Connect with us

Breaking News

ഉപഭോക്താക്കളുടെ കാലങ്ങളായുള്ള ആശങ്കയ‌്‌ക്ക് വിരാമം, ആ തട്ടിപ്പ് ഐ.ഒ.സിയുടെ പമ്പിൽ ഇനി നടക്കില്ല

Published

on

Share our post

കൊച്ചി: ഇന്ധനങ്ങളുടെ അളവിലും ഗുണമേന്മയിലും തട്ടിപ്പ് നടത്തുന്നത് തടയുന്ന ഇലക്ട്രോണിക് സംവിധാനം രാജ്യത്തെ മുഴുവൻ പമ്പുകളിലും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നടപ്പാക്കുന്നു. പമ്പുകളെ ഇന്ത്യൻ ഓയിൽ ഓഫീസുകളുമായി ബന്ധിപ്പിക്കുന്ന സംവിധാനം കേരളത്തിലെ മുഴുവൻ പമ്പുകളിലും നടപ്പാക്കി. റീട്ടെയിൽ ഔട്ട്ലെറ്റ് ആട്ടോമേഷൻ സിസ്റ്റം (എ.ടി.ഒ.എസ് ) വഴിയാണ് നിരീക്ഷിക്കുന്നതെന്ന് ഇന്ത്യൻ ഓയിൽ ചീഫ് ജനറൽ മാനേജർ (വിജിലൻസ്) ഹൈമറാവു ‘കേരളകൗമുദി”യോട് പറഞ്ഞു.

പമ്പുകളിലെ യൂണിറ്റുകളെ കമ്പ്യൂട്ടർ സംവിധാനംവഴി ഇന്ത്യൻ ഓയിലിന്റെ സംസ്ഥാന ഓഫീസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വാഹനഉടമ ആവശ്യപ്പെട്ട തുക ആകുന്നതി​ന് മുമ്പ് ഇന്ധനമടിക്കുന്നത് നിറുത്തിയാൽ ടാങ്കിലേയ്ക്ക് കടത്തിവയ്ക്കുന്ന നോസിൽ തനിയെ ലോക്കാകും. വീണ്ടും പെട്രോളോ ഡീസലോ അടിക്കാനാകില്ല. ഇന്ത്യൻ ഓയിൽ ഓഫീസ് ഇടപെട്ട് നടപടി സ്വീകരിച്ചശേഷം നൽകുന്ന പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രമേ വീണ്ടും നോസിൽ തുറക്കാൻ കഴിയൂ.ഇന്ധനമടിക്കുംമുമ്പ് മീറ്ററിൽ പൂജ്യമെന്ന് ഉറപ്പിക്കാൻ ഉപഭോക്താക്കളും ശ്രദ്ധിക്കണം.

അടിച്ചുതീരുമ്പോൾ പറഞ്ഞ തുകയാണെന്നും ഉറപ്പാക്കണം. ഇതുവഴി ക്രമക്കേട് ഒഴിവാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.വിജിലൻസ് വാരാചരത്തിന്റെ ഭാഗമാവി വെല്ലിംഗ്ഡൺ ഐലൻഡിലെ പമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ ഓയിൽ ചീഫ് ജനറൽ മാനേജർ (വിജിലൻസ്) ഹൈമറാവു, കേരള ചീഫ് മാനേജർ (വിജിലൻസ് ) ടി.എൻ. ദീപ്തിനാഥ്, ഡിവിഷണൽ ഹെഡ് വിപിൻ അഗസ്റ്റിൻ, ചീഫ് മാനേജർ (റീട്ടെയിൽ സെയിൽ) അബ്ദുൾ മലിക്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ രാജശേഖർ രാജാറാം എന്നിവർ പങ്കെടുത്തു.ഗുണമേന്മ പരിശോധിക്കുംപമ്പുകളിലെ ടാങ്കുകളിൽനിന്ന് സാമ്പിളുകളെടുത്ത് ഗുണമേന്മ ഉറപ്പാക്കുന്ന പരിശോധനകൾ നടത്തുന്നുണ്ട്.

റിഫൈനറിയിൽനിന്ന് ടാങ്കർ ലോറികളിൽ നിറയ്ക്കുമ്പോൾ ഇന്ധനത്തിന്റെ ഡെൻസിറ്റി പരിശോധിക്കും. പമ്പിലെ ടാങ്കിൽ നിറച്ചശേഷം സാമ്പിളെടുത്ത് ഹൈഡ്രോമീറ്റർ ഉപയോഗിച്ച് ഡെൻസിറ്റി ടെസ്റ്റ് പരിശോധിച്ച് മായം കലർത്തുന്നില്ല എന്നുറപ്പാക്കുന്നുണ്ട്.ബിൽ വരും, മൊബൈലിൽവാഹനത്തിൽ ഇന്ധനം നിറച്ചാൽ മൊബൈൽഫോണിൽ ബിൽ ലഭിക്കുന്ന സംവിധാനവും നടപ്പാക്കും. വാഹനത്തിന്റെ നമ്പരുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പരിലേയ്ക്ക് തത്സമയം ബിൽ ലഭിക്കും. പിറന്നാൾ ഉൾപ്പെടെ വിശേഷദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ആശംസാസന്ദേശങ്ങളും ലഭിക്കും.


Share our post

Breaking News

ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

Published

on

Share our post

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Breaking News

10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!