Connect with us

Breaking News

പെൻസിൽ പാക്കിങ്ങിന്‌ ലക്ഷം രൂപ കിട്ടില്ല ; ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങരുത്‌

Published

on

Share our post

കൊച്ചി: പെൻസിൽ കമ്പനിയുടെ പേരിലുള്ള വൻ ശമ്പളം ഉറപ്പുനൽകി ഓൺലൈൻ തട്ടിപ്പ്‌. നടരാജ്‌ കമ്പനിയുടെ പെൻസിലുകൾ വീട്ടിലിരുന്ന്‌ പാക്ക്‌ ചെയ്‌ത്‌ നൽകിയാൽ മാസം 50,000 മുതൽ ഒരുലക്ഷം രൂപവരെ ലഭിക്കുമെന്നാണ്‌ വാഗ്‌ദാനം. ഇത്‌ വിശ്വസിച്ച്‌ 1920 രൂപ അയച്ചുകൊടുത്ത അരൂർ സ്വദേശിക്ക്‌ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസിന്റെ ഇടപെടലിനെ തുടർന്ന്‌ പണം തിരികെ ലഭിച്ചു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ്‌ സംശയം തോന്നി പൊലീസിനെ സമീപിച്ചത്‌.

ഫെയ്‌സ്‌ബുക്, ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയാണ്‌ തട്ടിപ്പുസംഘത്തിന്റെ പ്രവർത്തനം. ദൈർഘ്യം കുറഞ്ഞ വീഡിയോകളായ റീൽസ്‌ വഴിയും ഫെയ്‌സ്‌ബുക് പേജുകളിലൂടെയും വിളിക്കേണ്ട നമ്പർ നൽകും. ആ വാട്‌സാപ് നമ്പറിൽ ബന്ധപ്പെടുന്നവരോട്‌ 520 രൂപ രജിസ്‌ട്രേഷൻ ഫീസ്‌ ഗൂഗിൾപേയോ ഫോൺപേയോ ആയി നൽകാൻ ആവശ്യപ്പെടും. അടുത്തപടിയായി ഫോട്ടോ വാങ്ങി കമ്പനിയുടെ ‘തിരിച്ചറിയൽ കാർഡ്‌’ അയച്ചുകൊടുക്കും.

അതിനുശേഷം അഡ്രസ്‌ വെരിഫിക്കേഷന്‌ 1400 രൂപ ചോദിക്കും. ഈ രണ്ട്‌ തുകയും റീഫണ്ട്‌ ചെയ്യുമെന്ന്‌ അറിയിച്ചു. അതിനായി ഫോണിലേയ്‌ക്ക്‌ വരുന്ന ഒടിപി നമ്പർ പറയാൻ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ പരാതിക്കാരൻ ഇത്‌ ചെയ്‌തില്ല. തുടർന്ന്‌ കൊറിയർ ചാർജായി വീണ്ടും 2000 രൂപ ആവശ്യപ്പെട്ടപ്പോൾ കാക്കനാടുള്ള കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ്‌ സ്‌റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു.പണം ചെന്നത്‌ ഉത്തർപ്രദേശിലുള്ള ബാങ്ക്‌ അക്കൗണ്ടിലേക്കാണെന്ന്‌ പൊലീസ്‌ കണ്ടെത്തി. പൊലീസ്‌ അക്കൗണ്ട്‌ ഉടമയെ വിളിച്ച്‌ ആവശ്യപ്പെട്ടതിനെ തുടർന്ന്‌ അയാൾ പരാതിക്കാരന്‌ പണം തിരിച്ചയച്ചുകൊടുത്തു.


Share our post

Breaking News

കാട്ടുപന്നിയുടെ ആക്രമണം, കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

Published

on

Share our post

തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ടു. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആസ്പത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ഇന്ധിരഗാന്ധി ആസ്പത്രിയിലേക്ക് മാറ്റി.ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂര്‍. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോള്‍ വന്യജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.2025-ല്‍ ഇതുവരെ വന്യജീവി ആക്രമണത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായാതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടായുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ആറളം മേഖലയിലാണ് ഏറ്റവും ഒടുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്.


Share our post
Continue Reading

Breaking News

താമരശ്ശേരി കൊലപാതകം; അഞ്ച് വിദ്യാർത്ഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി

Published

on

Share our post

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ മരണത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒബ്സർവേഷൻ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയർപേഴ്‌സണോടും ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലൻസും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മനോജ് കുമാർ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മർദിച്ചത്.


Share our post
Continue Reading

Breaking News

പുല്‍പ്പള്ളിയില്‍ പനി ബാധിച്ച് ആദിവാസി വിദ്യാര്‍ഥിനി മരിച്ചു

Published

on

Share our post

കല്‍പ്പറ്റ: വയനാട്ടില്‍ പനി ബാധിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പുല്‍പ്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീന (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിക്കുകയായിരുന്നു. പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനിയാണ് മരിച്ച മീന. രണ്ട് മണിക്കൂറിന് ശേഷം കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ വൈകിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.

കുട്ടി മരിച്ച ഉടനെ ബന്ധുക്കള്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും ഇവര്‍ താമസിക്കുന്ന സ്ഥലം കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണെന്നും അവിടെ വിളിച്ച് പറയാന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് ബന്ധുക്കളില്‍ ചിലര്‍ കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ നേരില്‍ പോയി വിവരം അറിയിച്ചുവെങ്കിലും വൈകിട്ട് ആറുമണി കഴിഞ്ഞാണ് കേണിച്ചിറ സ്റ്റേഷനില്‍ നിന്നും അധികൃതര്‍ എത്തിയതെന്നാണ് ആരോപണം.ആറരയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ച് രാത്രി എട്ട് മണിക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!