Connect with us

Breaking News

മലബാറിൽ അപൂർവ്വരോഗം ബാധിച്ചവർ ദുരിതത്തിൽ; വേണം വിദഗ്ദ്ധ ചികിത്സ

Published

on

Share our post

കണ്ണൂർ: മലബാറിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് മതിയായ സംവിധാനമില്ലാത്തത് അപൂർവ്വ രോഗം ബാധിച്ചവരെ ദുരിതത്തിലാക്കുന്നു. അപൂർവരോഗ ചികിത്സയ്ക്ക് രാജ്യത്ത് എട്ട് മികവിന്റെ കേന്ദ്രം തുടങ്ങാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നടപടിയെടുത്തിട്ടുണ്ടെങ്കിലും അതിൽ നിന്നും മലബാറിനെ അവഗണിച്ചിരിക്കുകയാണ്.തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ മാരക അപൂർവ രോഗങ്ങൾ ഏറെയുള്ള മലബാർ പ്രദേശത്ത് ഇങ്ങനെയൊരു കേന്ദ്രം സ്ഥാപിക്കേണ്ടത് അപൂർവരോഗ വൈകല്യങ്ങൾ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും വളരെ അത്യാവശ്യമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നു.

ദക്ഷിണേന്ത്യയിൽ ആകെക്കൂടി ഏർപ്പെടുത്തിയ മികവിന്റെ കേന്ദ്രം ബംഗളൂരുവിലെ സെന്റർ ഫോർ ഹ്യൂമൻ ജനറ്റിക്‌സ്, ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ ആയിരുന്നു. നിലവിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും രോഗികൾക്ക് അവിടെ പോകേണ്ട സ്ഥിതിയാണ്. അന്യ സംസ്ഥാനത്തെ വിദൂര കേന്ദ്രത്തിൽ പോയി ചികിത്സയെടുക്കുകയെന്ന ബുദ്ധിമുട്ട് കാരണം രോഗികളാരും തന്നെ അങ്ങോട്ട് പോകാറില്ല.കേരളത്തിൽ കേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ വീണ്ടും സർക്കാരിനെ സമീപിച്ചതിനെ തുടർന്ന് കേരളത്തിൽ തിരുവനനന്തപുരം, കോട്ടയം, കോഴിക്കോട് തുടങ്ങിയ മെഡിക്കൽ കോളേജുകളിൽ കേന്ദ്ര വിദഗ്ദ്ധ സംഘം പരിശോധന നടത്തിയിരുന്നു.

എന്നാൽ സന്ദർശക സംഘം കുറേ പോരായ്മകൾ ചൂണ്ടിക്കാട്ടിയതിനാൽ സെന്റർ കോഴിക്കോടിന് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് രോഗികൾ.കോഴിക്കോട് മെഡി. കോളേജിൽ മികവിന്റെ കേന്ദ്രം വേണംകേരളത്തിലെ പകുതിയോളം അപൂർവ രോഗികളും വിദഗ്ദ്ധ ചികിത്സയ്ക്ക് കോഴിക്കോട്ടേക്കാണ് പോകുന്നത്. മലബാറിലെ രോഗികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അപൂർവ രോഗ ചികിത്സക്ക് മികവിന്റെ കേന്ദ്രം തുടങ്ങണമെന്നാണ് രോഗികളുടെ ആവശ്യം.

വളരെ കാലങ്ങളായി വിവിധ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചു വരികയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയാൽ മലബാറിലെ ആറു ജില്ലകളിൽ നിന്നും തമിഴ്‌നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമൊക്കെയായി ആയിരക്കണക്കിന് അപൂർവ രോഗികൾക്ക് അനുഗ്രഹമാകും.
കോഴിക്കോട് മെഡിക്കൽ കോളേജിൽ അപൂർവ രോഗ ചികിത്സക്ക് മികവിന്റെ കേന്ദ്രം തുടങ്ങാൻ അടിയന്തര നടപടി സ്വീകരിക്കണം. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യക്ക് നിവേദനം നൽകിയിട്ടുണ്ട്. .കരീം കാരശേരിസംസ്ഥാന ജനറൽ കൺവീനർ,കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!