Breaking News
പെൻഷൻ പ്രായം ഉയർത്തൽ മരവിപ്പിച്ചു, തുടർ നടപടികൾ വേണ്ടെന്ന് മന്ത്രിസഭായോഗം

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം സർക്കാർ മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഭരണപക്ഷത്തിൽ നിന്നടക്കം ശക്തമായ എതിർപ്പ് നേരിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. പെൻഷൻ പ്രായം ഉയർത്തിയ നടപടിയിൽ വലിയ പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ക്യാബിനറ്റിൽ വ്യക്തമാക്കിയതായാണ് വിവരം. മരവിപ്പിക്കുന്നത് സംബന്ധിച്ച് തുടർനടപടികൾക്കായി ധനമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തിയെന്നും സൂചനയുണ്ട്.
സംസ്ഥാനത്തെ 122 പൊതുമേഖലാ സ്ഥാപനങ്ങളിലെയും, ആറ് ധനകാര്യ കോർപ്പറേഷനുകളിലെയും ജീവനക്കാരുടെ പെൻഷൻ പ്രായം 58ൽ നിന്ന് അറുപതാക്കി ഉയർത്തി ഒക്ടോബർ 29നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ഒന്നര ലക്ഷത്തോളം ജീവനക്കാരാണ് ഇവിടങ്ങളിലുള്ളത്.വലിയ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിട്ടി ഒഴികെയുള്ളവയിലാണ് പെൻഷൻ പ്രായം വർദ്ധിപ്പിച്ചത്. മൂന്നിടത്തും 56 വയസെന്ന പെൻഷൻ പ്രായം മൂന്നു മാസത്തെ പഠനത്തിനു ശേഷം അറുപതാക്കി വർദ്ധിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
ഒക്ടോബർ 29 മുതൽ വിരമിക്കേണ്ടവർക്ക് വർദ്ധന ബാധമാക്കിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന, വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതടക്കം പഠിക്കാൻ കഴിഞ്ഞ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സമ്പൂർണമായി നടപ്പാക്കാൻ ധനകാര്യ അഡി.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വകുപ്പ് സെക്രട്ടറിമാരുടെ സമിതി സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഏപ്രിൽ 20നു ചേർന്ന മന്ത്രിസഭായോഗം, തൊഴിലന്വേഷകരായ യുവാക്കളുടെ രോഷം ഭയന്ന്, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിട്ടി എന്നിവയെ ഒഴിവാക്കി റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തു.പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയതിൽ പ്രതിപക്ഷത്തിന് പുറമെ ഇടതു യുവജനസംഘടനകളും എതിർപ്പറിയിച്ചതോടെ, സർക്കാർ പ്രതിരോധത്തിലായിരുന്നു.
യു.ഡി.എഫും, ബി.ജെ.പിയും സർക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തുകയും ചെയ്തു. അഭ്യസ്തവിദ്യരായ യുവാക്കളേറെയുള്ള കേരളത്തിൽ പൊതുമേഖലയിലടക്കം പെൻഷൻ പ്രായമുയർത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇടത് യുവജന സംഘടനകൾ മുന്നോട്ടുവച്ചത്. എ.ഐ.വൈ.എഫ് സർക്കാർ തീരുമാനത്തെ കടന്നാക്രമിച്ചപ്പോൾ, ഡി.വൈ.എഫ്.ഐ സർക്കാരിനെ തള്ളിപ്പറയാതെ കരുതലോടെയായിരുന്നു എതിർപ്പറിയിച്ചത്. തൊഴിലില്ലായ്മാ പ്രശ്നത്തിൽ യുവജനവികാരം എതിരായാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലടക്കം തിരിച്ചടിയാകുമെന്നാണ് ഇടത് യുവജന സംഘടനകൾ കരുതുന്നത്. യുവജനങ്ങളിൽ ഇടതുപക്ഷത്തിനുള്ള സ്വാധീനം കുറയ്ക്കാനിടയാക്കുന്ന തീരുമാനമായി ഇത് മാറിയേക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു. എന്നാൽ സംസ്ഥാനത്തിപ്പോൾ തന്നെ പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം അറുപതാണെന്നും അത് ഏകീകരിക്കുകയാണുണ്ടായതെന്നുമായിരുന്നു ധനവകുപ്പിന്റെ വാദം.
Breaking News
സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു


കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.
Breaking News
ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില


തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്