Connect with us

Breaking News

തൊഴിലുറപ്പ് പദ്ധതി: ഇരിട്ടി ബ്ലോക്കിൽ ഓംബുഡ്സ്മാൻ സിറ്റിങ് നടത്തി; തില്ലങ്കേരിയിൽ കൃഷിയിടത്തിലെത്തി

Published

on

Share our post

ഇരിട്ടി :  തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നു പരാതി സ്വീകരിക്കുന്നതിനും തീർപ്പു കൽപിക്കുന്നതിനും ആയി ജില്ല ഓംബുഡ്സ്മാൻ കെ.എം.രാമകൃഷ്ണൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ സിറ്റിങ് നടത്തി. തില്ലങ്കേരി പഞ്ചായത്തിലെ പൂമരത്ത് തൊഴിലുറപ്പു ജോലി നേരിട്ടെത്തി കണ്ടു.

സിറ്റിങ്ങിൽ ആറളം പഞ്ചായത്തിൽ നിന്നുള്ള 3 പരാതികൾ പരിശോധിച്ചു. പോരായ്മ പരിഹരിക്കാൻ നിർദേശവും സംശയങ്ങൾക്കുള്ള മറുപടിയും നൽകി. പരാതിക്കാരും ബന്ധപ്പെട്ട ബ്ലോക്ക് – പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ജീവനക്കാരും സിറ്റിങ്ങിൽ ഹാജരായി.ബിഡിഒ ഏബ്രാഹം തോമസ്, ജോയിന്റ് ബിഡിഒമാരായ പി.ദിവാകരൻ, ടി.വി.രഘുവരൻ, എക്സ്റ്റൻഷൻ ഓഫിസർ അബ്ദുല്ല,

അസിസ്റ്റന്റ് എൻജിനീയർ സിജോയി ശ്രീധർ, ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതി ജീവനക്കാരായ ഗീതു പ്രകാശ്, കെ.പ്രഭിഷ, കെ.വി.വനിഷ എന്നിവർ പങ്കെടുത്തു. തില്ലങ്കേരി പൂമരത്ത് പദ്ധതി പ്രദേശം സന്ദർശിക്കുമ്പോൾ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.രതീഷ്, അംഗം പി.ഡി.മനീഷ, തൊഴിലുറപ്പു ജീവനക്കാർ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.

ഓംബുഡ്സ്മാൻ നൽകിയ നിർദേശങ്ങൾ

∙ പ്രവൃത്തി സ്ഥലങ്ങളിൽ ലഭ്യമാക്കിയ എസ്റ്റിമേറ്റ് പ്രകാരം അളവുകൾ രേഖപ്പെടുത്തിയ സ്കെച്ചും പ്ലാനും മേറ്റുമാർക്ക് കൈമാറുകയും തൊഴിലാളികൾക്ക് പ്രവൃത്തി സംബന്ധമായ വിവരങ്ങൾ നൽകുകയും വേണം.

∙ തൊഴിലാളികൾക്ക് ബൂട്ട്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ നൽകുന്നതിന് പഞ്ചായത്ത് പ്രത്യേകം ശ്രദ്ധിക്കണം.

∙ എല്ലാ മാസവും റോസ്ഗാർ ദിവസ് ആചരിക്കണം.

∙ തൊഴിലാളികളുടെ തൊഴിൽ‌ കാർഡിൽ കൃത്യമായ രേഖപ്പെടുത്തൽ നടത്തുന്നതിനു മേറ്റുമാർക്ക് ബ്ലോക്ക് പഞ്ചായത്ത് പരിശീലനം നൽകണം.

∙ വ്യക്തിഗത ആനുകൂല്യങ്ങൾ ആവശ്യം ഉള്ളവർ അപേക്ഷ സമർപ്പിക്കണമെന്നും ഇവർക്കു ചെയ്യേണ്ട പ്രവൃത്തികൾ സമയബന്ധിതമായി ചെയ്തു കൊടുക്കണമെന്നും നിർദേശം.

∙ ഡിമാൻഡ് ചെയ്ത മസ്റ്റർ റോളിൽ പേർ ഉൾപ്പെട്ടവർ പ്രവൃത്തി സ്ഥലത്തു ഹാജരാകാതെ ലീവ് ആകുന്ന പ്രവണത ഒഴിവാക്കണം.

∙ തൊഴിലാളികൾ മികവു പരിശീലന പരിപാടിയിലൂടെ വിദഗ്ധ തൊഴിലാളികളായി മാറണം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!