ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
വീടുകളിൽ വെള്ളിത്തിര; സിഡികൾ അരങ്ങൊഴിഞ്ഞു

കണ്ണൂർ: ടാക്കീസുകൾ സ്വീകരണമുറിയിലായതോടെയാണ് സിഡികൾ പടിക്കുപുറത്തായത്. കണ്ണടച്ചു തുറക്കുംമുമ്പേയായിരുന്നു പിന്നോട്ടടി. കോവിഡ് കാലത്തെ അടച്ചിടൽകൂടിയായതോടെ പൂർണമായും സിഡികൾ അരങ്ങൊഴിഞ്ഞു. പതിറ്റാണ്ടുകൾ തുടർന്ന കാസറ്റുകളുടെ രാജവാഴ്ചയ്ക്ക് മങ്ങലേൽപ്പിച്ചാണ് സിഡികളെത്തിയത്. സാങ്കേതികമികവ് പെട്ടെന്ന് സ്വീകാര്യത നൽകി. സിനിമകൾ വീഡിയോ കാസറ്റുകളിൽനിന്ന് സിഡിയിലേക്ക് മാറിയത് വിപ്ലവംതന്നെയായിരുന്നു. ജനപ്രിയ സിനിമകൾ തിയറ്ററുകളിൽനിന്ന് കണ്ടവരും സിഡികൾ സ്വന്തമാക്കി. 300 മുതൽ 400 വരെയായിരുന്നു വില. ‘അനിയത്തിപ്രാവ്’ അടക്കമുള്ള സിനിമകളുടെ സിഡി വിപണിയിൽ തരംഗം സൃഷ്ടിച്ചു.
തൊണ്ണൂറുകളുടെ ആദ്യത്തിലാണ് സിഡികൾ വ്യാപകമായത്. പാട്ടുകൾ മാത്രമായിരുന്നു ആദ്യം. വൈകാതെ തന്നെ സിനിമകളും ഇറങ്ങി. വിസിആറിൽനിന്ന് സിഡി പ്ലെയറിലേക്കും ഡിവിഡി പ്ലെയറിലേക്കും ജനം അതിവേഗം മാറിയതോടെ ആവശ്യമുള്ളതെല്ലാം ഇറക്കുകയെന്ന നിലവന്നു. കലോത്സവങ്ങളടക്കമുള്ള പരിപാടികളിൽ സിഡി നിർബന്ധഘടകമായി. പണം ചെലവഴിച്ച് പഠിപ്പിക്കാൻ ആളെ വയ്ക്കാൻ കഴിയാത്തവർക്ക് നിശബ്ദനായ പഠനസഹായിയുമായി സിഡി.
‘കലക്ഷൻ’
അഭിമാനമാക്കിയ കാലം
ഗാനാസ്വാദകർക്കാണ് സിഡികളുടെയും ഡിവിഡികളുടെയും വരവ് ഏറെ അനുഗ്രഹമായത്. ഒരു സിനിമയുടെ പാട്ടുകൾ മാത്രമായിരുന്നവയിൽനിന്ന് എംപിത്രീയും എംപിഫോറും ഒക്കെയായതോടെ സാധ്യതകൾ ഏറെയായി. ഒന്നിൽ തന്നെ പരമാവധി പാട്ടുകൾ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞതോടെ ആ വഴിയിലേക്കായി ‘കലക്ഷനുകൾ’. പെൻഡ്രൈവുകളുടെ വരവോടെ ഗാനാസ്വാദകർ ആ വഴിക്കു തിരിഞ്ഞു. എങ്കിലും ഗാനശേഖരങ്ങളിലേക്കുള്ളവയ്ക്കായി സിഡികൾ തേടിവരുന്നവർ ഉണ്ടായിരുന്നുവെന്ന് കണ്ണൂർ ‘സംഗീത് ’ കാസറ്റ്സിലെ ജിത്തു പറയുന്നു. സിനിമകൾ ഒടിടി റിലീസ് ചെയ്യാൻ തുടങ്ങിയതോടെയാണ് സിഡികൾക്ക് ആവശ്യക്കാർ തീരെയില്ലാതായത്. ‘പുലിമുരുക’നാണ് സിഡിവിപണിയിൽ ഒടുവിൽ തരംഗമായത്. 1985ലാണ് സംഗീത് കാസറ്റ്സ് തുടങ്ങിയത്. ആയിരക്കണക്കിന് സിഡികളാണ് ഇപ്പോഴും ഇവിടെയുള്ളത്. റെക്കോർഡിങ് സൗകര്യവും ഒരുക്കിയിരുന്നു. കാസറ്റ് വിപണി കൂപ്പുകുത്തിയതോടെ ഒരുവർഷമായി റെഡിമെയ്ഡ് വസ്ത്രവ്യാപാരത്തിലേക്ക് മാറുകയായിരുന്നു ഇവർ.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്