Connect with us

Breaking News

രാജ്യത്ത്‌ വിലക്കയറ്റത്തോത്‌ 7 ശതമാനം;വിലക്കയറ്റം കുറവ്‌ കേരളത്തിൽ ,5.73

Published

on

Share our post

തിരുവനന്തപുരം: രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി നിയന്ത്രിക്കുന്നത്‌ കേരളം. രാജ്യത്ത്‌ സെപ്‌തംബറിലെ വിലക്കയറ്റത്തോത്‌ ഏഴു ശതമാനമായിരിക്കെ കേന്ദ്ര സർക്കാർ കണക്കുപ്രകാരം കേരളത്തിൽ 5.73 ശതമാനം മാത്രം. 11 സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയേക്കാൾ കൂടുതലായിരുന്നപ്പോഴാണ്‌ കേരളം വിലക്കയറ്റം പിടിച്ചുനിർത്തിയത്‌.ഏപ്രിലിലെ ഉപഭോക്‌തൃ വിലസൂചിക അടിസ്ഥാനമാക്കി കേരളത്തിൽ വിലക്കയറ്റം 5.08 ശതമാനമായിരുന്നു.

ദേശീയ നാണ്യപ്പെരുപ്പ നിരക്ക്‌ 7.79 ശതമാനവും.- എട്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്‌. മാർച്ചിൽ 6.95 ശതമാനമായിരുന്നു.13 സംസ്ഥാനത്ത്‌ ദേശീയ നിരക്കിനേക്കാൾ കൂടി. നാലിടത്ത്‌ ഒമ്പത്‌ ശതമാനത്തിനും മുകളിലായി. തമിഴ്‌നാട്ടിൽ മാത്രം കേരളത്തേക്കാൾ കുറഞ്ഞു. കേരളത്തിൽ ഗ്രാമീണ മേഖലയിലാണ്‌ വിലക്കയറ്റത്തോത്‌ കുറഞ്ഞതെന്നതും പ്രത്യേകതയാണ്‌. 5.4 ശതമാനം. പശ്ചിമബംഗാളും മധ്യപ്രദേശുമാണ്‌ വിലക്കയറ്റ നിരക്കിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ–- 11 ശതമാനത്തിനു മുകളിൽ. ഹരിയാനയിലും തെലങ്കാനയിലും ഒമ്പതുശതമാനം കടക്കുന്നു.

മഹാരാഷ്ട്ര, അസം, ഉത്തർപ്രദേശ്‌, ഗുജറാത്ത്‌, ഒഡിഷ, രാജസ്ഥാൻ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ എട്ടു ശതമാനത്തിനു മുകളിലും.പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമാണ്‌. ജനുവരിയില 6.34 ശതമാനമായിരുന്നത്‌ സെപ്‌തംബർ 7.04 ആയി. ധാന്യങ്ങളുടെ വിലക്കയറ്റം 21 മാസത്തെ ഏറ്റവും ഉയർന്ന തോതിലാണ്‌. തുണിത്തരങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ വിലയും ഉയരുന്നു. വർഷങ്ങളായി രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. ദേശീയതലത്തിൽ വിലക്കയറ്റം കുതിച്ചുയരുമ്പോൾ ഉപഭോക്‌തൃ സംസ്ഥാനമായിട്ടും കേരളത്തിൽ പിടിച്ചുനിർത്താനാകുന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ പൊതുവിപണിയിലെ ഫലപ്രദമായ ഇടപെടലാണ്‌.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!