Connect with us

Breaking News

ഉദ്യോഗസ്ഥർ കാടുകയറി; വിദ്യാർഥികൾ കാടിറങ്ങി

Published

on

Share our post

കൽപ്പറ്റ: ഓണത്തിന്‌ സ്‌കൂൾ അടച്ചപ്പോൾ ഊരിൽ പോയതായിരുന്നു. പിന്നീടവർ തിരികെ എത്തിയില്ല. അധ്യാപകരും പട്ടികവർഗ ഉദ്യോഗസ്ഥരും നിരന്തരം ശ്രമിച്ചിട്ടും കാടിറങ്ങാൻ തയ്യാറായില്ല. ഒടുവിൽ വിദ്യാർഥികളെ തേടി പൊലീസും മറ്റുജീവനക്കാരും നിലമ്പൂർ കാട്ടിലെ പരപ്പൻപാറ ചോലനായ്‌ക്ക സെറ്റിൽമെന്റിലെത്തി. രണ്ടിലും മൂന്നിലും പഠിക്കുന്ന നാലുപേരെ കണ്ടെത്തി നൂൽപ്പുഴയിലെ ഹോസ്‌റ്റലിൽ എത്തിച്ചു.നൂൽപ്പുഴ രാജീവ്‌ ഗാന്ധി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികളാണിവർ. കാട്ടുനായ്‌ക്ക, ചോലനായ്‌ക്ക വിഭാഗങ്ങൾക്കായി മാത്രമുള്ള സംസ്ഥാനത്തെ ഏക വിദ്യാലയമാണിത്‌.

പരപ്പൻപാറയിലെ 17 വിദ്യാർഥികളാണ്‌ ഇവിടെ പഠിക്കുന്നത്‌.ഓണത്തിന്‌ വീട്ടിൽ പോയവരിൽ മൂന്നുപേരാണ്‌ സ്വമേധയാ എത്തിയത്‌. എട്ടുപേരെ നേരത്തെ സ്‌കൂൾ അധികൃതർ തിരികെ എത്തിച്ചു. ബാക്കിയുള്ളവരെ തേടി മേപ്പാടി ജനമൈത്രി പൊലീസിലെ വിനോദ്‌, മോഹനൻ, തണ്ടർബോൾട്ട്‌ സേനാംഗം ശ്രീരാജ്‌, ഫോറസ്‌റ്റർ സുനിൽ, പ്രൊമോട്ടർ രമേശ്‌ എന്നിവരാണ്‌ കാടുകയറിയത്‌.

ദുർഘടപാതയിലൂടെയായിരുന്നു സഞ്ചാരം. വിദ്യാർഥികൾ പരപ്പൻപാറയിൽനിന്ന്‌ ഏറെ താഴേക്ക്‌ പോയിരുന്നു. ഇവിടെയുള്ളവരുമായി ബന്ധപ്പെട്ട്‌ നാലുപേരെ കണ്ടെത്തി വടുവഞ്ചാലിൽ എത്തിച്ചു. സ്‌കൂൾ പ്രധാനാധ്യാപകൻ കെ പി ഷാജു, സീനിയർ അസിസ്‌റ്റന്റ്‌ എൻ സി അശോകൻ എന്നിവർ ഇവിടെയെത്തി വിദ്യാർഥികളെ ഹോസ്‌റ്റലിലേക്ക്‌ കൊണ്ടുപോയി. ബത്തേരി ഡിടിഒ ജി പ്രമോദും വിദ്യാർഥികളെ സ്‌കൂളിലെത്തിക്കാൻ ഇടപെടലുകൾ നടത്തി.


Share our post

Breaking News

10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Trending

error: Content is protected !!