Breaking News
ലഹരിമരുന്നു മാഫിയയുടെ പിടിയിൽ പെടുന്നതും അതിന് അടിമയാകുന്നതും എങ്ങനെ ?
കണ്ണൂർ : യുവാക്കളും കൗമാരക്കാരായ വിദ്യാർഥികളും ലഹരിമരുന്നു മാഫിയയുടെ പിടിയിൽ പെടുന്നതെങ്ങനെ? ലഹരിമരുന്ന് അവരെ അടിമകളാക്കുന്നതെങ്ങനെ? കണ്ണൂർ ജില്ലയിലെ ഒരുൾഗ്രാമത്തിൽ നിന്നുള്ള, അഭിജിത് എന്ന ഈ യുവാവിന്റെ കഥയിൽ, പലതുമുണ്ട്. അച്ഛനെയും അമ്മയെയും അതിരറ്റു സ്നേഹിക്കുന്ന, നല്ലൊരു ജീവിതം സ്വപ്നം കണ്ടു ജീവിച്ച ഒരു കൗമാരക്കാരൻ ഇന്നെവിടെ നിൽക്കുന്നു?
സൗഹൃദങ്ങളുടെ ചതിക്കൂട്ടത്തിൽ പെട്ട് എങ്ങനെ സ്വന്തം ജീവിതവും കുടുംബ ജീവിതവും നശിക്കുന്നു? അതെങ്ങനെ തിരികെപ്പിടിക്കാം? ലഹരിക്കടിമയാവുകയും വിൽപനക്കാരനാവുകയും ചെയ്ത ശേഷം മറ്റാരുടെയും പ്രേരണയില്ലാതെയാണ് അഭിജിത് നല്ല ജീവിതത്തിലേക്കു തിരിച്ചെത്തിയത്. 3 ഭാഗങ്ങളുള്ള ആ കഥ അഭിജിത്തിന്റെ വാക്കുകളിൽ തന്നെ വായിക്കുക.
സുഹൃത്തുക്കളില്ലാത്ത കാലം
‘ഹയർസെക്കൻഡറി വരെ വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന വിദ്യാർഥിയായിരുന്നു ഞാൻ. പുറത്തേക്കൊന്നും എന്നെ അധികം വിട്ടിരുന്നില്ല. വീട്ടിൽ തന്നെ അടങ്ങിയൊതുങ്ങിക്കഴിയുകയായിരുന്നു. അധികം കൂട്ടുകാരൊന്നുമില്ല. സ്കൂൾ, വീട് എന്ന പതിവ്. അച്ഛ നെയും അമ്മയെയും ഒരുപാടിഷ്ടമായിരുന്നു. എസ്ഐ ആകണമെന്നായിരുന്നു ആഗ്രഹം. നന്നായി പഠിക്കാനും ഡിഗ്രി നേടാനുമൊക്കെ അച്ഛൻ ഇടയ്ക്കിടെ പറയും. അതിൽ നിന്നാണ് എസ്ഐ ആകണമെന്നും സിവിൽ സർവീസ് എഴുതണമെന്നും തോന്നലുണ്ടായത്.
പ്ലസ്ടു പാസായതിന്റെ സന്തോഷത്തിൽ, അച്ഛൻ വായ്പയെടുത്തു പുതിയ ബൈക്ക് വാങ്ങിത്തന്നു. ബൈക്കിൽ ചെത്തിപ്പറക്കുന്നവരോടു പണ്ടേ ഇഷ്ടമുണ്ടായിരുന്നു. തോന്നുമ്പോഴൊക്കെ ബൈക്കിൽ പുറത്തിറങ്ങിത്തുടങ്ങി. എന്റെ വൈബിനനുസരിച്ചുള്ള(താൽപര്യം) സുഹൃത്തുക്കളെ ലഭിച്ചു. അവരിൽ ചിലരൊക്കെ കഞ്ചാവ് വലിക്കുന്നവരും വിൽക്കുന്നവരുമായിരുന്നു. അവരോടൊപ്പം കറങ്ങുന്നതു തെറ്റാണെന്നു തോന്നിയില്ല. മാതാപിതാക്കളെ ഞാൻ സ്നേഹിക്കുന്നു. പഠിക്കുന്നു. ഞാൻ കഞ്ചാവ് വിൽക്കുന്നില്ല, വലിക്കുന്നില്ല.
