Breaking News
സമയം കുറവ്, അമിത പഠനഭാരം; പ്ലസ് വൺ വിദ്യാർഥികൾ കുഴയുന്നു

ആലപ്പുഴ: ദേശീയ തലത്തിൽ സിലബസ് ലഘൂകരിച്ചിട്ടും ‘അമിത പഠനഭാരം’ ഹയർസെക്കൻഡറി വിദ്യാർഥികളെ ചുറ്റിക്കുന്നു. പ്രവേശന നടപടികൾ താമസിച്ചതിനാൽ ഒന്നാം വർഷ ക്ലാസുകൾ പൂർണതോതിൽ ആരംഭിച്ചത് ഒക്ടോബറിലാണ്. പരിമിത സമയത്തിനുള്ളിൽ സിലബസ് ഭാരം ചുമക്കേണ്ട അവസ്ഥയിലാണ് പ്ലസ് വൺ വിദ്യാർഥികൾ.
എൻ.സി.ഇ.ആർ.ടി വിവിധ വകുപ്പ് മേധാവികളുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആറു മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് ഈ അധ്യയന വർഷം വെട്ടിച്ചുരുക്കിയിട്ടുണ്ട്. എന്നാൽ, കേരളത്തിലെ ഹയർ സെക്കൻഡറി വിഭാഗത്തെ മാറ്റം ബാധിച്ചിട്ടില്ല. കേരള ഹയർ സെക്കൻഡറിയിലെ ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബയോളജി, ധനതത്ത്വശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, ചരിത്രം, ഭൂമിശാസ്ത്രം എന്നിവ പിന്തുടരുന്നത് സി.ബി.എസ്.ഇ സിലബസും എൻ.സി.ഇ.ആർ.ടി പുസ്തകവുമാണ്.
ഈ അധ്യയന വർഷത്തെ ആദ്യ പാഠങ്ങൾ പലതും എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയിട്ടും കേരളത്തിൽ തുടരുന്നത് അധ്യാപകരെയും വിദ്യാർഥികളെയും വലക്കുകയാണ്.
എൻ.സി.ഇ.ആർ.ടി തീരുമാനമില്ലാതെ കേരളത്തിൽ മാത്രം സിലബസ് കുറക്കാൻ കഴിയുമായിരുന്നില്ല. നീറ്റ്, കീം ഉൾപ്പെടെ വിവിധ മത്സരപരീക്ഷകൾ സി.ബി.എസ്.ഇ സിലബസ് അടിസ്ഥാനമാക്കിയാണെന്നിരിക്കെ ദേശീയ മാറ്റങ്ങൾക്കനുസരിച്ചേ കേരളത്തിലും മാറാനാകൂ. എന്നാലിപ്പോൾ എൻ.സി.ഇ.ആർ.ടി വരുത്തിയ മാറ്റങ്ങൾ വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞതായി ഭാവിക്കുന്നില്ലെന്നതാണ് കൗതുകകരം. കേരളത്തിൽ പ്ലസ്വണ്ണിലും പൊതു പരീക്ഷയുണ്ട്.
രണ്ട് വർഷത്തെയും മാർക്ക് രണ്ടാം വർഷ മാർക്ക് ലിസ്റ്റിൽ വരും. അതിനാൽ ഒന്നാം വർഷ സിലബസും പ്രധാനമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഒന്നാം വർഷം പൊതുപരീക്ഷ ഇല്ലാത്തതിനാൽ പല വിഷയങ്ങളിലും ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി ഒന്നാം വർഷത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പല വിഷയങ്ങളിലായി ആവർത്തിക്കപ്പെടുന്നവ, താഴ്ന്ന ക്ലാസുകളിലോ ഉയർന്ന ക്ലാസുകളിലോ പഠിക്കാനുള്ളവ, ആനുകാലിക പ്രസക്തമല്ലാത്തവ, അധ്യാപകരുടെ ഇടപെടൽ ഇല്ലാതെ കുട്ടികൾക്ക് സ്വയം പഠിക്കാൻ കഴിയുന്നവ, കുട്ടികളുടെ നിലവാരം അനുസരിച്ച് കഠിനമായവ തുടങ്ങിയവയാണ് എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയത്.
സി.ബി.എസ്.ഇ 30 ശതമാനം സിലബസും പഠനഭാരവും ലഘൂകരിച്ച് വിദ്യാർഥികളുടെ വിജയശതമാനവും ശരാശരി മാർക്കും വർധിപ്പിക്കുമ്പോൾ, ഇതേ സിലബസ് പിന്തുടരുന്ന കേരളത്തിലെ ഹയർ സെക്കൻഡറിയിൽ മാത്രം സമാന്തര സി.ബി.എസ്.ഇ സ്കൂളുകളെ സഹായിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് അധ്യാപക സംഘടനകൾ ആരോപിക്കുന്നു
കേരളത്തിൽ സിലബസ് ലഘൂകരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ എസ്.സി.ഇ.ആർ.ടിയും വിദ്യാഭ്യാസ വകുപ്പും മടിക്കുന്നത് സ്വാശ്രയ വിദ്യാഭ്യാസ ലോബികളുടെ സമ്മർദ ഫലമായാണെന്നും ആരോപണമുണ്ട്. കേരളത്തിലും ഉള്ളടക്ക ലഘൂകരണം സംബന്ധിച്ച തീരുമാനം വിദ്യാഭ്യാസ വകുപ്പ് ഉടൻ കൈക്കൊള്ളണമെന്ന് എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.
Breaking News
കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്


കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.
Breaking News
ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ


കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.
Breaking News
ശ്രീകണ്ഠപുരത്ത് ട്രാവലർ കത്തി നശിച്ചു


ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ട്രാവലർ കത്തി നശിച്ചു. ശ്രീകണ്ഠപുരം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ 3.30നാണ് സംഭവം.നടുവിൽ സ്വദേശിയായ ദീപേഷിന്റെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് കത്തി നശിച്ചത്. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. ആളപായമില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്