Connect with us

Breaking News

കണ്ണൂരിലെ ചിറക്കൽ ബാങ്കിനുണ്ട്‌ സ്വന്തമായൊരു സ്‌കൂൾ

Published

on

Share our post

ചിറക്കൽ: സഹകരണമേഖലയിൽ കോളേജുകൾ നിരവധിയുണ്ട്‌ ജില്ലയിൽ. തലയെടുപ്പുള്ളൊരു സ്‌കൂൾ ഏറ്റെടുത്താണ്‌ ചിറക്കൽ ബാങ്ക്‌ അക്ഷരവഴിയിലേക്കിറങ്ങിയത്‌. നൂറ്റാണ്ടുപഴക്കമുള്ള ചിറക്കൽ രാജാസ്‌ ഹയർ സെക്കൻഡറി സ്‌കൂൾ ഏറ്റെടുക്കുക വഴി നാടിന്റെ പുതുതലമുറയെത്തന്നെ ഏറ്റെടുക്കുകയായിരുന്നു ഈ സഹകരണ സ്ഥാപനം.രാജാസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ നവീകരണം ലക്ഷ്യമിട്ട്‌ ചിറക്കലിനെ സമ്പൂർണ നിക്ഷേപ സൗഹൃദ പഞ്ചായത്താക്കാനുള്ള വിപുലമായ കർമപരിപാടികളിലാണ്‌ ചിറക്കൽ സർവീസ് സഹകരണ ബാങ്ക്.

ചരിത്രത്തിൽ ചിറക്കലിനെ അടയാളപ്പെടുത്തിയ വിദ്യാലയത്തെ കാലത്തിനൊത്ത മാറ്റത്തിലേക്ക്‌ ഉയർത്താനുള്ള പരിശ്രമങ്ങൾക്കാണ്‌ തുടക്കമാകുന്നത്. ചിറക്കൽ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ബാങ്കിൽ സേവിങ്സ് അക്കൗണ്ട് തുടങ്ങിയാണ്‌ നിക്ഷേപസമാഹരണം. ഈ തുക ഉപയോഗിച്ചായിരിക്കും ചിറക്കൽ രാജാസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, രാജാസ് യുപി സ്കൂൾ എന്നിവയുടെ നവീകരണം നടത്തുക.1916 ൽ ചിറക്കൽ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മ വലിയരാജയാണ് രാജാസ് സ്കൂൾ സ്ഥാപിച്ചത്.

ചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്ന സ്കൂൾ 2016ലാണ് ബാങ്ക് ഏറ്റെടുത്തത്. ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഈ വിദ്യാലയത്തിന്റെ വികസനം ലക്ഷ്യമിട്ട് നടത്തുന്ന നിക്ഷേപ സമാഹരണ യജ്ഞത്തിന്‌ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പദ്ധതിക്കായി പഞ്ചായത്തുതലത്തിലും മുഴുവൻ വാർഡുകളിലും സംഘാടകസമിതി രൂപീകരിച്ചിരുന്നു. പൊതുപ്രവർത്തകർ, ബാങ്ക്‌ ഡയറക്ടർ ബോർഡ് അം​ഗങ്ങൾ, പഞ്ചായത്തം​ഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ നിക്ഷേപസമാഹരണം നടത്തിവരികയാണ്. തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകിയ വിദ്യാലയത്തിന്റെ നവീകരണം നാടിന്റെ പൊതു ആവശ്യമായി ഏറ്റെടുത്ത് പൂർവവിദ്യാർഥികളും നാട്ടുകാരും നിക്ഷേപസമാഹരണം വിജയിപ്പിക്കാൻ രംഗത്തുണ്ട്‌.

നല്ല പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നതെന്നും ഭാവിയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ആരംഭിച്ച് ചിറക്കലിനെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ്‌ ലക്ഷ്യമെന്നും ബാങ്ക് പ്രസിഡന്റ് പി പ്രശാന്തൻ പറഞ്ഞു. ചിറക്കൽ പഞ്ചായത്തിലെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഒട്ടനവധി സംരംഭങ്ങൾ‍ ബാങ്ക് മുൻകൈയെടുത്ത് നടത്തുന്നുണ്ട്. ഹെഡ്‌ ഓഫീസ്‌ കെട്ടിടത്തിൽ നീതി മെഡിക്കൽ സ്റ്റോറും ഫിസിയോതെറാപ്പി സെന്ററും പുതിയതെരു ഹൈവെയിൽ വളം ഡിപ്പോയുമുണ്ട്‌. ആറാംകോട്ടം നരിക്കുണ്ട് വയലിൽ നെൽകൃഷിയിറക്കി ‘ചിറക്കലരി’ പേരിൽ അരി വിപണിയിലെത്തിച്ചിരുന്നു


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!