ഇത്, എന്റെ കൂട്ടുകാർക്കൊപ്പമുള്ള നിമിഷങ്ങൾ. അതിലെന്തിനാണു കുറ്റബോധം? പക്ഷേ, ആ ധാരണ തെറ്റാണെന്നു പിന്നീടു മനസിലായി. ആ സൗഹൃദക്കൂട്ടം തന്നെയാണ് എന്നെ പലതിലേക്കും വലിച്ചിട്ടത്. ജീവിതം നശിപ്പിച്ചത്. കുട്ടികൾ കഞ്ചാവും എംഡിഎംഎയും തേടിപ്പോ കണമെന്നില്ല. അവരുടെ സൗഹൃദവലയത്തിൽ, അതുപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്ന ഒരാളുണ്ടായാൽ മതി. ആ ഗ്രൂപ്പ് മുഴുവൻ അതിലേക്കാകർഷിക്കപ്പെടും. കഞ്ചാവ് അടിച്ചു കിറുങ്ങി നടക്കുന്ന സഹപാഠിയെ, സുഹൃത്തിനെ കാണുമ്പോൾ ഒന്നു പരീക്ഷിക്കാൻ പലർക്കും തോന്നും.
ആദ്യത്തെ അനുഭവം, ചിലപ്പോൾ ഇനി വേണ്ടെന്നു തോന്നിപ്പിച്ചേക്കാം. പക്ഷേ, 2–3 മാസം കഴിയുമ്പോൾ വീണ്ടും ഒന്നു പരീക്ഷിക്കാൻ തോന്നും. അതു പിന്നീട്, ആഘോഷ ദിവസങ്ങളിലെല്ലാം പരീക്ഷിക്കാനുള്ള തോന്നലാകും. ആഴ്ചയ്ക്കൊന്ന് എന്നതിലേക്കു മാറും. പിന്നീട്, അവധി ദിവസങ്ങളിലെല്ലാം ഉപയോഗിച്ചു തുടങ്ങും. ദിവസവും അടി തുടങ്ങും. പിന്നീടത് എല്ലാ ദിവസവും രാവിലെയും വൈകിട്ടുമാകും. ഇതാണ്, ലഹരിമരുന്നിന്റെ അടിമത്തത്തിലേക്കുള്ള യാത്രാവഴി. ഗ്രൂപ് ഉണ്ടായാൽ, വിതരണത്തിനും വലിക്കാനുമുള്ളൊരു ഗല്ലി അഥവാ സ്പോട്ട് കണ്ടെത്തും. ഒഴിഞ്ഞ സ്ഥലങ്ങളാണു പതിവ്.
കൈയിലുള്ള കാശു തീരുമ്പോൾ, ആൾ ലഹരിമരുന്നിന്റെ വിൽപനക്കാരനാകും. പുതിയ ബൈക്ക് കിട്ടിയിട്ടു കുറച്ചു ദിവസമേ ആയിട്ടുള്ളു. സുഹൃത്തുക്കളിലൊരാൾ, അത് ഓടിച്ചു നോക്കാനായി വാങ്ങിപ്പോയി. വൈകുന്നേരമായിട്ടും തിരികെ ലഭിച്ചില്ല. വിളിച്ചപ്പോൾ, അവിടെയുണ്ട്, ഇവിടെയുണ്ട് എന്നായി മറുപടി. ഒടുവിൽ ആളെ കണ്ടെത്തി. പക്ഷേ, ബൈക്കില്ല. ബൈക്ക് എക്സൈസിന്റെ കസ്റ്റഡിയിലായിരുന്നു. എന്റെ ബൈക്ക് വാങ്ങിപ്പോയ ആൾ, അതു മറ്റൊരാൾക്കു കൈമാറി. അയാൾ, അന്നുച്ചയ്ക്ക് 2 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലാവുകയും അന്വേഷണത്തിന്റെ ഭാഗമായി ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.
ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും വീട്ടിലും നാട്ടിലും സംഭവം അറിഞ്ഞു. ഞാൻ കഞ്ചാവ് കടത്തിയെന്നു വരെയായി സംസാരം. അതുവരെ കഞ്ചാവ് ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്തിരുന്നില്ല. പക്ഷേ, പേരുദോഷമായി. എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ആരും എന്നെ മനസിലാക്കിയില്ല. വീട്ടിൽ നിന്നു പുറത്താക്കി. കേസിൽ ഉൾപ്പെടുത്താതിരുന്നതിനാൽ, ബൈക്ക് തിരിച്ചു കിട്ടി. പിന്നീട് കുറച്ചു നാൾ ഇതേ സുഹൃദ് സംഘത്തിൽ പെട്ടവരുടെ വീടുകളിലായി താമസം. ആപത്തുകാലത്ത് അവർ ആത്മാർഥമായി ഒപ്പമുണ്ടാകുമെന്ന ധാരണ തെറ്റാണെന്നു തെളിഞ്ഞു. അവരുടെ മുഖം കറുത്തു തുടങ്ങുമ്പോൾ അവിടെ നിന്നിറങ്ങും.
ഒരാൾക്കു വെറുതേ ഓടിച്ചു നോക്കാൻ കൊടുത്ത പുത്തൻ ബൈക്ക്, എന്നോടു ചോദിക്കുക പോലും ചെയ്യാതെ മറ്റൊരു സുഹൃത്തിന് അവൻ കൊടുത്തു. അതാണ്, എന്നെ വീട്ടിൽ നിന്നു പുറത്താക്കാനും വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ ഞാൻ കഞ്ചാവ് കടത്തുകാരനാകാനും ഇടയാക്കിയത്. അതുവരെ തോളിൽ കൈയിട്ടു നടന്നവരുടെ യഥാർഥ മുഖം, അവരുടെ വീടുകളിൽ താമസിച്ചതോടെ പുറത്തുവന്നു. ഇതു സൗഹൃദമാണോ? അയാൾ യഥാർഥ സുഹൃത്താണോ? അല്ല. സൗഹൃദത്തിന്റെ പേരിൽ ഇത്തരം കൂട്ടങ്ങളിൽ ചെന്നു പെടുന്ന അനിയന്മാർ ശ്രദ്ധിക്കണം.’ അഭിജിത് പറഞ്ഞു.
നാളെ: കഞ്ചാവ് സംഘത്തലവനിലേക്ക്
കണ്ണൂർ ∙ ജില്ലയിൽ ലഹരിമരുന്നു വിൽപന വ്യാപകമാകുന്നതിനിടെ, ചില ഇംഗ്ലിഷ് മരുന്നു വിൽപനശാലകൾക്കു മേൽ എക്സൈസ് ഇന്റലിജൻസ് നിരീക്ഷണം ശക്തമാക്കി. വേദനസംഹാരികളും മനോദൗർബല്യത്തിനുള്ള മരുന്നുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകുന്നുവെന്ന വിവരത്തെ തുടർന്നാണിത്. ഇക്കാര്യം എക്സൈസിന്റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
എന്നാൽ എത്ര മെഡിക്കൽ ഷോപ്പുകളാണു നിരീക്ഷണത്തിലുള്ളതെന്ന് അവർ വ്യക്തമാക്കിയില്ല. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും ചില ഇംഗ്ലിഷ് മരുന്നുകളെത്തിച്ച്, ലഹരിമരുന്നു പയോഗിക്കുന്നവർക്കു വിൽക്കുന്നതായി വിവരമുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം തുടരുകയാണ്.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
Breaking News
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്