Breaking News
ഊണും ഉറക്കവും നഷ്ടപ്പെട്ട് വില്ലേജ് ഓഫിസർമാർ; അപേക്ഷകൾ ഓൺലൈനായതോടെ വീട്ടിലെത്തിയാലും വിശ്രമിക്കാൻ സമയമില്ല

കണ്ണൂർ: വരുമാന സർട്ടിഫിക്കറ്റ്, കൈവശാവകാശ രേഖ തുടങ്ങിയവയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായതോടെ ഊണും ഉറക്കവും നഷ്ടപ്പെട്ട് വില്ലേജ് ഓഫിസർമാർ. പുലർച്ചവരെ ഉറങ്ങാതിരുന്നിട്ടും അവധി ദിവസങ്ങളിൽ അടക്കം ജോലി ചെയ്തിട്ടും സർട്ടിഫിക്കറ്റുകൾ കൊടുത്തുതീർക്കാനാവുന്നില്ല.
കൈവശാവകാശ രേഖ ഉടൻ നൽകണമെന്നും വിവിധ ക്ഷേമപെൻഷനുകൾക്കായി പഞ്ചായത്തിൽ നൽകേണ്ട വരുമാന സർട്ടിഫിക്കറ്റ് 2023 ഫെബ്രുവരി 28നു മുൻപായി നൽകണമെന്നും വന്നതോടെയാണ് വില്ലേജ് ഓഫിസർമാർ വെട്ടിലായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഉടൻ ലാപ്ടോപ്പുമായി ജോലിയിലേക്കു കടക്കുകയാണ് ഓഫിസർമാർ. ഇതു പുലർച്ചെ മൂന്നു മണിവരെ നീളാറുണ്ടെന്ന് ഓഫിസർമാർ പറയുന്നു.
നേരത്തെ ജീവനക്കാർ ഒന്നിച്ച് ചെയ്ത ജോലികൾ, ഓൺലൈൻ സംവിധാനം വന്നതോടെ പൂർണമായും വില്ലേജ് ഓഫിസറിലേക്ക് കേന്ദ്രീകരിച്ചതാണ് ജോലിഭാരം കൂടാനുള്ള കാരണം. വില്ലേജ് ഓഫിസർമാർ അവധി ദിനങ്ങളിലും ജോലി ചെയ്യുന്നതിന് ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ തന്നെ തെളിവുണ്ട്. 8 അവധി ദിവസങ്ങളിലായി അനുവദിച്ചത് 2.81 ലക്ഷം സർട്ടിഫിക്കറ്റുകളാണ്. ഓണത്തിന്റെ അന്ന് 7085 അപേക്ഷകൾ പരിഗണിച്ചു.
ദിവസം 500ൽ ഏറെ അപേക്ഷകൾ
ദിവസം 300 മുതൽ 1000 അപേക്ഷകൾ വരെ വരുന്ന ഓഫിസുകളുണ്ട്. ഒരു സർട്ടിഫിക്കറ്റ് പരിശോധിച്ച് അനുവദിക്കാൻ ചുരുങ്ങിയത് 3 മിനിറ്റെങ്കിലും വേണം. ഇത് ഒരു പകലത്തെ ജോലി സമയംകൊണ്ട് ചെയ്തു തീർക്കാനാവില്ല. ഇതിനു പുറമേ മറ്റു ജോലികളുമുണ്ട്. റവന്യു വകുപ്പിന്റെ ഇ-ഡിസ്ട്രിക്ട് സംവിധാനം വഴി സെപ്റ്റംബറിൽ മാത്രം സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിൽ എത്തിയത് 2542 ലക്ഷം
അപേക്ഷകളാണ്. ഈ വർഷം ഇതു വരെ 1.08 കോടി അപേക്ഷകൾ വന്നതിൽ 25 ലക്ഷം കഴിഞ്ഞ മാസമാണെന്ന പ്രത്യേകതയുമുണ്ട്. 26നാണ് ഏറ്റവും കുടുതൽ അപേക്ഷകൾ സംസ്ഥാനത്ത് എത്തിയത്. 2,02,039 എണ്ണം. ഇതിൽ 1,09, 210 സർട്ടിഫിക്കറ്റുകൾ അന്നുതന്നെ അനുവദിച്ചു.
സേവനങ്ങൾ 47
ഇ-ഡിസ്ട്രിക്ട് വഴി 24 സർട്ടിഫിക്കറ്റുകളാണ് വില്ലേജ് ഓഫിസുകളിൽ നിന്ന് അനുവദിക്കുന്നത്. ഇതുൾപ്പെടെ മൊത്തം 47 സേവനങ്ങൾ. തണ്ണീർത്തടം നികത്തൽ, മണൽ വാരൽ, അനധികൃത ക്വാറി എന്നിവയ്ക്കെതിരായ നടപടിയും കയ്യേറ്റം കണ്ടെത്തൽ, ഭൂമി തരം മാറ്റൽ റിപ്പോർട്ട് നൽകൽ തുടങ്ങിയ പ്രധാനപ്പെട്ട ജോലികളും ഇതിന്റെ ഭാഗമാണ്. സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്ന തിരക്കിൽ ഇവ പൂർണമായി ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നതും വസ്തുതയാണ്.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന് പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന് പരിപാടിയില്‍ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്