Connect with us

Breaking News

റബർവിലയിൽ വൻ ഇടിവ് കർഷകർ ദുരിതത്തിൽ

Published

on

Share our post

കേളകം: കാർഷികമേഖലയിൽ വീണ്ടും വിലയിടിവിന്റെ കാലം. റബർ വില കൂപ്പുകുത്തി. മാസങ്ങൾ മുമ്പ് 190 രൂപ വരെയെത്തിയ ഗ്രേഡ് റബർവില പടിപടിയായി കുറഞ്ഞ് 147 രൂപയിലെത്തി. ഇതോടെ കർഷകർ വൻ പ്രതിസന്ധിയിലായി.

റബർ ലോട്ടിന് 135 രൂപയും ഒട്ടു പാലിന് 80 രൂപയുമാണ് വില. ഉൽപാദനത്തകർച്ചയും രോഗബാധയും കർഷകനെ വലക്കുന്നതിനു പുറമെയാണ് വിലയിടിവ് പ്രഹരമായത്. ടാപ്പിങ് കൂലിയും അസംസ്കൃത വസ്തുക്കളുടെ വിലയുമൊക്കെ വലിയതോതിൽ വർധിച്ചിരുന്നു.

നീണ്ട മഴക്കാലം കടന്ന് തോട്ടങ്ങളിൽ ടാപ്പിങ് തുടങ്ങിയത് മുതൽ വിലത്തകർച്ചയുടെ നാളുകളായിരുന്നു. ഫംഗസ് ബാധമൂലം ഇലകൾ പൂർണമായി കൊഴിഞ്ഞതിനാൽ പാലുൽപാദനം പകുതിയായി. ഇലകൊഴിഞ്ഞ തോട്ടങ്ങളിൽ ഉൽപാദനം ഇനിയും കുറയാനാണ് സാധ്യത. ആഗസ്റ്റ് ആദ്യവാരം കിലോക്ക് 170 രൂപക്ക് മുകളിലുണ്ടായിരുന്ന റബർവില അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന് അനുബന്ധിച്ചാണ് താഴ്ന്നുതുടങ്ങിയത്.

മഴ പിൻവാങ്ങിയതോടെ മഴമറ ഇടാത്ത തോട്ടങ്ങളിലും റബർ ടാപ്പിങ് ആരംഭിച്ചതോടെ റബർ ഉൽപാദനം വർധിച്ചിട്ടുണ്ട്. റബര്‍വിപണി വന്‍ പ്രതിസന്ധിയില്‍ വീണ്ടും തകര്‍ന്നടിയുന്നതിൻറെ വിഷമവൃത്തത്തിലാണ് റബർ കർഷകർ. വിലയിടിവ് താൽക്കാലികം മാത്രമെന്നുള്ള റബര്‍ ബോര്‍ഡ് പല്ലവിയിൽ കർഷകർക്കും വിശ്വാസം കുറഞ്ഞു.

ഉൽപാദനം കുറയുന്നുവെന്ന് നിരന്തരം വിലപിക്കുന്നവരും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നിലവിലുള്ള റബര്‍ ആക്ടിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഉത്തരവാദിത്തമുള്ളവരും കര്‍ഷകനെ കുരുതികൊടുത്ത് റബര്‍ വ്യവസായികളുടെ മാത്രം സംരക്ഷകരായി മാറുകയാണെന്നാണ് കർഷകൻറെ പരാതി.

സ്വാഭാവിക റബറിന്‍റെയും കോമ്പൗണ്ട് റബറിന്‍റെയും അനിയന്ത്രിത ഇറക്കുമതിയാണ് വിലത്തകര്‍ച്ചക്ക് മുഖ്യഘടകം. മഴമൂലം ടാപ്പിങ് തടസ്സപ്പെട്ടിട്ടും അപ്രതീക്ഷിത ഇലപൊഴിച്ചില്‍മൂലവും ഉൽപാദനത്തില്‍ വന്‍കുറവ് വന്നിട്ടും വിപണിവില കുറയുന്നതിന്‍റെ പിന്നില്‍ വ്യവസായികളുടെ സംഘടിതനീക്കം തന്നെയാണെന്നാണ് കർഷകരുടെ പരാതി.


Share our post

Breaking News

കാലവർഷം നേരത്തെയെത്തി, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ആൻഡമാനിലും വ്യാപിച്ചു; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ

Published

on

Share our post

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ മെയ് 15,18,19 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയും പ്രവചിക്കുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിലാണ് കാലവർഷം എത്തിയത്. തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്‍റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ത വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. കേരളത്തിൽ മെയ് 27 ഓടെയായിരിക്കും കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം. ഇതിൽ നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


Share our post
Continue Reading

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Trending

error: Content is protected !!