Breaking News
കടുവ ഇപ്പോൾ വിശ്രമത്തിൽ, ഇനി ഏതുവഴി പുറത്തിറങ്ങിയാലും ‘ക്യാമറ പിടിക്കും’: കാടടച്ച് പടയൊരുക്കം

ബത്തേരി: മൂന്നു വന്യജീവികളെ ആക്രമിച്ച് ഒന്നിനെ പാതി ഭക്ഷിച്ച ചീരാൽ കടുവ ഇന്നലെ നാട്ടിലെത്തിയില്ല. കടുവ ഉണ്ടെന്നു കരുതുന്ന വനമേഖലയെ ക്യാമറക്കണ്ണുകൾ കൊണ്ട് പൂട്ടാൻ വനംവകുപ്പ് നടപടികൾ ആരംഭിച്ചു. നാട്ടിലിറങ്ങി കന്നുകാലികളെ പിടികൂടുന്ന കടുവ തീറ്റയെടുത്ത ശേഷം, സ്ഥിരമായി വിശ്രമിക്കുന്നതെന്നു കരുതുന്ന വനാന്തര മേഖലയിലാണ് കടുവ ഏതു വഴി പുറത്തേക്കിറങ്ങിയാലും കണ്ടെത്താമെന്ന വിധത്തിൽ ക്യാമറകൾ സ്ഥാപിക്കുന്നത്. ഫ്ലാഷ് ക്യാമറകളും ലൈവ് ക്യാമറകളും ദൗത്യത്തിനായി എത്തിക്കുന്നുണ്ട്. പഴൂർ ഫോറസ്റ്റ് സ്റ്റേഷൻ സമീപമുള്ള വനത്തിലെ പൊന്തക്കാട്ടിലേക്കാണ് കടുവ പകൽവിശ്രമത്തിനായി പോകുന്നതെന്നാണ് കരുതുന്നത്.
ഇവിടെ സ്ഥാപിക്കുന്ന ക്യാമറകളിൽ കടുവ പതിഞ്ഞാൽ മയക്കുവെടി അടക്കമുള്ള ദൗത്യം എളുപ്പമാകും. കടുവ ഉണ്ടെന്ന കരുതുന്ന കാടിനു ചുറ്റും 30 ക്യാമറകളാണ് ഇതുവരെ സ്ഥാപിച്ചത്, വേണ്ടി വന്നാൽ ഇനിയും സ്ഥാപിക്കും. ഒരു കൂടും പ്രദേശത്ത് സ്ഥാപിച്ചു. 2 കൂടുകൾ കൂടി മുതലമലയിൽ നിന്ന് എത്തിക്കും. ഇതോടെ കടുവയെ കെണിയിലാക്കാൻ സ്ഥാപിക്കുന്ന കൂടുകളുടെ എണ്ണം ആറാകും. ഡ്രോപ് നെറ്റ് ദൗത്യത്തിനുള്ള വലയും ഏറുമാടവും തയാറായിക്കഴിഞ്ഞു. മരത്തിനു മുകളിൽ വലയും മാടവും സ്ഥാപിച്ച് ദൗത്യത്തിനൊരുങ്ങും. കുങ്കിയാനകളായ വിക്രമും ഭരതും സ്ഥലത്തെത്തി ആർആർടി സംഘത്തോടൊപ്പം കടുവയെ തിരയുന്നുണ്ട്.
സ്ഥലത്ത് ക്യാംപ് ചെയ്ത് ഉന്നത സംഘം
ബത്തേരി∙ ചീരാൽ കടുവ വിഷയത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടക്കമുള്ള ഉന്നതതല സംഘം സ്ഥലത്ത് ക്യാംപ് ചെയ്തു പ്രവർത്തനങ്ങൾ വിലയിരുത്തി തുടങ്ങി. തമിഴ്നാട് ആർആർടി സംഘത്തിന്റെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് ഡോ. ജയപ്രസാദ്, പാലക്കാട് സിസിഎഫ് മുഹമ്മദ് സബാബ്, നോഡൽ ഓഫിസർ ഉത്തരമേഖലാ സിസിഎഫ് ദീപ, വിജിലൻസ് വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എസ്. നരേന്ദ്രബാബു, വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ്, ഡിഎഫ്ഒമാരായ എ. ഷജ്ന, ഡി. ഹരിലാൽ, മാർട്ടിൻ ലോവൽ, എസിഎഫുമാരായ വി. രാജൻ, ജോസ് മാത്യു,അസിസ്റ്റന്റ് വൈല്ഡ‍് ലൈഫ് വാർഡൻമാർ എന്നിവർ ഇന്നലെ പ്രത്യേക യോഗം ചേർന്നു.
വനം മന്ത്രി വയനാട്ടിലെത്തും, നഷ്ടപരിഹാരം ഒരു ലക്ഷമാക്കും
ബത്തേരി∙ മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും ചീരാൽ ജനകീയ സമിതി നേതാക്കളും പ്രവർത്തകരും ചേർന്ന് ഇന്നലെ തിരുവനന്തപുരത്ത് കണ്ടു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിസഭ വിഷയം ചർച്ച ചെയ്തെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി, വനം മന്ത്രി എന്നിവരുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ,വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ പശുവിന് 1 ലക്ഷം രൂപയും കിടാവിന് 60000 രൂപയും നഷ്ടപരിഹാരം നൽകുമെന്നു സർക്കാർ ഉത്തരവിറക്കും. നിലവിൽ അപേക്ഷ നൽകിയവർക്ക് നഷ്ടപരിഹാരം നൽകി. 30 ലൈവ് ക്യാമറകൾ സ്ഥാപിക്കും. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും വയനാട്ടിലെത്തും.കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കും.
കടുവാ ദൗത്യത്തിനായി ഒരു പിസിസിഎഫിനെയും 2 സിസിഎഫിനെയും പ്രത്യേകമായി ജില്ലയിലേക്ക് അയയ്ക്കും.കടുവയെ പിടികൂടുന്നതിനു മറ്റു ജില്ലകളിൽ നിന്നുള്ള ആർആർടി സംഘാംഗങ്ങളെയും ജില്ലയിലെത്തിക്കും. വേണ്ടി വന്നാൽ രാത്രിയും മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കും. ആശ്വാസ തീരുമാനങ്ങൾ ഉണ്ടായതോടെ പഴൂരിൽ നടത്തി വന്ന രാപകൽ സമരം സമരസമിതി അവസാനിപ്പിച്ചു. മുഖ്യമന്ത്രിയെ കണ്ട നിവേദക സംഘത്തിൽ ഐ. സി. ബാലകൃഷ്ണൻ എംഎൽഎ, നഗരസഭാ അധ്യക്ഷൻ ടി.കെ. രമേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീല പുഞ്ചവയൽ, കെ.ഇ. വിനയൻ, മേഴ്സി സാബു, ചീരാൽ ജനകീയ സമര സമിതി ചെയർമാൻ കെ. ആർ. സാജൻ, കൺവീനർ എം.എ. സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
രാപകൽ സമരത്തിന് ഐക്യദാർഢ്യവുമായി ബിഷപ്പുമാർ
ബത്തേരി∙ കടുവാ പ്രശ്നത്തിൽ ബുദ്ധിമുട്ടുന്ന ചീരാൽ നിവാസികൾക്ക് ഐക്യദാർഢ്യവുമായി മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസും യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസും ഇന്നലെ രാപകൽ സമരപ്പന്തലിലെത്തി.സമരസമിതി നേതാക്കളുമായി ബിഷപ്പുമാർ ആശയ വിനിമയം നടത്തുകയും കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്