Connect with us

Breaking News

ഉപഭോക്താക്കളുടെ കാലങ്ങളായുള്ള ആശങ്കയ‌്‌ക്ക് വിരാമം, ആ തട്ടിപ്പ് ഐ.ഒ.സിയുടെ പമ്പിൽ ഇനി നടക്കില്ല

Published

on

Share our post

കൊച്ചി: ഇന്ധനങ്ങളുടെ അളവിലും ഗുണമേന്മയിലും തട്ടിപ്പ് നടത്തുന്നത് തടയുന്ന ഇലക്ട്രോണിക് സംവിധാനം രാജ്യത്തെ മുഴുവൻ പമ്പുകളിലും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നടപ്പാക്കുന്നു. പമ്പുകളെ ഇന്ത്യൻ ഓയിൽ ഓഫീസുകളുമായി ബന്ധിപ്പിക്കുന്ന സംവിധാനം കേരളത്തിലെ മുഴുവൻ പമ്പുകളിലും നടപ്പാക്കി. റീട്ടെയിൽ ഔട്ട്ലെറ്റ് ആട്ടോമേഷൻ സിസ്റ്റം (എ.ടി.ഒ.എസ് ) വഴിയാണ് നിരീക്ഷിക്കുന്നതെന്ന് ഇന്ത്യൻ ഓയിൽ ചീഫ് ജനറൽ മാനേജർ (വിജിലൻസ്) ഹൈമറാവു ‘കേരളകൗമുദി”യോട് പറഞ്ഞു.

പമ്പുകളിലെ യൂണിറ്റുകളെ കമ്പ്യൂട്ടർ സംവിധാനംവഴി ഇന്ത്യൻ ഓയിലിന്റെ സംസ്ഥാന ഓഫീസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വാഹനഉടമ ആവശ്യപ്പെട്ട തുക ആകുന്നതി​ന് മുമ്പ് ഇന്ധനമടിക്കുന്നത് നിറുത്തിയാൽ ടാങ്കിലേയ്ക്ക് കടത്തിവയ്ക്കുന്ന നോസിൽ തനിയെ ലോക്കാകും. വീണ്ടും പെട്രോളോ ഡീസലോ അടിക്കാനാകില്ല. ഇന്ത്യൻ ഓയിൽ ഓഫീസ് ഇടപെട്ട് നടപടി സ്വീകരിച്ചശേഷം നൽകുന്ന പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രമേ വീണ്ടും നോസിൽ തുറക്കാൻ കഴിയൂ.ഇന്ധനമടിക്കുംമുമ്പ് മീറ്ററിൽ പൂജ്യമെന്ന് ഉറപ്പിക്കാൻ ഉപഭോക്താക്കളും ശ്രദ്ധിക്കണം.

അടിച്ചുതീരുമ്പോൾ പറഞ്ഞ തുകയാണെന്നും ഉറപ്പാക്കണം. ഇതുവഴി ക്രമക്കേട് ഒഴിവാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.വിജിലൻസ് വാരാചരത്തിന്റെ ഭാഗമാവി വെല്ലിംഗ്ഡൺ ഐലൻഡിലെ പമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ ഓയിൽ ചീഫ് ജനറൽ മാനേജർ (വിജിലൻസ്) ഹൈമറാവു, കേരള ചീഫ് മാനേജർ (വിജിലൻസ് ) ടി.എൻ. ദീപ്തിനാഥ്, ഡിവിഷണൽ ഹെഡ് വിപിൻ അഗസ്റ്റിൻ, ചീഫ് മാനേജർ (റീട്ടെയിൽ സെയിൽ) അബ്ദുൾ മലിക്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ രാജശേഖർ രാജാറാം എന്നിവർ പങ്കെടുത്തു.ഗുണമേന്മ പരിശോധിക്കുംപമ്പുകളിലെ ടാങ്കുകളിൽനിന്ന് സാമ്പിളുകളെടുത്ത് ഗുണമേന്മ ഉറപ്പാക്കുന്ന പരിശോധനകൾ നടത്തുന്നുണ്ട്.

റിഫൈനറിയിൽനിന്ന് ടാങ്കർ ലോറികളിൽ നിറയ്ക്കുമ്പോൾ ഇന്ധനത്തിന്റെ ഡെൻസിറ്റി പരിശോധിക്കും. പമ്പിലെ ടാങ്കിൽ നിറച്ചശേഷം സാമ്പിളെടുത്ത് ഹൈഡ്രോമീറ്റർ ഉപയോഗിച്ച് ഡെൻസിറ്റി ടെസ്റ്റ് പരിശോധിച്ച് മായം കലർത്തുന്നില്ല എന്നുറപ്പാക്കുന്നുണ്ട്.ബിൽ വരും, മൊബൈലിൽവാഹനത്തിൽ ഇന്ധനം നിറച്ചാൽ മൊബൈൽഫോണിൽ ബിൽ ലഭിക്കുന്ന സംവിധാനവും നടപ്പാക്കും. വാഹനത്തിന്റെ നമ്പരുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പരിലേയ്ക്ക് തത്സമയം ബിൽ ലഭിക്കും. പിറന്നാൾ ഉൾപ്പെടെ വിശേഷദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ആശംസാസന്ദേശങ്ങളും ലഭിക്കും.


Share our post

Breaking News

താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.


Share our post
Continue Reading

Breaking News

ഷഹബാസ് കൊലക്കേസ്: വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ സംഘർഷം

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ സംഘർഷം. വിദ്യാർഥികൾ പരീക്ഷ എഴുതുന്ന വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിനു മുന്നിലാണ് വിവിധ സംഘടനകളുടെ പ്രതിഷേധം.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വെള്ളിമാട്‌കുന്നിലെ ഒബ്‌സർവേഷൻ ഹോമിലേക്ക് പരീക്ഷ കേന്ദ്രം മാറ്റിയത്. സ്‌കൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാഭവൻ സെക്രട്ടറിക്ക് പൊലീസ് കത്ത് നൽകുകയായിരുന്നു. വിദ്യാർഥികൾ അതേ സ്‌കൂളിൽ പരീക്ഷയെഴുതുന്നത് സംഘർഷ സാധ്യതയുണ്ടാക്കുമെന്ന് കത്തിൽ പറഞ്ഞിരുന്നു.


Share our post
Continue Reading

Breaking News

കാട്ടുപന്നിയുടെ ആക്രമണം, കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

Published

on

Share our post

തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ടു. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആസ്പത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ഇന്ധിരഗാന്ധി ആസ്പത്രിയിലേക്ക് മാറ്റി.ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂര്‍. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോള്‍ വന്യജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.2025-ല്‍ ഇതുവരെ വന്യജീവി ആക്രമണത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായാതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടായുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ആറളം മേഖലയിലാണ് ഏറ്റവും ഒടുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്.


Share our post
Continue Reading

Trending

error: Content is protected !!