Connect with us

Breaking News

പുല്ലംവനം അയ്യൻമടയിലെത്തി പരിസ്ഥിതി ഗവേഷണ – പഠന സംഘം

Published

on

Share our post

പുലിക്കുരുമ്പ :  ജൈവവൈവിധ്യ കലവറയായ പുല്ലംവനം അയ്യൻമടയിൽ പരിസ്ഥിതി ഗവേഷണ-പഠന സംഘം നടത്തിയ പരിശോധനയിൽ അപൂർവങ്ങളായ സസ്യങ്ങൾ, ചിത്രശലഭങ്ങൾ, ചെറുജീവികൾ എന്നിവയെ കണ്ടെത്തി. ഗവേഷകനും പരിസ്ഥിതി പ്രവർത്തകനുമായ വി.സി.ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് 40 അംഗ സംഘം പര്യടനം നടത്തിയത്. 160ലേറെ സസ്യങ്ങളെ നിരീക്ഷിച്ചതിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന 20ലേറെ അപൂർവ സസ്യങ്ങളെയും അത്യപൂർവമായി കാണപ്പെടുന്ന സോണേറില, വൈൽഡ് ബെഗോനിയ, വൈൽഡ് ഗോസ്റ്റ് ഫ്ലവർ എന്നീ സസ്യങ്ങളെയും കണ്ടെത്തി.

ഇരുട്ടിൽ മാത്രം ജീവിക്കുന്ന ചിലതരം തവളകളെയും ചുവന്ന നിറമുള്ള ഞണ്ടുകളെയും ചെറിയ വവ്വാലുകളെയും ഗുഹയിൽ കാണാൻ കഴിഞ്ഞു. വംശനാശം നേരിടുന്നതും ഇരുളിൽ ജീവിക്കുന്നതുമായ വയനാടൻ വാള എന്ന മത്സ്യത്തെ കോയമ്പത്തൂർ സർവകലാശാലയിലെ ഗവേഷണ വിദ്യാർഥി പി.ശ്രീബിൻ കഴിഞ്ഞ വർഷം അയ്യൻമടയിൽ കണ്ടെത്തിയിരുന്നു. 57 ഇനം ചിത്രശലഭങ്ങളെയും വംശനാശം നേരിടുന്ന 9 തരം തുമ്പികളെയും ഇരുപതോളം ഇനം പക്ഷികളെയും കാണാൻ കഴിഞ്ഞു.

കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള ജീവശാസ്ത്ര അധ്യാപകരും വിദ്യാർഥികളുമാണ് സംഘത്തിലുണ്ടായിരുന്നത്. പ്രദേശത്തെ ആവാസ വ്യവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യങ്ങളെ സംബന്ധിച്ചും പഠിക്കുകയും അവ ജനങ്ങളിലേക്ക് എത്തിക്കുകയും അപൂർവങ്ങളായ സസ്യ-ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധമുണ്ടാക്കുകയുമാണ് ഇത്തരം പഠനയാത്രകൾകൊണ്ട് ലക്ഷ്യമിടുന്ന തെന്ന് വി.സി.ബാലകൃഷ്ണൻ പറഞ്ഞു.

സംഘത്തിനു വഴികാട്ടാനും വേണ്ട സഹായങ്ങൾ നൽകാനുമായി അയ്യൻമട സംരക്ഷണ സമിതി അംഗങ്ങളും പരിസ്ഥിതിപ്രവർത്തകരായ ജോർജ് മുട്ടത്തിൽ, റോബിൻസ് കാരക്കുന്നേൽ, ബെന്നി മുട്ടത്തിൽ എന്നിവരു മുണ്ടായിരുന്നു. നടുവിൽ പഞ്ചായത്തിലെ പുല്ലംവനം എന്ന സ്ഥലത്ത് ഇരുന്നൂറോളം മീറ്റർ ആഴമുള്ള ഗുഹയാണ് അയ്യൻമട. ഇതിനോടകം തന്നെ ഒട്ടേറെ ഗവേഷകരും വിദ്യാർഥികളും ഇവിടം സന്ദർശിച്ചിട്ടുണ്ട്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!