Breaking News
ഊണും ഉറക്കവും നഷ്ടപ്പെട്ട് വില്ലേജ് ഓഫിസർമാർ; അപേക്ഷകൾ ഓൺലൈനായതോടെ വീട്ടിലെത്തിയാലും വിശ്രമിക്കാൻ സമയമില്ല

കണ്ണൂർ: വരുമാന സർട്ടിഫിക്കറ്റ്, കൈവശാവകാശ രേഖ തുടങ്ങിയവയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായതോടെ ഊണും ഉറക്കവും നഷ്ടപ്പെട്ട് വില്ലേജ് ഓഫിസർമാർ. പുലർച്ചവരെ ഉറങ്ങാതിരുന്നിട്ടും അവധി ദിവസങ്ങളിൽ അടക്കം ജോലി ചെയ്തിട്ടും സർട്ടിഫിക്കറ്റുകൾ കൊടുത്തുതീർക്കാനാവുന്നില്ല.
കൈവശാവകാശ രേഖ ഉടൻ നൽകണമെന്നും വിവിധ ക്ഷേമപെൻഷനുകൾക്കായി പഞ്ചായത്തിൽ നൽകേണ്ട വരുമാന സർട്ടിഫിക്കറ്റ് 2023 ഫെബ്രുവരി 28നു മുൻപായി നൽകണമെന്നും വന്നതോടെയാണ് വില്ലേജ് ഓഫിസർമാർ വെട്ടിലായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഉടൻ ലാപ്ടോപ്പുമായി ജോലിയിലേക്കു കടക്കുകയാണ് ഓഫിസർമാർ. ഇതു പുലർച്ചെ മൂന്നു മണിവരെ നീളാറുണ്ടെന്ന് ഓഫിസർമാർ പറയുന്നു.
നേരത്തെ ജീവനക്കാർ ഒന്നിച്ച് ചെയ്ത ജോലികൾ, ഓൺലൈൻ സംവിധാനം വന്നതോടെ പൂർണമായും വില്ലേജ് ഓഫിസറിലേക്ക് കേന്ദ്രീകരിച്ചതാണ് ജോലിഭാരം കൂടാനുള്ള കാരണം. വില്ലേജ് ഓഫിസർമാർ അവധി ദിനങ്ങളിലും ജോലി ചെയ്യുന്നതിന് ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ തന്നെ തെളിവുണ്ട്. 8 അവധി ദിവസങ്ങളിലായി അനുവദിച്ചത് 2.81 ലക്ഷം സർട്ടിഫിക്കറ്റുകളാണ്. ഓണത്തിന്റെ അന്ന് 7085 അപേക്ഷകൾ പരിഗണിച്ചു.
ദിവസം 500ൽ ഏറെ അപേക്ഷകൾ
ദിവസം 300 മുതൽ 1000 അപേക്ഷകൾ വരെ വരുന്ന ഓഫിസുകളുണ്ട്. ഒരു സർട്ടിഫിക്കറ്റ് പരിശോധിച്ച് അനുവദിക്കാൻ ചുരുങ്ങിയത് 3 മിനിറ്റെങ്കിലും വേണം. ഇത് ഒരു പകലത്തെ ജോലി സമയംകൊണ്ട് ചെയ്തു തീർക്കാനാവില്ല. ഇതിനു പുറമേ മറ്റു ജോലികളുമുണ്ട്. റവന്യു വകുപ്പിന്റെ ഇ-ഡിസ്ട്രിക്ട് സംവിധാനം വഴി സെപ്റ്റംബറിൽ മാത്രം സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിൽ എത്തിയത് 2542 ലക്ഷം
അപേക്ഷകളാണ്. ഈ വർഷം ഇതു വരെ 1.08 കോടി അപേക്ഷകൾ വന്നതിൽ 25 ലക്ഷം കഴിഞ്ഞ മാസമാണെന്ന പ്രത്യേകതയുമുണ്ട്. 26നാണ് ഏറ്റവും കുടുതൽ അപേക്ഷകൾ സംസ്ഥാനത്ത് എത്തിയത്. 2,02,039 എണ്ണം. ഇതിൽ 1,09, 210 സർട്ടിഫിക്കറ്റുകൾ അന്നുതന്നെ അനുവദിച്ചു.
സേവനങ്ങൾ 47
ഇ-ഡിസ്ട്രിക്ട് വഴി 24 സർട്ടിഫിക്കറ്റുകളാണ് വില്ലേജ് ഓഫിസുകളിൽ നിന്ന് അനുവദിക്കുന്നത്. ഇതുൾപ്പെടെ മൊത്തം 47 സേവനങ്ങൾ. തണ്ണീർത്തടം നികത്തൽ, മണൽ വാരൽ, അനധികൃത ക്വാറി എന്നിവയ്ക്കെതിരായ നടപടിയും കയ്യേറ്റം കണ്ടെത്തൽ, ഭൂമി തരം മാറ്റൽ റിപ്പോർട്ട് നൽകൽ തുടങ്ങിയ പ്രധാനപ്പെട്ട ജോലികളും ഇതിന്റെ ഭാഗമാണ്. സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്ന തിരക്കിൽ ഇവ പൂർണമായി ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നതും വസ്തുതയാണ്.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്