ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
മാലിന്യം ശേഖരിക്കാൻ ക്ലീൻ കേരള കമ്പനി സമയത്തിനെത്തും; കിലോക്ക് മൂന്നുരൂപ വരെ അധികം നൽകും

കണ്ണൂർ: വാർഡുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ഇനി ബാക്കിയുണ്ടാകില്ല. തദ്ദേശസ്ഥാപനങ്ങളിൽ ക്ലീൻ കേരള കമ്പനി എത്തി ശേഖരിക്കും.ഇപ്പോൾ ഹരിതകർമസേന വഴി ശേഖരിച്ച മാലിന്യം കൊണ്ടുപോകാൻ കമ്പനി പറഞ്ഞ സമയത്തെത്താറില്ല. ഇതിനു പരിഹാരമായിട്ടാണ് ക്ലീൻ കേരള കമ്പനി സമയം നിശ്ചയിച്ച് തദ്ദേശ സ്ഥാപനങ്ങളിലെത്തുന്നത്. നവംബർ മുതൽ ഈ മാറ്റം തുടങ്ങുമെന്ന് എം.ഡി. ജി.കെ.സുരേഷ്കുമാർ പറഞ്ഞു.
ഓരോ ജില്ലയിലും ഒരുമാസം നാല് സെക്ടറുകളാക്കി ഓരോ സെക്ടറിലുള്ള തദ്ദേശസ്ഥാപനങ്ങളിൽനിന്ന് മാസത്തിൽ ഒരാഴ്ചയിൽ മാലിന്യം ശേഖരിക്കും. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ കോർപ്പറേഷനുകളിൽ എല്ലാ ആഴ്ചയും ശേഖരിക്കും. തീയതിയും സമയവും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി. നിലവിൽ ക്ലീൻ കേരള കമ്പനിയെടുക്കുന്ന തരംതിരിച്ചുള്ള പ്ലാസ്റ്റിക് മാലിന്യത്തിന് രണ്ടുരൂപ മുതൽ മൂന്നുവരെ അധികം നൽകും. മലപ്പുറം ജില്ലയിൽ നിരക്ക് നിശ്ചയിച്ചു. തരംതിരിച്ച മിൽമ കവറിന് നിലവിൽ കിലോക്ക് 14 രൂപയാണ് ഇപ്പോഴുള്ളത്. പെറ്റ് ബോട്ടിൽ-16 രൂപ, പത്രം-ഒൻപതുരൂപ, ഓയിൽകവർ-അഞ്ചുരൂപ, മദ്യക്കുപ്പി (പ്ലാസ്റ്റിക്)-15 രൂപ എന്നിങ്ങനെയാണ് നിരക്ക്. നിലവിൽ വീടുകളിൽനിന്ന് മാലിന്യമെടുക്കാൻ 50 രൂപയും കടകളിൽ നിന്ന് 100 രൂപയും ഹരിതകർമസേനയ്ക്ക് നൽകണം.
ക്ലീൻ കേരള ഹരിത കർമസേനയ്ക്ക് നിശ്ചിതനിരക്ക് നൽകും. സി.എഫ്.എൽ., ട്യൂബ് ലൈറ്റ്സ് ഉൾപ്പെടെ 14 അപകടകര ഇ-മാലിന്യ ശേഖരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ ക്ലീൻ കേരളയ്ക്ക് തുക നൽകണം.
* ക്ലീൻ കേരള കമ്പനിയുമായി കരാറുള്ളത് 828 തദ്ദേശസ്ഥാപനങ്ങൾ
* കൊച്ചി, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകൾ ഉൾപ്പെടെ 215 ഇടങ്ങളിൽ കരാറില്ല.
* ശേഖരിക്കുന്നത് പ്ലാസ്റ്റിക് മുതൽ ഇ-മാലിന്യങ്ങൾ വരെ.
* കൊച്ചിയിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലാണ് (കെ.ഇ.ഐ.എൽ) ഇ-മാലിന്യ സംസ്കരണം.
ക്ലീൻ കേരളയും ജില്ലകളും (കരാറുള്ള തദ്ദേശസ്ഥാപനങ്ങൾ. കരാർ ഇല്ലാത്തവ ബ്രാക്കറ്റിൽ): തിരുവനന്തപുരം-78 (0), കൊല്ലം-40 (33), പത്തനംതിട്ട-55 (2), ആലപ്പുഴ-78 (0), കോട്ടയം-72 (5), ഇടുക്കി-52 (2), എറണാകുളം-66 (30), തൃശ്ശൂർ-85 (9), പാലക്കാട്-86 (9), മലപ്പുറം-47 (59), കോഴിക്കോട് -46 (32), വയനാട്-24 (2), കണ്ണൂർ-68 (13), കാസർകോട്-31 (10).
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്