Breaking News
ശാസ്ത്രോത്സവം; ആശയപ്പെരുമഴ പെയ്തിറങ്ങി

തലശ്ശേരി : റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ 472 പോയിന്റുമായി ഇരിട്ടി ഉപജില്ല മുന്നിൽ. 468 പോയിന്റ് നേടി മട്ടന്നൂർ രണ്ടാമതും 464 പോയിന്റോടെ തലശ്ശേരി നോർത്ത് മൂന്നാമതുമുണ്ട്. സ്കൂൾ തലത്തിൽ 188 പോയിന്റ് നേടിയ മമ്പറം എച്ച്എസ്എസാണ് ഒന്നാമത്. 159 പോയിന്റ് നേടിയ മൊകേരി രാജീവ് ഗാന്ധി എംഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തുണ്ട്. 143 പോയിന്റ് നേടി കൂടാളി എച്ച്എസ്എസ് മൂന്നാമതെത്തി. എച്ച്എസ് വിഭാഗം ശാസ്ത്രമേളയിൽ 41 പോയിന്റ് നേടി തലശ്ശേരി നോർത്ത് മുന്നിട്ടു നിൽക്കുമ്പോൾ 25 പോയിന്റുമായി മട്ടന്നൂരും 23 പോയിന്റുമായി പാനൂർ ഉപജില്ലകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
എച്ച്എസ് വിഭാഗം ഗണിതശാസ്ത്ര മേളയിൽ 115 പോയിന്റോടെ തലശ്ശേരി നോർത്ത് ഉപജില്ലയാണു മുന്നിൽ. 96 പോയിന്റുമായി ഇരിക്കൂറും മട്ടന്നൂരും നിലയുറപ്പിക്കുമ്പോൾ 95 പോയിന്റോടെ പാനൂർ മൂന്നാമതെത്തി. എച്ച്എസ് വിഭാഗം സാമൂഹിക ശാസ്ത്രമേളയിൽ 13 പോയിന്റ് നേടി പയ്യന്നൂരും മട്ടന്നൂരും തുല്യത പാലിക്കുമ്പോൾ 12 പോയിന്റ് നേടി കൂത്തുപറമ്പും 8 പോയിന്റോടെ കണ്ണൂർ നോർത്തും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. എച്ച്എസ് വിഭാഗം പ്രവൃത്തിപരിചയമേളയിൽ 28 പോയിന്റ് നേടി തലശ്ശേരി സൗത്ത് ഉപജില്ലയാണു മുന്നിൽ.
24 പോയിന്റോടെ ചൊക്ലിയും 21 പോയിന്റോടെ മാടായിയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. എച്ച്എസ് വിഭാഗം ഐടി മേളയിൽ 46 പോയിന്റ് നേടി ഇരിട്ടി ഉപജില്ലയാണു മുന്നിൽ. 41വീതം പോയിന്റ് നേടി പയ്യന്നൂരും കണ്ണൂർ നോർത്തും നിലയുറപ്പിക്കുമ്പോൾ 40 പോയിന്റോടെ തലശ്ശേരി നോർത്ത് തൊട്ടു പിറകിലുണ്ട്. തലശ്ശേരി സെന്റ് ജോസഫ് എച്ച്എസ്എസിൽ ശാസ്ത്രമേളയും ബിഇഎംപിഎച്ച്എസ്എസിൽ സാമൂഹിക ശാസ്ത്രമേളയും മുബാറക് എച്ച്എസ്എസിൽ പ്രവൃത്തി പരിചയമേളയും ഗവ.ബ്രണ്ണൻ എച്ച്എസ്എസിൽ ഐടി മേളയും സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്എസ്എസിൽ ഗണിതശാസ്ത്രമേളയും ഇന്നലെ ആരംഭിച്ചു. ശാസ്ത്രോത്സവം ഇന്ന് സമാപിക്കും.
