Breaking News
കള്ളനോട്ട് ശൃംഖലയിലെ രണ്ടു പേർ അറസ്റ്റിൽ
കായംകുളം: പൊലീസിന്റെ ചടുല നീക്കത്തിൽ കള്ളനോട്ട് ശൃംഖലയിലെ വമ്പൻ കണ്ണികൾ പിടിയിൽ. രണ്ടുപേരെ അറസ്റ്റ് ചെയ്ത പൊലീസ് കൂടുതൽ പേരെ വലയിലാക്കിയതായാണ് സൂചന.കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഇടത്തറയിൽ വീട്ടിൽനിന്നും തഴവ വടക്കുംമുറി തട്ടാശ്ശേരിൽ പടീറ്റതിൽ വീട്ടിൽ താമസിക്കുന്ന സുനിൽദത്ത് (54), ഇലിപ്പക്കുളം ചൂനാട് തടായിൽവടക്കതിൽ അനസ് (46) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് പണം എത്തിച്ചവരും വാങ്ങിയവരുമായ നിരവധി പേർ നിരീക്ഷണത്തിലാണ്.
സുനിൽ ദത്തിന്റെ ഭാര്യ സിലിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനായി കാപ്പിൽ കുറ്റിപ്പുറത്ത് ഭാഗത്ത് വിമുക്തഭടനായ ശശികുമാറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫിനോ പേമൻറ് ബാങ്കിൽ 36,500 രൂപ ഏൽപ്പിച്ചിരുന്നു. ഇത് കായംകുളം എസ്.ബി.ഐ പേഴ്സനൽ ബിസിനസ് ശാഖയിൽ അടക്കാനായി എത്തിയതോടെയാണ് ഇതിൽ 73 എണ്ണം കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബാങ്ക് അധികൃതർ അറിയിച്ചത് അനുസരിച്ച് എത്തിയ പൊലീസ് നടത്തിയ ബുദ്ധിപരമായ നീക്കമാണ് പ്രതികളെ വലയിലാക്കാൻ സഹായിച്ചത്.
പൊലീസ് നിർദേശപ്രകാരം ശശികുമാർ തന്ത്രപരമായി സുനിൽദത്തിനെ ബാങ്കിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് അനസിലേക്ക് എത്തിയത്. പലർക്കായി അഞ്ച് ലക്ഷത്തോളം രൂപ ഇയാൾ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, ബാംഗളൂരു എന്നിവിടങ്ങളിലേക്ക് നീളുന്ന വിപുല ശൃംഖലയിലെ കണ്ണികളാണ് ഇവരെന്നാണ് സൂചന. കായംകുളം ടൗൺ കൂടാതെ, വള്ളികുന്നം, ഇലിപ്പക്കുളം, കൃഷ്ണപുരം, ചാരുംമൂട്, കറ്റാനം ഭാഗങ്ങളിലും കള്ളനോട്ട് വ്യാപകമായി വിതരണം ചെയ്തതായാണ് പൊലീസിന്റെ സംശയം.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേരെ കള്ളനോട്ടുമായി പിടികൂടാൻ കഴിഞ്ഞതായി സൂചനയുണ്ട്. രണ്ടര ലക്ഷം രൂപയുടെ യഥാർഥ നോട്ടുകൾ നൽകുമ്പോൾ അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് നൽകിയിരുന്നത്. കള്ളനോട്ടിന്റെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണം ഊർജിതമാണെന്നും കൂടുതൽ പേർ അടുത്തദിവസം തന്നെ പിടിയിലാകുമെന്നും ഡി.വൈ.എസ്.പി അലക്സ് ബേബിയും സി.ഐ മുഹമ്മദ് ഷാഫിയും പറഞ്ഞു.ഇവരെ കൂടാതെ എസ്.ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ദീപക്, ഷാജഹാൻ, വിഷ്ണു, അനീഷ്, രാജേന്ദ്രൻ, സുനിൽ, വിനോദ്, റജി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Breaking News
ഭാര്യയുമായി ബന്ധമെന്ന് സംശയം:യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം
വയനാട്: തന്റെ ഭാര്യയുമായി ബന്ധമെന്ന സംശയത്താൽ വെള്ളമുണ്ടയിൽ യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം. മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. പ്രതി യു.പി സ്വദേശി മുഹമ്മദ് ആരിഫ് (38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ബാഗിലാക്കി എറിയുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ തൊഴിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്.ഭാര്യയുമായി മുഖീബിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത് . മൃതദേഹം കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി എറിയാനായിരുന്നു ശ്രമം. ഇത് കണ്ട ഓട്ടോ തൊഴിലാളികൾക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ബാഗുകളിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്,കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Breaking News
ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍
തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.
ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന് പറഞ്ഞു.
Breaking News
കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്ഷകന് മരിച്ചു
കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്ഷകന് മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന് (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്. സംസ്ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു