Connect with us

Breaking News

എടക്കാട്ടെ അടിപ്പാത സമരം ലക്ഷ്യം കാണുമെന്ന് സൂചന

Published

on

Share our post

എടക്കാട്: കണ്ണൂർ – തലശ്ശേരി ദേശീയപാത ആറുവരിപ്പാത കടന്നു പോകുന്ന എടക്കാട് ബസാറിൽ അടിപ്പാതക്ക് വേണ്ടിയുള്ള കർമ്മസമിതിയുടെ പ്രക്ഷോഭം ലക്ഷ്യം കാണുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഈ ആവശ്യവുമായി തിരുവനന്തരപുരത്ത് എത്തിയ എടക്കാട് കർമ്മസമിതി ഭാരവാഹികൾ ദേശീയ പാത അതോറിറ്റി കേരള റീജിണൽ ഓഫീസർ ബി, എൽ. മീണയെ കണ്ട് വിഷയം അവതരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു.

ഈ വിഷയം ഗൗരവത്തോടെ കാണുകയും പരിഗണിക്കേണ്ടതായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കർമ്മസമിതി ഭാരവാഹികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ എടക്കാട് റെയിൽവെ സ്റ്റേഷനടുത്തായി അടിപ്പാതയുടെ പണി പുരോഗമിക്കുകയാണെന്നും തൊട്ടടുത്ത് തന്നെ അത്തരത്തിലൊരു അടിപ്പാത പ്രായോഗികമല്ലെന്നും എന്നാൽ മറ്റു സംവിധാനത്തിലൂടെ മാർഗം കണ്ടെത്തുന്നതിനെ കുറിച്ച് പഠിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായാണ് വിവരം. തിരുവനന്തപുരത്തെത്തിയ കർമ്മസമിതി ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ഓഫീസിലും നിവേദനം നൽകി, അടിപ്പാത ആവശ്യം പരിഗണിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടിക്ക് തുടക്കം കുറിക്കുമെന്ന് ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു’.

ഈ ആവശ്യമുയർത്തി എടക്കാട് ഹർത്താലുൾപെടെ കണ്ണൂരിൽ ബഹുജന ധർണ നടത്തുകയും നിരവധി നിവേദനങ്ങളും ബന്ധപ്പെട്ടവർക്കും ജനപ്രതിനിധികൾക്കും നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിലാണ് കഴിഞ്ഞ ദിവസം ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ തിരുവനന്തപുരത്ത് നാഷണൽ ഹൈവേ അതോറിറ്റി അധികൃതരെ കണ്ട് വിഷയമവതരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തത്. കർമ്മസമിതി ചെയർമാൻ പി.കെ. പുരുഷോത്തമൻ. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി. ജയരാജൻ, കടമ്പൂർ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് കെ. ഗിരീശൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.ഒ. രാജേഷ് തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

വിഷയം ഗൗരവമാണെന്നും ഈ വിഷയം കേന്ദ്ര മന്ത്രി ഗഡ്ഗരിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ സഭയിൽ ഉന്നയിക്കുമെന്നും കെ. സുധാകരൻ എം.പി അറിയിച്ചു. അടിപ്പാതയുടെ ആവശ്യവുമായി വേണ്ടി വന്നാൽ കേന്ദ്ര മന്ത്രി ഗഡ്ഗരിയെ കാണാനും ആക്ഷൻ കമ്മിറ്റി ശ്രമിക്കുന്നുണ്ട്.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!