കൈ താഴ്ത്തി പറിക്കണം ഈ പപ്പായകൾ
കൈ താഴ്ത്തി പറിക്കാവുന്ന രീതിയിൽ ചുവട്ടിൽ തന്നെ കായകളുണ്ടാകുന്ന പപ്പായമരം. മൗണ്ട് ഗ്രാഫ്റ്റിങ് എന്ന പുതിയ കൃഷിരീതി ഉപയോഗിച്ച് കെ.അനുമോദ് എന്ന പത്താം ക്ലാസ് വിദ്യാർഥി വികസിപ്പിച്ചെടുത്തതാണ് ഒട്ടേറെ ശാഖകളുള്ള ഈ പപ്പായമരം. കേടു വന്നതോ, പഴക്കമേറിയതോ ആയ പപ്പായ മരത്തിന്റെ ചുവടുവെട്ടി പ്രത്യേക തരത്തിൽ മണ്ണു പൊതിഞ്ഞു വച്ചാണ് ഗ്രാഫ്റ്റിങ്. മണ്ണിൽ നിന്നു പുതിയ ശാഖകൾ മുളപൊട്ടും. ഓരോ ശാഖയും വളരുന്നതു നിറയെ പൂക്കളും കായകളുമായാണ്. അങ്ങനെ കൈതാഴ്ത്തി വിളവെടുക്കാവുന്ന തരത്തിലുള്ള ഒരു കുറ്റിച്ചെടിയായി പപ്പായമരം മാറും. സാധാരണ തരുന്നതിനെക്കാൾ മൂന്നോ നാലോ ഇരട്ടി ഫലവും തരും. പയ്യന്നൂർ എസ്എച്ച്ജിഎഎച്ച്എസ്എസിലെ വിദ്യാർഥിയാണ് അനുമോദ്.
മദ്യപിച്ച് വാഹനം ഓടിക്കാമെന്നോ, നടക്കില്ല !
മദ്യപിച്ച ശേഷം വാഹനമോടിക്കാനോ? കൊളവല്ലൂർ പിആർഎംകെഎച്ച്എസ്എസ് വിദ്യാർഥികളായ അദ്വൈത് എം.ശശിയും എം.കെ.അഭയ് രാജും പറയുന്നത് നടക്കില്ലെന്നാണ്. മദ്യപിച്ച് ഡ്രൈവിങ് സീറ്റിൽ കയറിയാൽ വാഹനത്തിന്റെ എൻജിൻ സ്വയം പ്രവർത്തനം നിർത്തും. ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ വർക്കിങ് മോഡലുകളുടെ വിഭാഗത്തിൽ ഏറ്റവും ശ്രദ്ധ നേടിയ മോഡലുകളിലൊന്നായിരുന്നു മൂന്നു തരം സുരക്ഷാ സംവിധാനങ്ങളുള്ള ഇവരുടെ ടാങ്കർ ലോറി. പ്രധാന സുരക്ഷാ സംവിധാനം മദ്യപിച്ചുള്ള ഡ്രൈവിങ് തടയലാണ്. ഓട്ടമാറ്റിക് ആയി വാഹനത്തിൽ ഡിം ലൈറ്റും ബ്രൈറ്റ് ലൈറ്റും പ്രവർത്തിപ്പിക്കുന്ന സംവിധാനമാണ് വാഹനാപകടം കുറയ്ക്കാനുള്ള രണ്ടാമത്തെ കണ്ടുപിടിത്തം. ബുള്ളറ്റ് ടാങ്കർ പോലുള്ള വലിയ വാഹനങ്ങൾ തിരിക്കുമ്പോൾ ഡ്രൈവറെ സഹായിക്കാനായുള്ള ടിൽറ്റിങ് അലർട്ട് സംവിധാനവും ഇവർ ഒരുക്കിയിട്ടുണ്ട്.
