Connect with us

Breaking News

ഡിജിറ്റൽ രൂപ ഇന്നുമുതൽ; അവതരിപ്പിക്കുന്നത് ഹോൾസെയിൽ ആവശ്യങ്ങൾക്കുള്ള ഡിജിറ്റൽ രൂപ

Published

on

Share our post

മുംബൈ: റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ (സി.ബി.ഡി.സി.) ഡിജിറ്റൽ രൂപയുടെ പരീക്ഷണത്തിന് ചൊവ്വാഴ്ച തുടക്കം. ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടിനുപയോഗിക്കുന്ന ഹോൾസെയിൽ സംവിധാനമായ സി.ബി.ഡി.സി.-ഡബ്ല്യു. ആണ് പരീക്ഷണാടിസ്ഥാനത്തിൽ നവംബർ ഒന്നിന് അവതരിപ്പിക്കുന്നതെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ദ്വിതീയ വിപണിയിലെ സർക്കാർ കടപ്പത്ര ഇടപാടുകൾക്ക് ഉപയോഗിച്ചുകൊണ്ടാവും തുടക്കമെന്നും ആർ.ബി.ഐ. വ്യക്തമാക്കി. പരീക്ഷണത്തിലെ സ്ഥിതി വിലയിരുത്തി ബാങ്കുകളും സാമ്പത്തികസ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകൾക്കും വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകൾക്കും ഘട്ടംഘട്ടമായി ഇതു പ്രാബല്യത്തിൽ കൊണ്ടുവരും.

ഡിജിറ്റൽ രൂപ വരുന്നതോടെ ബാങ്കുകളുടെ പരസ്പരമുള്ള ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് റിസർവ് ബാങ്ക് അഭിപ്രായപ്പെടുന്നത്. ഇടപാടു പൂർത്തിയാക്കുന്നതിനുള്ള ചെലവു കുറയും. ഒരു മാസത്തിനകം പൊതുവായ ഉപയോഗങ്ങൾക്കുള്ള സി.ബി.ഡി.സി. റീട്ടെയിലും (സി.ബി.ഡി.സി. – ആർ.) പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കും. തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വ്യാപാരികളും ഉപഭോക്താക്കളും ഉൾപ്പെടുന്ന നിശ്ചിത ഗ്രൂപ്പിലായിരിക്കും ഇത് അവതരിപ്പിക്കുക. ഒക്ടോബർ ആദ്യമാണ് റിസർവ് ബാങ്ക് ഡിജിറ്റൽ രൂപയുടെ ആശയം സംബന്ധിച്ച് വ്യക്തത വരുത്തിയത്.

ബാങ്കുകൾ ഇവ

ഒമ്പതു ബാങ്കുകളാണ് തുടക്കത്തിൽ പരീക്ഷണപദ്ധതിയിലുള്ളത്. പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, സ്വകാര്യ ബാങ്കുകളായ എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക്, എച്ച്.എസ്.ബി.സി. എന്നിവയാണവ.

എന്താണ് ഡിജിറ്റൽ രൂപ…?
: നിലവിലുള്ള കറൻസി നോട്ടുകൾക്കൊപ്പം പുതിയ വിനിമയ സംവിധാനം ശക്തിപ്പെടുത്തുകയാണ് ഡിജിറ്റൽ രൂപയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ കറൻസിനോട്ടുകളുടെ ഡിജിറ്റൽ രൂപമായിരിക്കുമിത്. വിനിമയ മാധ്യമമെന്ന നിലയിൽ കറൻസി നോട്ടുകളുടെ എല്ലാ സവിശേഷതകളും ഡിജിറ്റൽ രൂപയ്ക്കുമുണ്ടാകും. കറൻസി നോട്ടുകളുടെ രീതിയിൽ കൃത്യമായ മൂല്യവും ഇടപാടുകൾക്ക് നിയമ പിൻബലവുമുണ്ടാകും. കറൻസിനോട്ടുകളായി എപ്പോൾ വേണമെങ്കിലും മാറ്റിയെടുക്കാം. ഇതു സൂക്ഷിക്കുന്നതിന് ബാങ്ക് അക്കൗണ്ടിന്റെ ആവശ്യമില്ലെന്നും ആർ.ബി.ഐ. പറയുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിയന്ത്രിക്കുന്നതിനും ഡിജിറ്റൽ സമ്പദ് വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിനും പേമെന്റ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഡിജിറ്റൽ രൂപയിലൂടെ ലക്ഷ്യമിടുന്നത്.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!