Breaking News
പാപ്പിനിശ്ശേരി മേൽപാലത്തിൽ സർവത്ര വിള്ളലും കുഴികളും

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപാലം അടിയന്തരമായി അറ്റുകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായി. പഴയങ്ങാടി പാലത്തിന്റെ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ പാപ്പിനിശ്ശേരി, താവം മേൽപാലങ്ങൾവഴി വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ പാപ്പിനിശ്ശേരി മേൽപാലം വഴിയുള്ള വാഹനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾക്കും യാത്രക്കാർക്കും പ്രയാസമില്ലാതെ പാലത്തിന്റെ ഉപരിതലത്തിലെ കുഴികളും അടിഭാഗങ്ങളിൽ വന്ന പൊട്ടലുകളും നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ, ഇതിനാവശ്യമായ ഫണ്ടില്ലെന്നാണ് കെ.എസ്.ടി.പി അധികൃതരുടെ വിശദീകരണം.
2018ൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽതന്നെ പാലത്തിന്റെ ജോയന്റുകളിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. കൂടാതെ നിരവധി കുഴികളും രൂപപ്പെട്ടു. ഇത് നിർമാണത്തിലെ അപാകതകൊണ്ടാണെന്ന ആരോപണം ശക്തമായിരുന്നു.
തുടർന്ന് തകർച്ച പരിഹരിക്കാൻ കഴിഞ്ഞ വർഷം ഒരുമാസം പാലം അടച്ചിട്ട് പ്രവൃത്തി നടത്തിയിട്ടും പരിഹാരമായില്ല. കൂടാതെ തൂണുകളിലും സ്പാനുകളിലും വിള്ളലുമുണ്ടായി. നിർമാണ കരാർ ഏറ്റെടുത്ത ആർ.ഡി.എസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.
കരാറുകാർക്ക് പാലത്തിൽ ഒരുവർഷത്തെ ഉത്തരവാദിത്തം മാത്രമാണുണ്ടായത്. ആ കാലാവധി കഴിഞ്ഞ് അവർ ഒഴിഞ്ഞുപോവുകയും ചെയ്തു. പാലത്തിന് ബലക്ഷയമുണ്ടെന്ന പരാതി ഉയർന്നതോടെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണം ഒരുഭാഗത്ത് നടക്കുമ്പോൾ നവീകരണവും തകൃതിയായി നടന്നു. എന്നിട്ടും കുഴികളുടെ എണ്ണം കുറയുന്നില്ല.
പാലം തുറന്നു കൊടുക്കുമ്പോൾ 30ൽപരം സൗരോർജ വിളക്കുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇവയുടെ ആയുസ്സ് ഒരുമാസം മാത്രമായിരുന്നു.
‘ശാശ്വത പരിഹാരംകാണുന്നില്ല’
പാപ്പിനിശ്ശേരി മേൽപാലത്തിലെ അപാകതകളും അടിക്കടിയുണ്ടാകുന്ന കുഴികളും അടക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ ശാശ്വത പരിഹാരം കാണുന്നില്ല. ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന തരത്തിലുള്ള തട്ടിക്കൂട്ടലുകളാണ് നടക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുമുമ്പ് ഒരന്വേഷണ കമീഷൻ പരിശോധന നടത്തിപ്പോയി. എന്നാൽ, അതിന്റെ തീരുമാനമെന്താണെന്ന് ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. സ്ഥലം എം.എൽ.എയും ജില്ല കലക്ടറും ഇടപെട്ട് പാലത്തിലെ അപാകത പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാവണം. അല്ലാത്തപക്ഷം കടുത്ത ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതായി വരും.
‘ഉദ്യോഗസ്ഥരെയും പ്രതിചേർക്കണം’
കോടികൾ മുടക്കി നിർമിച്ച മേൽപാലത്തിലൂടെ നാളിതുവരെ സുഗമമായി വാഹനയാത്ര നടത്താൻ സാധിച്ചിട്ടില്ല. പാലത്തിന്റെ നിർമാണ പ്രവൃത്തി നടത്തിയതിൽ ഡൽഹിയിലുള്ള കമ്പനിയെ മാത്രം പഴി ചാരിയിട്ട് കാര്യമില്ല. മേൽനോട്ടം നടത്തിയ സൈറ്റ് എൻജിനീയറടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പ്രതിചേർത്ത് കേസെടുക്കണം.
ഇതിന് പൊതുമരാമത്ത് മന്ത്രി മുൻകൈയെടുക്കണം. എന്നാൽ, മാത്രമേ ഭാവിയിലും ഇത്തരം വീഴ്ചകൾക്ക് പരിഹാരമാവുകയുള്ളൂ. രാത്രികാലങ്ങളിൽ പാലത്തിലെ തെരുവു വിളക്കുകൾ തെളിയാത്തതിനാൽ ഇരുചക്രവാഹനങ്ങളടക്കം നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്. ഇതെല്ലാം പരിഹരിക്കണം.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്