Breaking News
ശാസ്ത്ര നാടകത്തിൽ മമ്പറം എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം

തലശ്ശേരി: ജില്ല റവന്യൂ ശാസ്ത്രോത്സവത്തിന് തലശ്ശേരിയിൽ തുടക്കമായി. ഹൈസ്കൂൾ വിഭാഗം ശാസ്ത്രനാടകമാണ് ഗവ.ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ വേദിയിൽ ആദ്യദിനം അരങ്ങേറിയത്. 10 നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടവയിൽ ഏഴ് ടീമുകൾ എ ഗ്രേഡ് നേടി. ഇവയിൽ മമ്പറം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ‘മസ്തിഷ്കം’ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികളായ കെ.ടി. അനന്യ, കെ. ആദികൃഷ്ണ പി. അനാമിക, ഇ. ശിവനന്ദ, നംവൃത വിനു, പി. നന്ദകിഷൻ, കെ.കെ. ചാരുജിത്ത്, സി.സി. നവൽകിരൺ എന്നിവരാണ് ‘മസ്തിഷ്ക’ത്തിൽ വേഷമിട്ടത്.
ഇതിൽ ആൽബർട്ട് ഐൻസ്റ്റീനായി അഭിനയിച്ച കെ. ആദികൃഷ്ണ മികച്ച നടനായും ഐൻസ്റ്റീന്റെ ഭാര്യയായി വേഷമിട്ട കെ.ടി. അനന്യ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനതലത്തിലേക്ക് മത്സരിക്കാൻ ഇവർ അർഹത നേടി. പ്രഫ. വി.പി. അബ്ദുല്ലക്കുട്ടി നാടകത്തിന്റെ രചന നിർവഹിച്ചു. രാജേഷ് കീഴത്തൂരാണ് സംവിധാനം.
ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഇരിക്കൂർ (ഇരിക്കൂർ ഉപജില്ല), സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, എടൂർ (ഇരിട്ടി ഉപജില്ല), ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പയ്യന്നൂർ (പയ്യന്നൂർ ഉപജില്ല), സി.എച്ച്.എം.എച്ച്.എസ്.എസ്, എളയാവൂർ, കണ്ണൂർ (കണ്ണൂർ നോർത്ത് ഉപജില്ല), രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ, ചൊക്ലി (ചൊക്ലി ഉപജില്ല), ഗവ.വി.എച്ച്.എസ്.എസ്, കതിരൂർ (തലശ്ശേരി നോർത്ത് ഉപജില്ല) എന്നിവയാണ് എ ഗ്രേഡ് നേടിയ മറ്റു വിദ്യാലയങ്ങൾ.
ജി.ബി.എച്ച്.എസ്.എസ്, ചെറുകുന്ന് (മാടായി സബ് ജില്ല) ബി ഗ്രേഡും സീതി സാഹിബ് എച്ച്.എസ്.എസ്, തളിപ്പറമ്പ് (തളിപ്പറമ്പ് നോർത്ത്), കമ്പിൽ മാപ്പിള എച്ച്.എസ് (തളിപ്പറമ്പ് സൗത്ത്) എന്നിവ സി ഗ്രേഡും നേടി. മമ്പറം ഹയർ സെക്കൻഡറി വിദ്യാർഥികൾ അവതരിപ്പിച്ച നാടകമാണ് മികച്ച സംവിധാനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
മികച്ച രചന കതിരൂർ ഗവ.വി.എച്ച്.എസ്.എസിന്റേതാണ്. കണ്ണൂർ ഡി.ഡി.ഇ വി.എ. ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡി.ഇ.ഒ എ.പി. അംബിക, തലശ്ശേരി സൗത്ത് എ.ഇ.ഒ ഇ.വി. സുജാത, എം. ജയരാജൻ, കെ. രമേശൻ, ബഷീർ ചെറിയാണ്ടി, ഹരീഷ് കടവത്തൂർ, എം. സുനിൽകുമാർ, ജി. പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
Breaking News
സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ച നിലയിൽ


തളിപ്പറമ്പ്: സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ചു.എളമ്പേരംപാറ കിന്‍ഫ്രയിലെ മെറ്റ് എഞ്ചിനീയറിംഗ് ആന്റ് മെറ്റല്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം 63, സഹൃദയാനഗറിലെ ലക്ഷ്മി മന്ദിരത്തില്‍ കെ.എസ് വിജയകുമാര്‍ (60) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെയാണ് ഇയാളെ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്