മരപ്പണിയിൽ ഇവൾ മിടുമിടുക്കിബെഞ്ചും ഡെസ്കും തുടങ്ങി വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറെല്ലാം സ്വന്തമായുണ്ടാക്കണമെന്നതാണ് കീർത്തനയുടെ ആഗ്രഹം. അച്ഛനിൽ നിന്നാണ് ചെറുകുന്ന് ജിജിവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിയായ സി.കീർത്തന മരപ്പണികൾ പഠിച്ചത്. ആൺകുട്ടികൾ മാത്രം സാധാരണയായി മത്സരിക്കാറുള്ള വുഡ്‌വർക് ഇനത്തിൽ മത്സരിച്ച ഏക പെൺകുട്ടിയും കീർത്തനയായിരുന്നു. വീട്ടിലേക്കുള്ള ഒട്ടേറെ ഉപകരണങ്ങൾ കീർത്തന സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്. മരപ്പണി നന്നായി അറിയുമെങ്കിലും മത്സരത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണെന്നും കീർത്തന പറയുന്നു.
വൈഫൈ അല്ല, ഇനി ലൈഫൈസെക്കൻഡിന്റെ ഒരു അംശം പോലും ആവശ്യമില്ലാത്ത ഹൈ സ്പീഡ് ഡേറ്റാ ട്രാൻസ്ഫർ. വൈഫൈയെക്കാൾ വേഗമേറിയ ലൈഫൈ ആണ് മണിക്കടവ് സെന്റ് തോമസ് എച്ച്എസ്എസിലെ ഫ്രെഡിൻ മാത്യുവും അലീഷ ബിനുവും ശാസ്ത്രമേളയിൽ അവതരിപ്പിച്ചത്. വൈഫൈയിൽ ഡേറ്റ കൈമാറാൻ റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ ഇവിടെ ഉപയോഗിക്കുന്നത് പ്രകാശതംരഗങ്ങളാണ്. ലൈറ്റ് വേവ്സ് ഉപയോഗിക്കുന്നതിനാലാണ് ലൈഫൈ എന്ന പേര്. പ്രകാശ തരംഗങ്ങളുടെ ഉപയോഗത്തിലൂടെ ഡേറ്റാ സ്പീഡ് 100 ഇരട്ടി വർധിപ്പിക്കാമെന്ന് വിദ്യാർഥികൾ അവകാശപ്പെടുന്നു. ഫോണിൽ നിന്ന് അയയ്ക്കുന്ന അതേ നിമിഷത്തിൽ തന്നെ സ്പീക്കറിൽ ഈ ശബ്ദസന്ദേശം കേൾപ്പിച്ചാണ് വിദ്യാർഥികൾ വേഗമേറിയ ലൈഫൈയുടെ വർക്കിങ് മോഡൽ ഒരുക്കിയത്.
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
Breaking News
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില് 75 കോടിയുടെ അഴിമതി; ഗുജറാത്ത് മന്ത്രിയുടെ മകൻ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മകൻ ബൽവന്ത് സിങ് ഖബാദിനെ അഴിമതിക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ദേവഗഡ് ബാരിയ, ധൻപുർ താലൂക്കുകളിൽ നിന്ന് 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ദഹോദ് പോലീസ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎൻആർഇജിഎ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.
അഴിമതി ആരോപണം ഉയർന്നതിനു പിന്നാലെ ബച്ചു ഖബാദിന്റെ മക്കളായ ബൽവന്ത് സിങ്ങിനും ഇളയ സഹോദരൻ കിരണിനെതിരേയും പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇരുവരും ചേർന്ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പിന്നീട് ജാമ്യാപേക്ഷ പിൻവലിക്കുകയും ചെയ്തു. ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ പോലീസ് ബൽവന്ത് സിങ് ഖബാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രാഥമികാന്വേഷണത്തിൽ അഴിമതി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ (ഡിആർഡിഎ) എഫ്ഐആർ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ദഹോദ് ഡിഎസ്പി ജഗദീഷ് ഭണ്ഡാരി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എംജിഎൻആർഇജിഎ ബ്രാഞ്ചിലെ അക്കൗണ്ടന്റുമാരായ ജയ്വീർ നാഗോപി, മഹിപാൽ സിങ് ചൗഹാൻ എന്നിവരേയും, കുൽദീപ് ബാരിയ, മംഗൽ സിങ് പട്ടേലിയ, ടെക്നിക്കൽ അസിസ്റ്റന്റ് മനീഷ് പട്ടേൽ എന്നിവരേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Breaking News
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്