Connect with us

Breaking News

മായരുത്, ആയിഷ മോളുടെ ചിരി

Published

on

Share our post

കണ്ണൂർ: ”എനിക്ക് വേദനിക്കുന്നു ഉമ്മാ…വീട്ടിൽപോണംന്ന് ഡോക്ടറോട് പറ… ദേഹമാകെ നുറുങ്ങുന്ന വേദനയിൽ ആയിഷ മോളുടെ നിലവിളി കണ്ടുസഹിക്കാനാവില്ല.അപ്ലാസ്റ്റിക് അനീമിയ എന്ന അത്യപൂർവരോഗം ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരി ആയിഷത്തുൽ ഐറായെ വേദനകളില്ലാത്ത ജീവിതത്തിലേക്ക് തിരിച്ചുനടത്താൻ സുമനസ്സുകളുടെ സഹായം ആവശ്യമായിരിക്കുകയാണ്.തലശ്ശേരി ധർമടം സ്വദേശി ബേക്കോടൻ നജീബിന്റെയും റാഹിദയുടെയും മൂത്തമകളായ ആയിഷയുടെ മുഖത്തെ ചിരി മാഞ്ഞിട്ട് മൂന്നു മാസമായി.

വായിൽനിന്നും മൂക്കിൽനിന്നും രക്തമൊഴുകുന്ന നിലയിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതരം രോഗം ബാധിച്ചതായി മനസ്സിലാകുന്നത്. തുടർന്ന് മലബാർ കാൻസർ സെന്ററിലേക്കും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും മാറ്റി.മജ്ജ ദുര്‍ബലമായി രക്തത്തിന്റെ ഉൽപാദനം കുറയുന്ന അവസ്ഥയാണിത്. ഡോക്ടർമാരുടെ നിർദേശ പ്രകാരം, മജ്ജ മാറ്റിവെക്കൽ മാത്രമാണ് പരിഹാരം. മജ്ജ നൽകാൻ നജീബ് തയാറാണെങ്കിലും ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി കാരുണ്യമതികളുടെ സഹായം ആവശ്യമാണ്.

50 ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യം. വാടകവീട്ടിൽ താമസിക്കുന്ന പന്തൽ തൊഴിലാളിയായ നജീബിനെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ പോലുമാവാത്ത തുകയാണിത്.കടം വാങ്ങിയും സുമനസ്സുകളുടെ സഹായത്താലുമാണ് മകളുടെ ഇതുവരെയുള്ള ചികിത്സക്കായി 10 ലക്ഷത്തിലേറെ ചെലവാക്കിയത്. കുട്ടിയുടെ ജീവൻ രക്ഷിക്കാനായി ഒരാഴ്ചക്കകം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്.മകളുടെ നിലവിളി കണ്ടുസഹിക്കാനാവാതെ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി റാഹിദയും നജീബും നന്മവറ്റാത്ത മനുഷ്യരുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്.

ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്താൻ ധർമടം പഞ്ചായത്തംഗം സി.എച്ച്. ജസീല ചെയർപേഴ്സനായും ടി.വി. ബാലകൃഷ്ണൻ ജനറൽ കൺവീനറായും കുന്നുമ്മൽ ചന്ദ്രൻ ട്രഷററായും ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.ഫെഡറൽ ബാങ്ക് കോഴിക്കോട് ശാഖയിൽ കെ. റാഹിദയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 14130100173201. ഐ.എഫ്.എസ്.സി: FDRL0001413. ഗൂഗ്ൾ പേ, ഫോൺപേ: 8089936162. ഫോൺ: 9961463272, 7736665186.


Share our post

Breaking News

കാട്ടുപന്നിയുടെ ആക്രമണം, കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

Published

on

Share our post

തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ടു. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആസ്പത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ഇന്ധിരഗാന്ധി ആസ്പത്രിയിലേക്ക് മാറ്റി.ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂര്‍. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോള്‍ വന്യജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.2025-ല്‍ ഇതുവരെ വന്യജീവി ആക്രമണത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായാതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടായുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ആറളം മേഖലയിലാണ് ഏറ്റവും ഒടുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്.


Share our post
Continue Reading

Breaking News

താമരശ്ശേരി കൊലപാതകം; അഞ്ച് വിദ്യാർത്ഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി

Published

on

Share our post

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ മരണത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒബ്സർവേഷൻ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയർപേഴ്‌സണോടും ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലൻസും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മനോജ് കുമാർ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മർദിച്ചത്.


Share our post
Continue Reading

Breaking News

പുല്‍പ്പള്ളിയില്‍ പനി ബാധിച്ച് ആദിവാസി വിദ്യാര്‍ഥിനി മരിച്ചു

Published

on

Share our post

കല്‍പ്പറ്റ: വയനാട്ടില്‍ പനി ബാധിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പുല്‍പ്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീന (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിക്കുകയായിരുന്നു. പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനിയാണ് മരിച്ച മീന. രണ്ട് മണിക്കൂറിന് ശേഷം കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ വൈകിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.

കുട്ടി മരിച്ച ഉടനെ ബന്ധുക്കള്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും ഇവര്‍ താമസിക്കുന്ന സ്ഥലം കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണെന്നും അവിടെ വിളിച്ച് പറയാന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് ബന്ധുക്കളില്‍ ചിലര്‍ കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ നേരില്‍ പോയി വിവരം അറിയിച്ചുവെങ്കിലും വൈകിട്ട് ആറുമണി കഴിഞ്ഞാണ് കേണിച്ചിറ സ്റ്റേഷനില്‍ നിന്നും അധികൃതര്‍ എത്തിയതെന്നാണ് ആരോപണം.ആറരയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ച് രാത്രി എട്ട് മണിക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!