Breaking News
പിക്കോസ് ഉറപ്പുള്ള വഴിയിലെ തലയെടുപ്പ്

പിണറായി: സായിപ്പ് ഓട് ഫാക്ടറി നടത്തിയ കമ്പനിമെട്ടയിലിന്ന് സഹകരണമേഖലയിലെ തലയെടുപ്പുള്ള സ്ഥാപനങ്ങളിലൊന്നുണ്ട്. കാലഘട്ടത്തിന്റെ ആവശ്യങ്ങളെ അതേ അർഥത്തിൽ ഏറ്റെടുക്കുന്ന പിണറായി ഇൻഡസ്ട്രിയൽ കോ–-ഓപ്പറേറ്റീവ് സൊസൈറ്റി നിർമാണമേഖലയിലും നിറസാന്നിധ്യമാണിന്ന്.
രണ്ടുവർഷം മുമ്പുവരെ അഞ്ച് വ്യത്യസ്ത സംഘങ്ങൾ ചേർന്ന ഒരു കേന്ദ്ര സംഘമായിരുന്നു പിണറായി ഇൻഡസ്ട്രിയൽ കോ–- ഓപ്പറേറ്റീവ് സൊസൈറ്റി (പിക്കോസ്). നിരവധിപേർക്ക് പ്രത്യക്ഷത്തിലും പരോക്ഷമായും തൊഴിൽ നൽകിയതിലൂടെ പിണറായി ഗ്രാമത്തിന്റെ സമ്പദ് വ്യവസ്ഥതന്നെ മാറ്റിമറിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പിക്കോസ് ഇന്ന് ഒറ്റസംഘമാണ്.
സായിപ്പിന്റെ ഓട് നിർമാണ ഫാക്ടറിയും മരക്കമ്പനിയുമാണ് പിണറായി കമ്പനിമെട്ടയിൽ ഉണ്ടായിരുന്നത്. പിന്നീട് ഏറ്റെടുത്ത ഉടമയ്‌ക്ക് നല്ലനിലയിൽ കമ്പനി മുന്നോട്ടുകൊണ്ടുപോകാനായില്ല. നഷ്ടത്തിലായ കമ്പനി സർക്കാർ കണ്ടുകെട്ടി. അന്ന് തൊഴിലാളികളെ സംഘടിപ്പിച്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പിണറായി ടൈൽ ആൻഡ് സോ മിൽ വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ–-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുകയായിരുന്നു. സർക്കാരിൽനിന്ന് സ്ഥാപനം സൊസൈറ്റി ലേലം കൊണ്ടു. ഏറെക്കാലം ഈ മേഖലയിൽതന്നെ തുടർന്ന സൊസൈറ്റി പോൾ കാസ്‌റ്റിങ് യൂണിറ്റ് തുടങ്ങിയതോടെയാണ് മുന്നേറ്റം തുടങ്ങിയത്. 1992ൽ കെഎസ്ഇബിയുടെ കോൺക്രീറ്റ് വൈദ്യുതി പോസ്റ്റ് നിർമിക്കാനുള്ള കരാർ ഈ സഹകരണ സംഘത്തിന് ലഭിച്ചു. കഴിഞ്ഞ നാലുവർഷമായി പോസ്റ്റ് വിതരണം ടെൻഡർ പിടിക്കാൻ പിക്കോസിന് സാധിച്ചില്ല.
അടുത്ത രണ്ടുവർഷത്തേക്കുള്ള ടെൻഡർ പിക്കോസിനാണ്. റൂഫ് ടൈൽസ്, ഇന്റർലോക്ക്, ഹോളോബ്രിക്സ്, സോമിൽ, ഫർണിച്ചർ തുടങ്ങി അഞ്ച് യൂണിറ്റുകൾ ഇവിടെയുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പണികളും ഏറ്റെടുക്കുന്നു. ഫർണിച്ചർ വർക്കുകൾ, ഇന്റർലോക്ക്, ക്രഷർ, ഹോളോ ബ്രിക്‌സ്, റൂഫ് ടൈൽ, വൈദ്യുതി തൂൺ നിർമാണം തുടങ്ങിയവയെല്ലാം സ്വന്തമായുള്ള സ്ഥാപനവും പിക്കോസ് തന്നെയായിരിക്കും.
പിഡബ്ല്യുഡിയുടെ എ ക്ലാസ് ലൈസൻസും ഫൈനാൻസ് വകുപ്പിന്റെ അക്രഡിറ്റേഷനും കേന്ദ്ര ഗവൺമെന്റിന്റെ ഉദ്യം ആധാറും(എംഎസ്‌എംഇ) നേടിയ ഗവ. അംഗീകൃത ഏജൻസികൂടിയാണിത്. എം ഉദയകുമാർ ചെയർമാനും പി മുകുന്ദൻ മാനേജിങ് ഡയറക്ടറുമായ 11 അംഗ കമ്മിറ്റിയാണ് നിലവിൽ സംഘത്തെ നയിക്കുന്നത്.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്