്ച് ആദിവാസി വിദ്യാര്‍ഥിനി മരിച്ചു

Published

on

Share our post

കല്‍പ്പറ്റ: വയനാട്ടില്‍ പനി ബാധിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പുല്‍പ്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീന (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിക്കുകയായിരുന്നു. പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനിയാണ് മരിച്ച മീന. രണ്ട് മണിക്കൂറിന് ശേഷം കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ വൈകിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.

കുട്ടി മരിച്ച ഉടനെ ബന്ധുക്കള്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും ഇവര്‍ താമസിക്കുന്ന സ്ഥലം കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണെന്നും അവിടെ വിളിച്ച് പറയാന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് ബന്ധുക്കളില്‍ ചിലര്‍ കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ നേരില്‍ പോയി വിവരം അറിയിച്ചുവെങ്കിലും വൈകിട്ട് ആറുമണി കഴിഞ്ഞാണ് കേണിച്ചിറ സ്റ്റേഷനില്‍ നിന്നും അധികൃതര്‍ എത്തിയതെന്നാണ് ആരോപണം.ആറരയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ച് രാത്രി എട്ട് മണിക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.


Share our post
Continue Reading

Breaking News

കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!