Connect with us

Breaking News

കണ്ണൂരിൽ ജീവനും ഭീഷണിയാണ് തകർന്ന റോഡുകൾ

Published

on

Share our post

കണ്ണൂർ: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ യാത്രക്കാരുടെ ജീവന് ഭീഷണിയായി. ദേശീയപാത, കോർപറേഷൻ റോഡുകളാണ് തകർന്നത്. പലയിടങ്ങളിലും റോഡുകൾ തകർന്നു തരിപ്പണമായിട്ടും തിരിഞ്ഞു നോക്കാൻ പോലും അധികൃതർ തയ്യാറാവുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ദേശീയപാതയിൽ പള്ളിക്കുന്ന് മുതൽ കാൾടെക്സ് വരെ നിരവധി ആഴത്തിലുള്ള ഗർത്തമാണ് രൂപപ്പെട്ടിട്ടുള്ളത്. തുലാം മഴയിൽ ഇവയിലൊക്കെ വെള്ളം നിറഞ്ഞാൽ ഇരുചക്ര വാഹനക്കാർ ഉൾപ്പെടെയുള്ളവർക്ക് മരണക്കെണിയാകുമോയെന്ന ആശങ്ക ശക്തമാണ്.

കോർപ്പറേഷൻ പരിധിയിലെ ചേനോളി ജംഗ്ഷൻ മുതൽ കക്കാട് വരെയും യോഗശാല മുതൽ ഓലച്ചേരി കാവുവരെയും കോട്ടമാർ മസ്ജിദ് മുതൽ തളാപ്പ് അമ്പലംവരെയുള്ള റോഡിലും എണ്ണമറ്റ കുഴികളാണ് യാത്രക്കാരെ എതിരേൽക്കുന്നത്.ബർണശേരിയിലും ഇതുതന്നെയാണ് അവസ്ഥ. മുനീശ്വരൻ കോവിലിൽ നിന്നും പയ്യാമ്പലം വരെയുള്ള കുടിവെള്ള പൈപ്പിനായി റോഡു കീറിയത് ഇതുവരെ പൂർവസ്ഥിതിയിലാക്കിയിട്ടില്ല. ഇവിടെ ഒരു കാൽ നടയാത്രക്കാരിക്ക് കുഴിയിൽ വീണു പരുക്കേറ്റിരുന്നു.

കണ്ണൂർ നഗരത്തിൽ നടക്കുന്ന മിക്ക വാഹനാപകടങ്ങൾക്കും പിന്നിൽ റോഡിലെ കുഴികൾ വെട്ടിക്കുന്നതോ, വീഴുന്നതോയാണെന്ന് ട്രാഫിക്ക് പൊലീസ് പറയുമ്പോഴും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണ് അധികൃതർ. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനായി ചില കുഴികൾ താൽക്കാലികമായി അടയ്ക്കാറുണ്ടെങ്കിലും ദിവസങ്ങൾക്കുളളിൽ ഇവ പഴയസ്ഥിതിയിലാവുകയാണ് പതിവ്.ഓടാൻ മടിച്ച് ഓട്ടോറിക്ഷകൾകണ്ണൂർ കോർപറേഷനിലെ ഇടറോഡുകളുടെ സ്ഥിതി അതിദയനീയമാണ്.

പല റോഡുകളിലേക്കും സർവീസ് നടത്താൻ ഓട്ടോറിക്ഷകൾ തയ്യാറാകുന്നില്ലെന്നും നഗരവാസികൾ പറയുന്നു. അതികഠിനമായ ഗതാഗതകുരുക്കും റോഡിലെ കുഴികളും കണ്ണൂർ നഗരത്തിലൂടെയുള്ള വാഹനയാത്ര നരക തുല്യമാക്കുന്നു. ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിൽ പോലും അപകടങ്ങളും ദുരന്തങ്ങളും പതിവായിരിക്കുകയാണ്. കാൾടെക്സ് ജംഗ്ഷനിൽ മാത്രം മൂന്ന് പേർ അപകടങ്ങളിൽ അടുത്തിടെ മരിച്ചു.

തകർന്നു തരിപ്പണമായ കണ്ണൂർ കോർപറേഷനിലെ പോത്തേരി ജംഗ്ഷൻ തളാപ്പ് അമ്പലം റോഡ്പൗരന്റെ സഞ്ചരിക്കാനുള്ള സ്വാതന്ത്രത്തെ ഹനിക്കുകയാണ്. ഇനിയെങ്കിലും തകർന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കും. അഡ്വ. ദേവദാസ് തളാപ്പ് (മനുഷ്യാവകാശ പ്രവർത്തകൻ)


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!