Breaking News
ശാസ്ത്രോത്സവം; ആശയപ്പെരുമഴ പെയ്തിറങ്ങി

തലശ്ശേരി : റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ 472 പോയിന്റുമായി ഇരിട്ടി ഉപജില്ല മുന്നിൽ. 468 പോയിന്റ് നേടി മട്ടന്നൂർ രണ്ടാമതും 464 പോയിന്റോടെ തലശ്ശേരി നോർത്ത് മൂന്നാമതുമുണ്ട്. സ്കൂൾ തലത്തിൽ 188 പോയിന്റ് നേടിയ മമ്പറം എച്ച്എസ്എസാണ് ഒന്നാമത്. 159 പോയിന്റ് നേടിയ മൊകേരി രാജീവ് ഗാന്ധി എംഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തുണ്ട്. 143 പോയിന്റ് നേടി കൂടാളി എച്ച്എസ്എസ് മൂന്നാമതെത്തി. എച്ച്എസ് വിഭാഗം ശാസ്ത്രമേളയിൽ 41 പോയിന്റ് നേടി തലശ്ശേരി നോർത്ത് മുന്നിട്ടു നിൽക്കുമ്പോൾ 25 പോയിന്റുമായി മട്ടന്നൂരും 23 പോയിന്റുമായി പാനൂർ ഉപജില്ലകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
എച്ച്എസ് വിഭാഗം ഗണിതശാസ്ത്ര മേളയിൽ 115 പോയിന്റോടെ തലശ്ശേരി നോർത്ത് ഉപജില്ലയാണു മുന്നിൽ. 96 പോയിന്റുമായി ഇരിക്കൂറും മട്ടന്നൂരും നിലയുറപ്പിക്കുമ്പോൾ 95 പോയിന്റോടെ പാനൂർ മൂന്നാമതെത്തി. എച്ച്എസ് വിഭാഗം സാമൂഹിക ശാസ്ത്രമേളയിൽ 13 പോയിന്റ് നേടി പയ്യന്നൂരും മട്ടന്നൂരും തുല്യത പാലിക്കുമ്പോൾ 12 പോയിന്റ് നേടി കൂത്തുപറമ്പും 8 പോയിന്റോടെ കണ്ണൂർ നോർത്തും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. എച്ച്എസ് വിഭാഗം പ്രവൃത്തിപരിചയമേളയിൽ 28 പോയിന്റ് നേടി തലശ്ശേരി സൗത്ത് ഉപജില്ലയാണു മുന്നിൽ.
24 പോയിന്റോടെ ചൊക്ലിയും 21 പോയിന്റോടെ മാടായിയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. എച്ച്എസ് വിഭാഗം ഐടി മേളയിൽ 46 പോയിന്റ് നേടി ഇരിട്ടി ഉപജില്ലയാണു മുന്നിൽ. 41വീതം പോയിന്റ് നേടി പയ്യന്നൂരും കണ്ണൂർ നോർത്തും നിലയുറപ്പിക്കുമ്പോൾ 40 പോയിന്റോടെ തലശ്ശേരി നോർത്ത് തൊട്ടു പിറകിലുണ്ട്. തലശ്ശേരി സെന്റ് ജോസഫ് എച്ച്എസ്എസിൽ ശാസ്ത്രമേളയും ബിഇഎംപിഎച്ച്എസ്എസിൽ സാമൂഹിക ശാസ്ത്രമേളയും മുബാറക് എച്ച്എസ്എസിൽ പ്രവൃത്തി പരിചയമേളയും ഗവ.ബ്രണ്ണൻ എച്ച്എസ്എസിൽ ഐടി മേളയും സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്എസ്എസിൽ ഗണിതശാസ്ത്രമേളയും ഇന്നലെ ആരംഭിച്ചു. ശാസ്ത്രോത്സവം ഇന്ന് സമാപിക്കും.
കൈ താഴ്ത്തി പറിക്കണം ഈ പപ്പായകൾ
കൈ താഴ്ത്തി പറിക്കാവുന്ന രീതിയിൽ ചുവട്ടിൽ തന്നെ കായകളുണ്ടാകുന്ന പപ്പായമരം. മൗണ്ട് ഗ്രാഫ്റ്റിങ് എന്ന പുതിയ കൃഷിരീതി ഉപയോഗിച്ച് കെ.അനുമോദ് എന്ന പത്താം ക്ലാസ് വിദ്യാർഥി വികസിപ്പിച്ചെടുത്തതാണ് ഒട്ടേറെ ശാഖകളുള്ള ഈ പപ്പായമരം. കേടു വന്നതോ, പഴക്കമേറിയതോ ആയ പപ്പായ മരത്തിന്റെ ചുവടുവെട്ടി പ്രത്യേക തരത്തിൽ മണ്ണു പൊതിഞ്ഞു വച്ചാണ് ഗ്രാഫ്റ്റിങ്. മണ്ണിൽ നിന്നു പുതിയ ശാഖകൾ മുളപൊട്ടും. ഓരോ ശാഖയും വളരുന്നതു നിറയെ പൂക്കളും കായകളുമായാണ്. അങ്ങനെ കൈതാഴ്ത്തി വിളവെടുക്കാവുന്ന തരത്തിലുള്ള ഒരു കുറ്റിച്ചെടിയായി പപ്പായമരം മാറും. സാധാരണ തരുന്നതിനെക്കാൾ മൂന്നോ നാലോ ഇരട്ടി ഫലവും തരും. പയ്യന്നൂർ എസ്എച്ച്ജിഎഎച്ച്എസ്എസിലെ വിദ്യാർഥിയാണ് അനുമോദ്.
