Breaking News
തുമ്പികൾക്ക് പിറകെ ഡോ.വിഭുവിന്റെ ജീവിതം

കണിച്ചാർ സ്വദേശിയായ ഡോക്ടർ കണ്ടെത്തിയത് 105 അപൂർവയിനം തുമ്പികളെകണ്ണൂർ: തിരക്കൊഴിഞ്ഞ ഇടവേളകളിൽ ദന്തൽ സർജൻ ഡോ.വിഭു വിപഞ്ചിക നിരീക്ഷിച്ച് കണ്ടെത്തിയത് അപൂർവയിനങ്ങളായ 105 തരം തുമ്പികളെ.കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലാണ് ജന്മനാടായ കണിച്ചാറിൽ നിന്നുമാത്രം കേരളത്തിൽ വളരെ അപൂർവ്വമായി കണ്ടുവരുന്നതടക്കമുള്ള തുമ്പികളെ ഇദ്ദേഹം കണ്ടെത്തിയത്.കേരളത്തിൽ ഇതുവരെ ഇത്രയധികം തുമ്പിയിനങ്ങളെ മറ്റൊരിടത്തും
നിരീക്ഷിക്കപ്പെട്ടിട്ടില്ല.നീലക്കുറുവാലൻ,കരിനീലിച്ചിറകൻ,പീലിത്തുമ്പി,തീകറുപ്പൻ,കുള്ളൻ വർണത്തുമ്പി,കുങ്കുമ നിഴൽത്തുമ്പി,കരിഞ്ഞെമ്പൻ മുളവാലൻ,ചെങ്കറുപ്പൻ മുളവാലൻ,മഞ്ഞവരയൻ വർണത്തുമ്പി,വടക്കൻ അരുവിയൻ എന്നിവ ഇതിൽ ചിലതുമാത്രം.ആറളത്തിന്റെയും വയനാടിന്റെയും അതിർത്തി പ്രദേശങ്ങൾ പങ്കിടുന്ന കണിച്ചാറിൽ താമസിക്കുന്ന ഡോ. വിഭുവിന്റെ സമ്പുഷ്ടമായ ചുറ്റുപാടു തന്നെയാണ് എട്ടുവർഷം മുൻപ് തുടങ്ങിയ പക്ഷി നിരീക്ഷത്തിലൂടെ തുമ്പി നിരീക്ഷണത്തിലേക്കെത്തിച്ചത്.
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ 2020ൽ കണ്ടെത്തിയ പുതിയ ഇനം കല്ലൻതുമ്പിയായ മുള്ളൻ കൊമ്പുവാലൻ കടുവത്തുമ്പിയെ കണ്ണൂരിലെ കൊട്ടിയൂർ വനമേഖലയ്ക്ക് സമീപത്തുനിന്നും തുമ്പി നിരീക്ഷകൻ അഫ്‌സർ നായ്ക്കനും ഡോ. വിഭുവും ചേർന്ന് കണ്ടെത്തിയിട്ടുണ്ട്.തുമ്പി നിരീക്ഷകരുൾക്കൊള്ളുന്ന സമൂഹമാദ്ധ്യമങ്ങളിലെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തും ട്രാവൻകൂർ നേച്ചർ സൊസൈറ്റി സംഘടനകളുടെയും സഹായത്തോടെയാണ് കണ്ടെത്തിയ തുമ്പികളെ ഏതിനമാണെന്ന് സ്ഥിരീകരിക്കുന്നത്.കൊതുക്,പ്രാണികൾ,നിശാശലഭങ്ങൾ എന്നിവയാണ് തുമ്പികളുടെ ഇഷ്ടഭക്ഷണം.
വായുവിൽ ഉയർന്നും നിന്ന നിൽപ്പിൽ 180 ഡിഗ്രിയിൽ തിരിഞ്ഞും പറക്കാൻ തുമ്പികൾക്ക് കഴിയുമെന്നാണ് ഡോ.വിഭു പറയുന്നത്.ഡെന്റിസ്റ്റായ ഡോ.സൗമ്യ മോഹനാണ് ഭാര്യ.വേദിക,ദേവിക എന്നിവരാണ് മക്കാൾ.കേരളത്തിലുള്ളത് രണ്ട് തരം തുമ്പികൾ …സൂചിത്തുമ്പികൾ,കല്ലൻ തുമ്പികൾ എന്നീ രണ്ടിനങ്ങളാണ് കേരളത്തിലുള്ളത്.മണിക്കൂറിൽ 25 – 30 കിലോമീറ്റർ വേഗതയിൽ പറക്കാൻ കഴിയുകയും വിശ്രമിക്കുമ്പോഴും പറക്കുമ്പോഴും ചിറകുകൾ വിടർത്തി പരത്തിപ്പിടിക്കുന്ന കല്ലൻ തുമ്പികളുടെ രണ്ട് ജോഡി ചിറകുകളും ഒരുപോലെ അല്ല.ഇവരുടെ തലമുഴുവൻ കണ്ണുകളാണ്.
ഒമാറ്റിഡിയ എന്ന് വിളിക്കുന്ന മുപ്പതിനായിരത്തിനടുത്ത് ചെറുനേത്രങ്ങൾ കൂടിച്ചേർന്ന് മുൻഭാഗത്ത് പരസ്പരം മുട്ടിയിരിക്കുന്ന നേത്രങ്ങളാണിവരുടെ തലയിലുള്ളത്.എന്നാൽ, സൂചിത്തുമ്പികൾ വിശ്രമിക്കുമ്പോൾ പൊതുവെ രണ്ട് ജോഡി ചിറകുകളും ശരീരത്തിനോട് ചേർത്ത് സമാന്തരമായി പിടിക്കുകയാണ് ചെയ്യുക. ഇവ ഒരേ വലിപ്പവും രൂപവുമുള്ളവയാണ്.പതിയെ പറക്കുന്നവയാണെങ്കിലും ചിറകുകളുടെ അഗ്രങ്ങൾ പരസ്പരം കൂടിച്ചേർന്നതല്ലാത്തതിനാൽ സ്വതന്ത്റമായി ഇവ ചലിപ്പിക്കാനാകും.കണ്ണുകൾ വെവ്വേറെ രണ്ടായാണ് തുറിച്ച് നിൽക്കുന്നത്.തുമ്പികളെ കൃത്യമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്താൽ വംശനാശം സംഭവിക്കുന്ന തുമ്പികൾ കേരളത്തിലില്ലെന്ന് വ്യക്തമാകുംഡോ. വിഭു വിപഞ്ചിക
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്