Connect with us

Breaking News

സത്യം, ഈ ഗ്രന്ഥശാല അടയ്‌ക്കാറില്ല

Published

on

Share our post

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിലെ മലയാളം ഓപ്പൺ ലൈബ്രറിയ്‌ക്ക്‌ മറ്റെങ്ങുമില്ലാത്ത പ്രത്യേകതയുണ്ട്. പേരുപോലെ തുറന്ന്‌, വിശാലമാണിത്‌. ലൈബ്രേറിയനില്ലാത്ത, ആർക്കും ഏത് സമയത്തും വന്ന്‌ പുസ്‌തകമെടുക്കാവുന്ന ഗ്രന്ഥശാല. പയ്യന്നൂരിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ റിട്ട. മലയാളം വിഭാഗം മേധാവി ഡോ . കുമാരൻ വയലേരിയുടെ നേതൃത്വത്തിൽ ജനുവരിയിലാണ്‌ ഗ്രന്ഥശാലയുടെ പ്രവർത്തനം തുടങ്ങിയത്‌.

ഒരു വർഷം തികയുമ്പോൾ നാടിന്റെയും പുസ്‌തകപ്രേമികളുടെയും പ്രിയപ്പെട്ട ഇടമായി ഓപ്പൺ ലൈബ്രറി മാറി.
ലൈബ്രറിയിലെ 1500 ഓളം പുസ്തകങ്ങളിൽ കൂടുതലും പഠന ആവശ്യങ്ങൾക്കുള്ളതാണ്. കോഴിക്കോട് നിന്നുൾപ്പെടെ വിദ്യാർഥികൾ ചിറ്റാരിപ്പറമ്പിലെത്തി പഠനത്തിനാവശ്യമായ പുസ്തകങ്ങൾ ശേഖരിക്കാറുണ്ട്. ഒരു സമയം എത്ര പുസ്തകങ്ങൾ വേണമെങ്കിലും എടുക്കാം. പുസ്തകങ്ങൾക്ക് അടുത്തായി വച്ച രജിസ്റ്ററിൽ പേരെഴുതി ചേർക്കണമെന്നാണ് നിബന്ധന. അമ്പതിൽപ്പരം ആളുകൾ നിത്യേന ഗ്രന്ഥശാലയിൽ എത്താറുണ്ട്.

കൂടുതലും വിദ്യാർഥികളാണ്. വായന പ്രോത്സാഹിപ്പിക്കുക എന്നതിനൊപ്പം സാംസ്‌കാരിക പ്രവർത്തനങ്ങളും ഈ “ഓപ്പൺ ലൈബ്രറി’ ലക്ഷ്യമിടുന്നു.ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ കൂടുതലും സംഭാവന ലഭിച്ചതാണ്. ഓപ്പൺ ലൈബ്രറിയുടെ ലക്ഷ്യം മനസിലാക്കി ചിലർ പുസ്തകമായും തുകയായും സഹായം നൽകാറുണ്ട്. നിർമലഗിരി കോളേജിൽ ഫോക് ലോർ സെമിനാർ, ചിറ്റാരിപ്പറമ്പിൽ ഓട്ടൻ തുള്ളൽ തുടങ്ങി വിവിധ സാംസ്കാരികപരിപാടികളും ലൈബ്രറി സംഘടിപ്പിച്ചിട്ടുണ്ട്‌. ഓപ്പൺ ലൈബ്രറി പബ്ലിക്കേഷൻ എന്ന ബാനറിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും ഒരുങ്ങുകയാണ്‌. രതീശൻ മള്ളന്നൂരിന്റെ “നോവിന്റെ ചിത’ എന്ന കവിതാ സമാഹാരമാണ് ആദ്യം പ്രസിദ്ധീകരിക്കുന്നത്. എം ഉത്തമനാണ് ഗ്രന്ഥശാലാ സെക്രട്ടറി. കെ വി ധർമരാജൻ പിആർഒയും സതീശൻ ട്രഷററുമായുള്ള കമ്മിറ്റിക്കാണ്‌ ഗ്രന്ഥശാലയുടെ നടത്തിപ്പ് ചുമതല.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!