മദ്യപിച്ച് വാഹനം ഓടിക്കാമെന്നോ, നടക്കില്ല !
മദ്യപിച്ച ശേഷം വാഹനമോടിക്കാനോ? കൊളവല്ലൂർ പിആർഎംകെഎച്ച്എസ്എസ് വിദ്യാർഥികളായ അദ്വൈത് എം.ശശിയും എം.കെ.അഭയ് രാജും പറയുന്നത് നടക്കില്ലെന്നാണ്. മദ്യപിച്ച് ഡ്രൈവിങ് സീറ്റിൽ കയറിയാൽ വാഹനത്തിന്റെ എൻജിൻ സ്വയം പ്രവർത്തനം നിർത്തും. ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ വർക്കിങ് മോഡലുകളുടെ വിഭാഗത്തിൽ ഏറ്റവും ശ്രദ്ധ നേടിയ മോഡലുകളിലൊന്നായിരുന്നു മൂന്നു തരം സുരക്ഷാ സംവിധാനങ്ങളുള്ള ഇവരുടെ ടാങ്കർ ലോറി. പ്രധാന സുരക്ഷാ സംവിധാനം മദ്യപിച്ചുള്ള ഡ്രൈവിങ് തടയലാണ്. ഓട്ടമാറ്റിക് ആയി വാഹനത്തിൽ ഡിം ലൈറ്റും ബ്രൈറ്റ് ലൈറ്റും പ്രവർത്തിപ്പിക്കുന്ന സംവിധാനമാണ് വാഹനാപകടം കുറയ്ക്കാനുള്ള രണ്ടാമത്തെ കണ്ടുപിടിത്തം. ബുള്ളറ്റ് ടാങ്കർ പോലുള്ള വലിയ വാഹനങ്ങൾ തിരിക്കുമ്പോൾ ഡ്രൈവറെ സഹായിക്കാനായുള്ള ടിൽറ്റിങ് അലർട്ട് സംവിധാനവും ഇവർ ഒരുക്കിയിട്ടുണ്ട്.
മരപ്പണിയിൽ ഇവൾ മിടുമിടുക്കിബെഞ്ചും ഡെസ്കും തുടങ്ങി വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറെല്ലാം സ്വന്തമായുണ്ടാക്കണമെന്നതാണ് കീർത്തനയുടെ ആഗ്രഹം. അച്ഛനിൽ നിന്നാണ് ചെറുകുന്ന് ജിജിവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിയായ സി.കീർത്തന മരപ്പണികൾ പഠിച്ചത്. ആൺകുട്ടികൾ മാത്രം സാധാരണയായി മത്സരിക്കാറുള്ള വുഡ്‌വർക് ഇനത്തിൽ മത്സരിച്ച ഏക പെൺകുട്ടിയും കീർത്തനയായിരുന്നു. വീട്ടിലേക്കുള്ള ഒട്ടേറെ ഉപകരണങ്ങൾ കീർത്തന സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്. മരപ്പണി നന്നായി അറിയുമെങ്കിലും മത്സരത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണെന്നും കീർത്തന പറയുന്നു.
വൈഫൈ അല്ല, ഇനി ലൈഫൈസെക്കൻഡിന്റെ ഒരു അംശം പോലും ആവശ്യമില്ലാത്ത ഹൈ സ്പീഡ് ഡേറ്റാ ട്രാൻസ്ഫർ. വൈഫൈയെക്കാൾ വേഗമേറിയ ലൈഫൈ ആണ് മണിക്കടവ് സെന്റ് തോമസ് എച്ച്എസ്എസിലെ ഫ്രെഡിൻ മാത്യുവും അലീഷ ബിനുവും ശാസ്ത്രമേളയിൽ അവതരിപ്പിച്ചത്. വൈഫൈയിൽ ഡേറ്റ കൈമാറാൻ റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ ഇവിടെ ഉപയോഗിക്കുന്നത് പ്രകാശതംരഗങ്ങളാണ്. ലൈറ്റ് വേവ്സ് ഉപയോഗിക്കുന്നതിനാലാണ് ലൈഫൈ എന്ന പേര്. പ്രകാശ തരംഗങ്ങളുടെ ഉപയോഗത്തിലൂടെ ഡേറ്റാ സ്പീഡ് 100 ഇരട്ടി വർധിപ്പിക്കാമെന്ന് വിദ്യാർഥികൾ അവകാശപ്പെടുന്നു. ഫോണിൽ നിന്ന് അയയ്ക്കുന്ന അതേ നിമിഷത്തിൽ തന്നെ സ്പീക്കറിൽ ഈ ശബ്ദസന്ദേശം കേൾപ്പിച്ചാണ് വിദ്യാർഥികൾ വേഗമേറിയ ലൈഫൈയുടെ വർക്കിങ് മോഡൽ ഒരുക്കിയത്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
Breaking News
സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ച നിലയിൽ


തളിപ്പറമ്പ്: സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ചു.എളമ്പേരംപാറ കിന്‍ഫ്രയിലെ മെറ്റ് എഞ്ചിനീയറിംഗ് ആന്റ് മെറ്റല്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം 63, സഹൃദയാനഗറിലെ ലക്ഷ്മി മന്ദിരത്തില്‍ കെ.എസ് വിജയകുമാര്‍ (60) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെയാണ് ഇയാളെ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്