Breaking News
കടുവ ഇപ്പോൾ വിശ്രമത്തിൽ, ഇനി ഏതുവഴി പുറത്തിറങ്ങിയാലും ‘ക്യാമറ പിടിക്കും’: കാടടച്ച് പടയൊരുക്കം

ബത്തേരി: മൂന്നു വന്യജീവികളെ ആക്രമിച്ച് ഒന്നിനെ പാതി ഭക്ഷിച്ച ചീരാൽ കടുവ ഇന്നലെ നാട്ടിലെത്തിയില്ല. കടുവ ഉണ്ടെന്നു കരുതുന്ന വനമേഖലയെ ക്യാമറക്കണ്ണുകൾ കൊണ്ട് പൂട്ടാൻ വനംവകുപ്പ് നടപടികൾ ആരംഭിച്ചു. നാട്ടിലിറങ്ങി കന്നുകാലികളെ പിടികൂടുന്ന കടുവ തീറ്റയെടുത്ത ശേഷം, സ്ഥിരമായി വിശ്രമിക്കുന്നതെന്നു കരുതുന്ന വനാന്തര മേഖലയിലാണ് കടുവ ഏതു വഴി പുറത്തേക്കിറങ്ങിയാലും കണ്ടെത്താമെന്ന വിധത്തിൽ ക്യാമറകൾ സ്ഥാപിക്കുന്നത്. ഫ്ലാഷ് ക്യാമറകളും ലൈവ് ക്യാമറകളും ദൗത്യത്തിനായി എത്തിക്കുന്നുണ്ട്. പഴൂർ ഫോറസ്റ്റ് സ്റ്റേഷൻ സമീപമുള്ള വനത്തിലെ പൊന്തക്കാട്ടിലേക്കാണ് കടുവ പകൽവിശ്രമത്തിനായി പോകുന്നതെന്നാണ് കരുതുന്നത്.
ഇവിടെ സ്ഥാപിക്കുന്ന ക്യാമറകളിൽ കടുവ പതിഞ്ഞാൽ മയക്കുവെടി അടക്കമുള്ള ദൗത്യം എളുപ്പമാകും. കടുവ ഉണ്ടെന്ന കരുതുന്ന കാടിനു ചുറ്റും 30 ക്യാമറകളാണ് ഇതുവരെ സ്ഥാപിച്ചത്, വേണ്ടി വന്നാൽ ഇനിയും സ്ഥാപിക്കും. ഒരു കൂടും പ്രദേശത്ത് സ്ഥാപിച്ചു. 2 കൂടുകൾ കൂടി മുതലമലയിൽ നിന്ന് എത്തിക്കും. ഇതോടെ കടുവയെ കെണിയിലാക്കാൻ സ്ഥാപിക്കുന്ന കൂടുകളുടെ എണ്ണം ആറാകും. ഡ്രോപ് നെറ്റ് ദൗത്യത്തിനുള്ള വലയും ഏറുമാടവും തയാറായിക്കഴിഞ്ഞു. മരത്തിനു മുകളിൽ വലയും മാടവും സ്ഥാപിച്ച് ദൗത്യത്തിനൊരുങ്ങും. കുങ്കിയാനകളായ വിക്രമും ഭരതും സ്ഥലത്തെത്തി ആർആർടി സംഘത്തോടൊപ്പം കടുവയെ തിരയുന്നുണ്ട്.
സ്ഥലത്ത് ക്യാംപ് ചെയ്ത് ഉന്നത സംഘം
ബത്തേരി∙ ചീരാൽ കടുവ വിഷയത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടക്കമുള്ള ഉന്നതതല സംഘം സ്ഥലത്ത് ക്യാംപ് ചെയ്തു പ്രവർത്തനങ്ങൾ വിലയിരുത്തി തുടങ്ങി. തമിഴ്നാട് ആർആർടി സംഘത്തിന്റെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് ഡോ. ജയപ്രസാദ്, പാലക്കാട് സിസിഎഫ് മുഹമ്മദ് സബാബ്, നോഡൽ ഓഫിസർ ഉത്തരമേഖലാ സിസിഎഫ് ദീപ, വിജിലൻസ് വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എസ്. നരേന്ദ്രബാബു, വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ്, ഡിഎഫ്ഒമാരായ എ. ഷജ്ന, ഡി. ഹരിലാൽ, മാർട്ടിൻ ലോവൽ, എസിഎഫുമാരായ വി. രാജൻ, ജോസ് മാത്യു,അസിസ്റ്റന്റ് വൈല്ഡ‍് ലൈഫ് വാർഡൻമാർ എന്നിവർ ഇന്നലെ പ്രത്യേക യോഗം ചേർന്നു.
വനം മന്ത്രി വയനാട്ടിലെത്തും, നഷ്ടപരിഹാരം ഒരു ലക്ഷമാക്കും
ബത്തേരി∙ മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും ചീരാൽ ജനകീയ സമിതി നേതാക്കളും പ്രവർത്തകരും ചേർന്ന് ഇന്നലെ തിരുവനന്തപുരത്ത് കണ്ടു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിസഭ വിഷയം ചർച്ച ചെയ്തെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി, വനം മന്ത്രി എന്നിവരുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ,വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ പശുവിന് 1 ലക്ഷം രൂപയും കിടാവിന് 60000 രൂപയും നഷ്ടപരിഹാരം നൽകുമെന്നു സർക്കാർ ഉത്തരവിറക്കും. നിലവിൽ അപേക്ഷ നൽകിയവർക്ക് നഷ്ടപരിഹാരം നൽകി. 30 ലൈവ് ക്യാമറകൾ സ്ഥാപിക്കും. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും വയനാട്ടിലെത്തും.കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കും.
കടുവാ ദൗത്യത്തിനായി ഒരു പിസിസിഎഫിനെയും 2 സിസിഎഫിനെയും പ്രത്യേകമായി ജില്ലയിലേക്ക് അയയ്ക്കും.കടുവയെ പിടികൂടുന്നതിനു മറ്റു ജില്ലകളിൽ നിന്നുള്ള ആർആർടി സംഘാംഗങ്ങളെയും ജില്ലയിലെത്തിക്കും. വേണ്ടി വന്നാൽ രാത്രിയും മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കും. ആശ്വാസ തീരുമാനങ്ങൾ ഉണ്ടായതോടെ പഴൂരിൽ നടത്തി വന്ന രാപകൽ സമരം സമരസമിതി അവസാനിപ്പിച്ചു. മുഖ്യമന്ത്രിയെ കണ്ട നിവേദക സംഘത്തിൽ ഐ. സി. ബാലകൃഷ്ണൻ എംഎൽഎ, നഗരസഭാ അധ്യക്ഷൻ ടി.കെ. രമേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീല പുഞ്ചവയൽ, കെ.ഇ. വിനയൻ, മേഴ്സി സാബു, ചീരാൽ ജനകീയ സമര സമിതി ചെയർമാൻ കെ. ആർ. സാജൻ, കൺവീനർ എം.എ. സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
രാപകൽ സമരത്തിന് ഐക്യദാർഢ്യവുമായി ബിഷപ്പുമാർ
ബത്തേരി∙ കടുവാ പ്രശ്നത്തിൽ ബുദ്ധിമുട്ടുന്ന ചീരാൽ നിവാസികൾക്ക് ഐക്യദാർഢ്യവുമായി മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസും യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസും ഇന്നലെ രാപകൽ സമരപ്പന്തലിലെത്തി.സമരസമിതി നേതാക്കളുമായി ബിഷപ്പുമാർ ആശയ വിനിമയം നടത്തുകയും കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
Breaking News
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്