Breaking News
ഊണും ഉറക്കവും നഷ്ടപ്പെട്ട് വില്ലേജ് ഓഫിസർമാർ; അപേക്ഷകൾ ഓൺലൈനായതോടെ വീട്ടിലെത്തിയാലും വിശ്രമിക്കാൻ സമയമില്ല

കണ്ണൂർ: വരുമാന സർട്ടിഫിക്കറ്റ്, കൈവശാവകാശ രേഖ തുടങ്ങിയവയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായതോടെ ഊണും ഉറക്കവും നഷ്ടപ്പെട്ട് വില്ലേജ് ഓഫിസർമാർ. പുലർച്ചവരെ ഉറങ്ങാതിരുന്നിട്ടും അവധി ദിവസങ്ങളിൽ അടക്കം ജോലി ചെയ്തിട്ടും സർട്ടിഫിക്കറ്റുകൾ കൊടുത്തുതീർക്കാനാവുന്നില്ല.
കൈവശാവകാശ രേഖ ഉടൻ നൽകണമെന്നും വിവിധ ക്ഷേമപെൻഷനുകൾക്കായി പഞ്ചായത്തിൽ നൽകേണ്ട വരുമാന സർട്ടിഫിക്കറ്റ് 2023 ഫെബ്രുവരി 28നു മുൻപായി നൽകണമെന്നും വന്നതോടെയാണ് വില്ലേജ് ഓഫിസർമാർ വെട്ടിലായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഉടൻ ലാപ്ടോപ്പുമായി ജോലിയിലേക്കു കടക്കുകയാണ് ഓഫിസർമാർ. ഇതു പുലർച്ചെ മൂന്നു മണിവരെ നീളാറുണ്ടെന്ന് ഓഫിസർമാർ പറയുന്നു.
നേരത്തെ ജീവനക്കാർ ഒന്നിച്ച് ചെയ്ത ജോലികൾ, ഓൺലൈൻ സംവിധാനം വന്നതോടെ പൂർണമായും വില്ലേജ് ഓഫിസറിലേക്ക് കേന്ദ്രീകരിച്ചതാണ് ജോലിഭാരം കൂടാനുള്ള കാരണം. വില്ലേജ് ഓഫിസർമാർ അവധി ദിനങ്ങളിലും ജോലി ചെയ്യുന്നതിന് ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ തന്നെ തെളിവുണ്ട്. 8 അവധി ദിവസങ്ങളിലായി അനുവദിച്ചത് 2.81 ലക്ഷം സർട്ടിഫിക്കറ്റുകളാണ്. ഓണത്തിന്റെ അന്ന് 7085 അപേക്ഷകൾ പരിഗണിച്ചു.
ദിവസം 500ൽ ഏറെ അപേക്ഷകൾ
ദിവസം 300 മുതൽ 1000 അപേക്ഷകൾ വരെ വരുന്ന ഓഫിസുകളുണ്ട്. ഒരു സർട്ടിഫിക്കറ്റ് പരിശോധിച്ച് അനുവദിക്കാൻ ചുരുങ്ങിയത് 3 മിനിറ്റെങ്കിലും വേണം. ഇത് ഒരു പകലത്തെ ജോലി സമയംകൊണ്ട് ചെയ്തു തീർക്കാനാവില്ല. ഇതിനു പുറമേ മറ്റു ജോലികളുമുണ്ട്. റവന്യു വകുപ്പിന്റെ ഇ-ഡിസ്ട്രിക്ട് സംവിധാനം വഴി സെപ്റ്റംബറിൽ മാത്രം സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിൽ എത്തിയത് 2542 ലക്ഷം
അപേക്ഷകളാണ്. ഈ വർഷം ഇതു വരെ 1.08 കോടി അപേക്ഷകൾ വന്നതിൽ 25 ലക്ഷം കഴിഞ്ഞ മാസമാണെന്ന പ്രത്യേകതയുമുണ്ട്. 26നാണ് ഏറ്റവും കുടുതൽ അപേക്ഷകൾ സംസ്ഥാനത്ത് എത്തിയത്. 2,02,039 എണ്ണം. ഇതിൽ 1,09, 210 സർട്ടിഫിക്കറ്റുകൾ അന്നുതന്നെ അനുവദിച്ചു.
സേവനങ്ങൾ 47
ഇ-ഡിസ്ട്രിക്ട് വഴി 24 സർട്ടിഫിക്കറ്റുകളാണ് വില്ലേജ് ഓഫിസുകളിൽ നിന്ന് അനുവദിക്കുന്നത്. ഇതുൾപ്പെടെ മൊത്തം 47 സേവനങ്ങൾ. തണ്ണീർത്തടം നികത്തൽ, മണൽ വാരൽ, അനധികൃത ക്വാറി എന്നിവയ്ക്കെതിരായ നടപടിയും കയ്യേറ്റം കണ്ടെത്തൽ, ഭൂമി തരം മാറ്റൽ റിപ്പോർട്ട് നൽകൽ തുടങ്ങിയ പ്രധാനപ്പെട്ട ജോലികളും ഇതിന്റെ ഭാഗമാണ്. സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്ന തിരക്കിൽ ഇവ പൂർണമായി ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നതും വസ്തുതയാണ്.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്