Connect with us

Breaking News

വിഷ്ണുപ്രിയ കേസിൽ പ്രതിയെ പൊലീസ്‌ കസ്‌റ്റഡിയിൽ വിട്ടു

Published

on

Share our post

തലശേരി :പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടിവീട്ടിൽ വിഷ്ണുപ്രിയ (23)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂത്തുപറമ്പ് മാനന്തേരിയിലെ താഴെകളത്തിൽ വീട്ടിൽ ശ്യാംജിത്തിനെ (26) അഡീഷണൽ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ മൂന്നുദിവസം പൊലീസ്‌ കസ്‌റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും വിശദമായ ചോദ്യംചെയ്യലിനുമായി കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന അന്വേഷണ ഉദ്യോഗസ്ഥൻ പാനൂർ എസ്‌എച്ച്‌ഒ എം പി ആസാദ്‌ നൽകിയ ഹർജി പരിഗണിച്ചാണ്‌ നടപടി. 29ന്‌ പകൽ 11.30ന്‌ കോടതിയിൽ തിരികെ ഹാജരാക്കണം.
പ്രൊഡക്ഷൻ വാറണ്ട്‌ പുറപ്പെടുവിച്ചതിനെതുടർന്ന്‌ കണ്ണൂർ ജില്ലാജയിലിൽനിന്ന്‌ വ്യാഴാഴ്‌ച രാവിലെയാണ്‌ പ്രതിയെ കോടതിയിൽ ഹാജരാക്കിയത്‌. 22ന്‌ രാവിലെ 10നും 12നും ഇടയിലുള്ള സമയത്താണ്‌ യുവതി കൊല്ലപ്പെട്ടത്‌. പ്രണയ നൈരാശ്യത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ പ്രതി വീട്ടിലെ മുറിയിൽ കയറി കഴുത്തിനും കൈക്കും കാലിനും മാരകായുധങ്ങൾകൊണ്ട്‌ വെട്ടി വിഷ്‌ണുപ്രിയയെ കൊലപ്പെടുത്തിയതായി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സംഭവദിവസം മാനന്തേരിയിൽവച്ച്‌ പാനൂർ എസ്‌ഐ സി സി ലതീഷാണ്‌ പ്രതിയെ അറസ്‌റ്റുചെയ്‌തത്‌. കണ്ണൂർ ജില്ലാ ജയിലിൽ നവംബർ അഞ്ചുവരെ റിമാൻഡുചെയ്‌തതാണ്‌. ആയുധം വാങ്ങിയ കടയിലും പെൺകുട്ടിയെപിന്തുടർന്ന സ്ഥലങ്ങളിലും എത്തിച്ച്‌ തെളിവെടുക്കേണ്ടതുണ്ടെന്ന്‌ കസ്‌റ്റഡി അപേക്ഷയിൽ അന്വേഷകസംഘം ബോധിപ്പിച്ചു.
തെളിവെടുപ്പ്‌ ആരംഭിച്ചു
വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതി ശ്യാംജിത്തുമായി പൊലീസ്‌ തെളിവെടുപ്പ് ആരംഭിച്ചു. വ്യാഴം പകൽ പന്ത്രണ്ടരയോടെ പ്രതിയെ അന്വേഷകസംഘം കൂത്തുപറമ്പ് എസിപി ഓഫീസിലെത്തിച്ചു. കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. 12.45 ഓടെ കൃത്യത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കൂത്തുപറമ്പിലെ വ്യാപാര സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
19ന് പകൽ മൂന്നോടെയാണ്‌ ശ്യാംജിത്ത് ഈ കടയിലെത്തി ചുറ്റിക, ഗ്ലൗസ്, സ്ക്രൂ എന്നിവ വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽനിന്ന്‌ ലഭിച്ചു.
ഇവിടെനിന്ന്‌ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ പാനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കഴിഞ്ഞമാസം കോഴിക്കോടുവച്ച് വിഷ്ണുപ്രിയയും ശ്യാംജിത്തും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
കൃത്യത്തിന് ഉപയോഗിച്ച കത്തി സ്വന്തമായി നിർമിക്കാൻ ഉപയോഗിച്ച ഉപകരണം എത്തിച്ച ഇരിട്ടിയിലും, കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലും ഉൾപ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ശനി വൈകിട്ട്‌ കസ്റ്റഡി കാലാവധി അവസാനിക്കും.
പൊന്നാനി സ്വദേശി പ്രധാന സാക്ഷിയാകും
തലശേരി
വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്‌ണുപ്രിയ കൊല്ലപ്പെടുന്നതിന്‌ തൊട്ടുമുമ്പ്‌ വീഡിയോ കോൾ ചെയ്‌ത പൊന്നാനി സ്വദേശി കേസിൽ പ്രധാന സാക്ഷിയാകും. ഇയാളുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ്‌ പ്രതി മാനന്തേരി സ്വദേശി എ ശ്യാംജിത്ത്‌ യുവതിയുടെ വീട്ടിലെത്തിയത്‌. ‘ശ്യാമേട്ടൻ വന്നിട്ടുണ്ടെന്നും എന്നെ എന്തെങ്കിലും ചെയ്യുമെന്നും’ വിഷ്‌ണുപ്രിയ ആശങ്കയോടെ പൊന്നാനി സ്വദേശിയോട്‌ പറഞ്ഞതായി അന്വേഷകസംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്‌.
ശ്യാംജിത്തിനെ സാക്ഷി കണ്ടതിനുശേഷമാണ്‌ വീഡിയോ കോൾ കട്ടായത്‌. സംശയം തോന്നിയ പൊന്നാനി സ്വദേശി പ്രിയക്ക്‌ എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്കയിൽ ലിനീഷിനെ മൊബൈൽ ഫോണിൽ വിളിച്ചിരുന്നു. കൊല്ലപ്പെട്ട വിഷ്ണുപ്രിയ നേരത്തെ മാനന്തേരി സ്വദേശിയുമായി പ്രണയത്തിലായിരുന്നു. അടുത്തകാലത്തായി പിണങ്ങിയതാണ്‌ വിരോധത്തിന്‌ കാരണം. കൊലപാതകത്തിന്‌ മുമ്പ്‌ ഒരു ചെറുപ്പക്കാരനെ വിഷ്‌ണുപ്രിയയുടെ വീടിന്‌ സമീപം കണ്ടതായി സമീപവാസികളായ മുകുന്ദൻ, സരോജിനി എന്നിവരും മൊഴി നൽകിയിട്ടുണ്ട്‌.
പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കൃത്യത്തിന്‌ ഉപയോഗിച്ച ആയുധങ്ങളും ആയുധം നിർമിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും സാമഗ്രികൾ സൂക്ഷിച്ച ബാഗും മോട്ടോർ സൈക്കിളും കസ്‌റ്റഡിയിലെടുത്തത്‌. സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞതായി അഡീഷണൽ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ അന്വേഷകസംഘം നൽകിയ റിപ്പോർട്ടിൽ പറയുന്നു


