Connect with us

Breaking News

ശാസ്ത്രോത്സവം; ആശയപ്പെരുമഴ പെയ്തിറങ്ങി

Published

on

Share our post

തലശ്ശേരി : റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ 472 പോയിന്റുമായി ഇരിട്ടി ഉപജില്ല മുന്നിൽ. 468 പോയിന്റ് നേടി മട്ടന്നൂർ രണ്ടാമതും 464 പോയിന്റോടെ തലശ്ശേരി നോർത്ത് മൂന്നാമതുമുണ്ട്. സ്കൂൾ തലത്തിൽ 188 പോയിന്റ് നേടിയ മമ്പറം എച്ച്എസ്എസാണ് ഒന്നാമത്. 159 പോയിന്റ് നേടിയ മൊകേരി രാജീവ് ഗാന്ധി എംഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തുണ്ട്. 143 പോയിന്റ് നേടി കൂടാളി എച്ച്എസ്എസ് മൂന്നാമതെത്തി. എച്ച്എസ് വിഭാഗം ശാസ്ത്രമേളയിൽ 41 പോയിന്റ് നേടി തലശ്ശേരി നോർത്ത് മുന്നിട്ടു നിൽക്കുമ്പോൾ 25 പോയിന്റുമായി മട്ടന്നൂരും 23 പോയിന്റുമായി പാനൂർ ഉപജില്ലകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

എച്ച്എസ് വിഭാഗം ഗണിതശാസ്ത്ര മേളയിൽ 115 പോയിന്റോടെ തലശ്ശേരി നോർത്ത് ഉപജില്ലയാണു മുന്നിൽ. 96 പോയിന്റുമായി ഇരിക്കൂറും മട്ടന്നൂരും നിലയുറപ്പിക്കുമ്പോൾ 95 പോയിന്റോടെ പാനൂർ മൂന്നാമതെത്തി. എച്ച്എസ് വിഭാഗം സാമൂഹിക ശാസ്ത്രമേളയിൽ 13 പോയിന്റ് നേടി പയ്യന്നൂരും മട്ടന്നൂരും തുല്യത പാലിക്കുമ്പോൾ 12 പോയിന്റ് നേടി കൂത്തുപറമ്പും 8 പോയിന്റോടെ കണ്ണൂർ നോർത്തും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. എച്ച്എസ് വിഭാഗം പ്രവൃത്തിപരിചയമേളയിൽ 28 പോയിന്റ് നേടി തലശ്ശേരി സൗത്ത് ഉപജില്ലയാണു മുന്നിൽ.

24 പോയിന്റോടെ ചൊക്ലിയും 21 പോയിന്റോടെ മാടായിയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. എച്ച്എസ് വിഭാഗം ഐടി മേളയിൽ 46 പോയിന്റ് നേടി ഇരിട്ടി ഉപജില്ലയാണു മുന്നിൽ. 41വീതം പോയിന്റ് നേടി പയ്യന്നൂരും കണ്ണൂർ നോർത്തും നിലയുറപ്പിക്കുമ്പോൾ 40 പോയിന്റോടെ തലശ്ശേരി നോർത്ത് തൊട്ടു പിറകിലുണ്ട്. തലശ്ശേരി സെന്റ് ജോസഫ് എച്ച്എസ്എസിൽ ശാസ്ത്രമേളയും ബിഇഎംപിഎച്ച്എസ്എസിൽ സാമൂഹിക ശാസ്ത്രമേളയും മുബാറക് എച്ച്എസ്എസിൽ പ്രവൃത്തി പരിചയമേളയും ഗവ.ബ്രണ്ണൻ എച്ച്എസ്എസിൽ ഐടി മേളയും സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്എസ്എസിൽ ഗണിതശാസ്ത്രമേളയും ഇന്നലെ ആരംഭിച്ചു. ശാസ്ത്രോത്സവം ഇന്ന് സമാപിക്കും.

കൈ താഴ്ത്തി പറിക്കണം ഈ പപ്പായകൾ

കൈ താഴ്ത്തി പറിക്കാവുന്ന രീതിയിൽ ചുവട്ടിൽ തന്നെ കായകളുണ്ടാകുന്ന പപ്പായമരം. മൗണ്ട് ഗ്രാഫ്റ്റിങ് എന്ന പുതിയ കൃഷിരീതി ഉപയോഗിച്ച് കെ.അനുമോദ് എന്ന പത്താം ക്ലാസ് വിദ്യാർഥി വികസിപ്പിച്ചെടുത്തതാണ് ഒട്ടേറെ ശാഖകളുള്ള ഈ പപ്പായമരം. കേടു വന്നതോ, പഴക്കമേറിയതോ ആയ പപ്പായ മരത്തിന്റെ ചുവടുവെട്ടി പ്രത്യേക തരത്തിൽ മണ്ണു പൊതിഞ്ഞു വച്ചാണ് ഗ്രാഫ്റ്റിങ്. മണ്ണിൽ നിന്നു പുതിയ ശാഖകൾ മുളപൊട്ടും. ഓരോ ശാഖയും വളരുന്നതു നിറയെ പൂക്കളും കായകളുമായാണ്. അങ്ങനെ കൈതാഴ്ത്തി വിളവെടുക്കാവുന്ന തരത്തിലുള്ള ഒരു കുറ്റിച്ചെടിയായി പപ്പായമരം മാറും. സാധാരണ തരുന്നതിനെക്കാൾ മൂന്നോ നാലോ ഇരട്ടി ഫലവും തരും. പയ്യന്നൂർ എസ്എച്ച്ജിഎഎച്ച്എസ്എസിലെ വിദ്യാർഥിയാണ് അനുമോദ്.

മദ്യപിച്ച് വാഹനം ഓടിക്കാമെന്നോ, നടക്കില്ല !
മദ്യപിച്ച ശേഷം വാഹനമോടിക്കാനോ? കൊളവല്ലൂർ പിആർഎംകെഎച്ച്എസ്എസ് വിദ്യാർഥികളായ അദ്വൈത് എം.ശശിയും എം.കെ.അഭയ് രാജും പറയുന്നത് നടക്കില്ലെന്നാണ്. മദ്യപിച്ച് ഡ്രൈവിങ് സീറ്റിൽ കയറിയാൽ വാഹനത്തിന്റെ എൻജിൻ സ്വയം പ്രവർത്തനം നിർത്തും. ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ വർക്കിങ് മോഡലുകളുടെ വിഭാഗത്തിൽ ഏറ്റവും ശ്രദ്ധ നേടിയ മോഡലുകളിലൊന്നായിരുന്നു മൂന്നു തരം സുരക്ഷാ സംവിധാനങ്ങളുള്ള ഇവരുടെ ടാങ്കർ ലോറി. പ്രധാന സുരക്ഷാ സംവിധാനം മദ്യപിച്ചുള്ള ഡ്രൈവിങ് തടയലാണ്. ഓട്ടമാറ്റിക് ആയി വാഹനത്തിൽ ഡിം ലൈറ്റും ബ്രൈറ്റ് ലൈറ്റും പ്രവർത്തിപ്പിക്കുന്ന സംവിധാനമാണ് വാഹനാപകടം കുറയ്ക്കാനുള്ള രണ്ടാമത്തെ കണ്ടുപിടിത്തം. ബുള്ളറ്റ് ടാങ്കർ പോലുള്ള വലിയ വാഹനങ്ങൾ തിരിക്കുമ്പോൾ ഡ്രൈവറെ സഹായിക്കാനായുള്ള ടിൽറ്റിങ് അലർട്ട് സംവിധാനവും ഇവർ ഒരുക്കിയിട്ടുണ്ട്.

മരപ്പണിയിൽ ഇവൾ മിടുമിടുക്കിബെഞ്ചും ഡെസ്കും തുടങ്ങി വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറെല്ലാം സ്വന്തമായുണ്ടാക്കണമെന്നതാണ് കീർത്തനയുടെ ആഗ്രഹം. അച്ഛനിൽ നിന്നാണ് ചെറുകുന്ന് ജിജിവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിയായ സി.കീർത്തന മരപ്പണികൾ പഠിച്ചത്. ആൺകുട്ടികൾ മാത്രം സാധാരണയായി മത്സരിക്കാറുള്ള വുഡ്‌വർക് ഇനത്തിൽ മത്സരിച്ച ഏക പെൺകുട്ടിയും കീർത്തനയായിരുന്നു. വീട്ടിലേക്കുള്ള ഒട്ടേറെ ഉപകരണങ്ങൾ കീർത്തന സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്. മരപ്പണി നന്നായി അറിയുമെങ്കിലും മത്സരത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണെന്നും കീർത്തന പറയുന്നു.

വൈഫൈ അല്ല, ഇനി ലൈഫൈസെക്കൻഡിന്റെ ഒരു അംശം പോലും ആവശ്യമില്ലാത്ത ഹൈ സ്പീഡ് ഡേറ്റാ ട്രാൻസ്ഫർ. വൈഫൈയെക്കാൾ വേഗമേറിയ ലൈഫൈ ആണ് മണിക്കടവ് സെന്റ് തോമസ് എച്ച്എസ്എസിലെ ഫ്രെഡിൻ മാത്യുവും അലീഷ ബിനുവും ശാസ്ത്രമേളയിൽ അവതരിപ്പിച്ചത്. വൈഫൈയിൽ ഡേറ്റ കൈമാറാൻ റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ ഇവിടെ ഉപയോഗിക്കുന്നത് പ്രകാശതംരഗങ്ങളാണ്. ലൈറ്റ് വേവ്സ് ഉപയോഗിക്കുന്നതിനാലാണ് ലൈഫൈ എന്ന പേര്. പ്രകാശ തരംഗങ്ങളുടെ ഉപയോഗത്തിലൂടെ ഡേറ്റാ സ്പീഡ് 100 ഇരട്ടി വർധിപ്പിക്കാമെന്ന് വിദ്യാർഥികൾ അവകാശപ്പെടുന്നു. ഫോണിൽ നിന്ന് അയയ്ക്കുന്ന അതേ നിമിഷത്തിൽ തന്നെ സ്പീക്കറിൽ ഈ ശബ്ദസന്ദേശം കേൾപ്പിച്ചാണ് വിദ്യാർഥികൾ വേഗമേറിയ ലൈഫൈയുടെ വർക്കിങ് മോഡൽ ഒരുക്കിയത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!