Breaking News
പിക്കോസ് ഉറപ്പുള്ള വഴിയിലെ തലയെടുപ്പ്

പിണറായി: സായിപ്പ് ഓട് ഫാക്ടറി നടത്തിയ കമ്പനിമെട്ടയിലിന്ന് സഹകരണമേഖലയിലെ തലയെടുപ്പുള്ള സ്ഥാപനങ്ങളിലൊന്നുണ്ട്. കാലഘട്ടത്തിന്റെ ആവശ്യങ്ങളെ അതേ അർഥത്തിൽ ഏറ്റെടുക്കുന്ന പിണറായി ഇൻഡസ്ട്രിയൽ കോ–-ഓപ്പറേറ്റീവ് സൊസൈറ്റി നിർമാണമേഖലയിലും നിറസാന്നിധ്യമാണിന്ന്.
രണ്ടുവർഷം മുമ്പുവരെ അഞ്ച് വ്യത്യസ്ത സംഘങ്ങൾ ചേർന്ന ഒരു കേന്ദ്ര സംഘമായിരുന്നു പിണറായി ഇൻഡസ്ട്രിയൽ കോ–- ഓപ്പറേറ്റീവ് സൊസൈറ്റി (പിക്കോസ്). നിരവധിപേർക്ക് പ്രത്യക്ഷത്തിലും പരോക്ഷമായും തൊഴിൽ നൽകിയതിലൂടെ പിണറായി ഗ്രാമത്തിന്റെ സമ്പദ് വ്യവസ്ഥതന്നെ മാറ്റിമറിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പിക്കോസ് ഇന്ന് ഒറ്റസംഘമാണ്.
സായിപ്പിന്റെ ഓട് നിർമാണ ഫാക്ടറിയും മരക്കമ്പനിയുമാണ് പിണറായി കമ്പനിമെട്ടയിൽ ഉണ്ടായിരുന്നത്. പിന്നീട് ഏറ്റെടുത്ത ഉടമയ്‌ക്ക് നല്ലനിലയിൽ കമ്പനി മുന്നോട്ടുകൊണ്ടുപോകാനായില്ല. നഷ്ടത്തിലായ കമ്പനി സർക്കാർ കണ്ടുകെട്ടി. അന്ന് തൊഴിലാളികളെ സംഘടിപ്പിച്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പിണറായി ടൈൽ ആൻഡ് സോ മിൽ വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ–-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുകയായിരുന്നു. സർക്കാരിൽനിന്ന് സ്ഥാപനം സൊസൈറ്റി ലേലം കൊണ്ടു. ഏറെക്കാലം ഈ മേഖലയിൽതന്നെ തുടർന്ന സൊസൈറ്റി പോൾ കാസ്‌റ്റിങ് യൂണിറ്റ് തുടങ്ങിയതോടെയാണ് മുന്നേറ്റം തുടങ്ങിയത്. 1992ൽ കെഎസ്ഇബിയുടെ കോൺക്രീറ്റ് വൈദ്യുതി പോസ്റ്റ് നിർമിക്കാനുള്ള കരാർ ഈ സഹകരണ സംഘത്തിന് ലഭിച്ചു. കഴിഞ്ഞ നാലുവർഷമായി പോസ്റ്റ് വിതരണം ടെൻഡർ പിടിക്കാൻ പിക്കോസിന് സാധിച്ചില്ല.
അടുത്ത രണ്ടുവർഷത്തേക്കുള്ള ടെൻഡർ പിക്കോസിനാണ്. റൂഫ് ടൈൽസ്, ഇന്റർലോക്ക്, ഹോളോബ്രിക്സ്, സോമിൽ, ഫർണിച്ചർ തുടങ്ങി അഞ്ച് യൂണിറ്റുകൾ ഇവിടെയുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പണികളും ഏറ്റെടുക്കുന്നു. ഫർണിച്ചർ വർക്കുകൾ, ഇന്റർലോക്ക്, ക്രഷർ, ഹോളോ ബ്രിക്‌സ്, റൂഫ് ടൈൽ, വൈദ്യുതി തൂൺ നിർമാണം തുടങ്ങിയവയെല്ലാം സ്വന്തമായുള്ള സ്ഥാപനവും പിക്കോസ് തന്നെയായിരിക്കും.
പിഡബ്ല്യുഡിയുടെ എ ക്ലാസ് ലൈസൻസും ഫൈനാൻസ് വകുപ്പിന്റെ അക്രഡിറ്റേഷനും കേന്ദ്ര ഗവൺമെന്റിന്റെ ഉദ്യം ആധാറും(എംഎസ്‌എംഇ) നേടിയ ഗവ. അംഗീകൃത ഏജൻസികൂടിയാണിത്. എം ഉദയകുമാർ ചെയർമാനും പി മുകുന്ദൻ മാനേജിങ് ഡയറക്ടറുമായ 11 അംഗ കമ്മിറ്റിയാണ് നിലവിൽ സംഘത്തെ നയിക്കുന്നത്.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്