Connect with us

Breaking News

മോഷണം കഴിഞ്ഞ് പുഴത്തീരത്ത് വിരിച്ചുറങ്ങിയ ചാക്കിൽ കടയുടെ പേര്; മോഷ്ടാവിനെ പിടികൂടിയതിങ്ങനെ

Published

on

Share our post

ചെറുപുഴ: മോഷണം നടത്തിയ ശേഷം പുഴത്തീരത്തു കിടന്നു ഉറങ്ങിയ മോഷ്ടാവിനെ കടയുടമകളും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. കോഴിക്കോട് സ്വദേശി അഹമ്മദിനെ (62) ആണു പൊലീസിൽ ഏൽപ്പിച്ചത്. ചെറുപുഴ പടിഞ്ഞാത്ത് ജ്വല്ലറിക്ക് സമീപം പ്രവർത്തിക്കുന്ന ന്യൂ ഫ്രണ്ട്സ് സ്വയം സഹായ സംഘത്തിന്റെ കടയിൽ ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണു മോഷണം നടന്നത്. കടയുടെ മുൻവശത്തെ പൂട്ട് പൊളിച്ചാണു മോഷ്ടാവ് അകത്തു കടന്നത്.

കടയിൽ ഉണ്ടായിരുന്ന 25,000 രൂപയും ആധാരവും ഫയലും മോഷ്ടിച്ച ശേഷം കടയിൽ നിന്നു ഒരു ചാക്കും എടുത്താണു മോഷ്ടാവ് പുഴതീരത്തു എത്തിയത്. കയ്യിൽ ഉണ്ടായിരുന്ന മദ്യം അകത്താക്കിയ ശേഷം ആധാരവും ഫയലും സമീപത്തെ പൊട്ടക്കിണറ്റിൽ എറിഞ്ഞു. തുടർന്നു ചാക്ക് വിരിച്ചു കിടന്നുറങ്ങി. അതിരാവിലെ ചെറുപുഴയിൽ നിന്നു പുറപ്പെടുന്ന ബസിൽ കയറി സ്ഥലം വിടാനായിരുന്നു അഹമ്മദിന്റെ തീരുമാനം.

എന്നാൽ മോഷ്ടാവിന്റെ കഷ്ടകാലത്തിനു കടയുടമകളായ പാലക്കുടിയിൽ ജിമ്മിയും, രഞ്ജിത്തും വാഹനത്തിൽ നിന്നു ഇറക്കിവച്ച സാധനങ്ങൾ എടുത്തു വയ്ക്കാൻ അതിരാവിലെ കടയിലെത്തിയതാണു മോഷ്ടാവിനു വിനയായി മാറിയത്. മോഷണ വിവരം അറിഞ്ഞതിനെ തുടർന്നു കടയുടമകളും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നു നടത്തിയ അന്വേഷണത്തിലാണു പുഴ തീരത്തു കിടന്നുറങ്ങുന്ന അഹമ്മദിനെ കണ്ടെത്തിയത്.

ഇയാൾ കിടന്നുറങ്ങിയ ചാക്കിൽ കടയുടെ പേര് കണ്ടതോടെ മോഷണം നടത്തിയത് അഹമ്മദ് തന്നെയാണെന്നു ബോധ്യമായി. ഇയാളുടെ സമീപത്തു ഉണ്ടായിരുന്ന സഞ്ചിയിൽ നിന്നു കമ്പിപ്പാരയും കണ്ടെടുത്തു.തുടർന്നു അഹമ്മദിനെ ചെറുപുഴ പൊലീസിനു കൈമാറി. നേരത്തെ വിറക് കീറുന്ന ജോലിയ്ക്ക് ചെറുപുഴയിൽ വന്നിരുന്നതായി അഹമ്മദ് പൊലീസിനോട് പറഞ്ഞു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!