Share our post

Breaking News

താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.


Share our post
Continue Reading

Breaking News

ഷഹബാസ് കൊലക്കേസ്: വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ സംഘർഷം

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ സംഘർഷം. വിദ്യാർഥികൾ പരീക്ഷ എഴുതുന്ന വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിനു മുന്നിലാണ് വിവിധ സംഘടനകളുടെ പ്രതിഷേധം.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വെള്ളിമാട്‌കുന്നിലെ ഒബ്‌സർവേഷൻ ഹോമിലേക്ക് പരീക്ഷ കേന്ദ്രം മാറ്റിയത്. സ്‌കൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാഭവൻ സെക്രട്ടറിക്ക് പൊലീസ് കത്ത് നൽകുകയായിരുന്നു. വിദ്യാർഥികൾ അതേ സ്‌കൂളിൽ പരീക്ഷയെഴുതുന്നത് സംഘർഷ സാധ്യതയുണ്ടാക്കുമെന്ന് കത്തിൽ പറഞ്ഞിരുന്നു.


Share our post
Continue Reading

Breaking News

കാട്ടുപന്നിയുടെ ആക്രമണം, കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

Published

on

Share our post

തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ടു. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആസ്പത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ഇന്ധിരഗാന്ധി ആസ്പത്രിയിലേക്ക് മാറ്റി.ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂര്‍. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോള്‍ വന്യജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.2025-ല്‍ ഇതുവരെ വന്യജീവി ആക്രമണത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായാതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടായുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ആറളം മേഖലയിലാണ് ഏറ്റവും ഒടുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്.


Share our post
Continue Reading

Trending

error: Content is protected !!