Connect with us

Breaking News

മാലിന്യം ശേഖരിക്കാൻ ക്ലീൻ കേരള കമ്പനി സമയത്തിനെത്തും; കിലോക്ക് മൂന്നുരൂപ വരെ അധികം നൽകും

Published

on

Share our post

കണ്ണൂർ: വാർഡുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ഇനി ബാക്കിയുണ്ടാകില്ല. തദ്ദേശസ്ഥാപനങ്ങളിൽ ക്ലീൻ കേരള കമ്പനി എത്തി ശേഖരിക്കും.ഇപ്പോൾ ഹരിതകർമസേന വഴി ശേഖരിച്ച മാലിന്യം കൊണ്ടുപോകാൻ കമ്പനി പറഞ്ഞ സമയത്തെത്താറില്ല. ഇതിനു പരിഹാരമായിട്ടാണ് ക്ലീൻ കേരള കമ്പനി സമയം നിശ്ചയിച്ച് തദ്ദേശ സ്ഥാപനങ്ങളിലെത്തുന്നത്. നവംബർ മുതൽ ഈ മാറ്റം തുടങ്ങുമെന്ന് എം.ഡി. ജി.കെ.സുരേഷ്‌കുമാർ പറഞ്ഞു.

ഓരോ ജില്ലയിലും ഒരുമാസം നാല് സെക്ടറുകളാക്കി ഓരോ സെക്ടറിലുള്ള തദ്ദേശസ്ഥാപനങ്ങളിൽനിന്ന് മാസത്തിൽ ഒരാഴ്ചയിൽ മാലിന്യം ശേഖരിക്കും. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ കോർപ്പറേഷനുകളിൽ എല്ലാ ആഴ്ചയും ശേഖരിക്കും. തീയതിയും സമയവും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി. നിലവിൽ ക്ലീൻ കേരള കമ്പനിയെടുക്കുന്ന തരംതിരിച്ചുള്ള പ്ലാസ്റ്റിക് മാലിന്യത്തിന് രണ്ടുരൂപ മുതൽ മൂന്നുവരെ അധികം നൽകും. മലപ്പുറം ജില്ലയിൽ നിരക്ക് നിശ്ചയിച്ചു. തരംതിരിച്ച മിൽമ കവറിന് നിലവിൽ കിലോക്ക് 14 രൂപയാണ് ഇപ്പോഴുള്ളത്. പെറ്റ് ബോട്ടിൽ-16 രൂപ, പത്രം-ഒൻപതുരൂപ, ഓയിൽകവർ-അഞ്ചുരൂപ, മദ്യക്കുപ്പി (പ്ലാസ്റ്റിക്)-15 രൂപ എന്നിങ്ങനെയാണ്‌ നിരക്ക്. നിലവിൽ വീടുകളിൽനിന്ന് മാലിന്യമെടുക്കാൻ 50 രൂപയും കടകളിൽ നിന്ന് 100 രൂപയും ഹരിതകർമസേനയ്ക്ക് നൽകണം.

ക്ലീൻ കേരള ഹരിത കർമസേനയ്ക്ക് നിശ്ചിതനിരക്ക് നൽകും. സി.എഫ്.എൽ., ട്യൂബ് ലൈറ്റ്‌സ് ഉൾപ്പെടെ 14 അപകടകര ഇ-മാലിന്യ ശേഖരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ ക്ലീൻ കേരളയ്ക്ക് തുക നൽകണം.

* ക്ലീൻ കേരള കമ്പനിയുമായി കരാറുള്ളത് 828 തദ്ദേശസ്ഥാപനങ്ങൾ

* കൊച്ചി, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകൾ ഉൾപ്പെടെ 215 ഇടങ്ങളിൽ കരാറില്ല.

* ശേഖരിക്കുന്നത് പ്ലാസ്റ്റിക് മുതൽ ഇ-മാലിന്യങ്ങൾ വരെ.

* കൊച്ചിയിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലാണ് (കെ.ഇ.ഐ.എൽ) ഇ-മാലിന്യ സംസ്കരണം.

ക്ലീൻ കേരളയും ജില്ലകളും (കരാറുള്ള തദ്ദേശസ്ഥാപനങ്ങൾ. കരാർ ഇല്ലാത്തവ ബ്രാക്കറ്റിൽ): തിരുവനന്തപുരം-78 (0), കൊല്ലം-40 (33), പത്തനംതിട്ട-55 (2), ആലപ്പുഴ-78 (0), കോട്ടയം-72 (5), ഇടുക്കി-52 (2), എറണാകുളം-66 (30), തൃശ്ശൂർ-85 (9), പാലക്കാട്-86 (9), മലപ്പുറം-47 (59), കോഴിക്കോട് -46 (32), വയനാട്-24 (2), കണ്ണൂർ-68 (13), കാസർകോട്-31 (10).


Share our post

Breaking News

ഭാര്യയുമായി ബന്ധമെന്ന് സംശയം:യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം

Published

on

Share our post

വയനാട്: തന്റെ ഭാര്യയുമായി ബന്ധമെന്ന സംശയത്താൽ വെള്ളമുണ്ടയിൽ യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം. മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. പ്രതി യു.പി സ്വദേശി മുഹമ്മദ് ആരിഫ് (38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ബാഗിലാക്കി എറിയുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ തൊഴിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്.ഭാര്യയുമായി മുഖീബിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത് . മൃതദേഹം കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി എറിയാനായിരുന്നു ശ്രമം. ഇത് കണ്ട ഓട്ടോ തൊഴിലാളികൾക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ബാഗുകളിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്,കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Share our post
Continue Reading

Breaking News

ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.

ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

Published

on

Share our post

കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.


Share our post
Continue Reading

Trending

error: Content is protected !!