Connect with us

Breaking News

തുമ്പികൾക്ക് പിറകെ ‌ഡോ.വിഭുവിന്റെ ജീവിതം

Published

on

Share our post

കണിച്ചാർ സ്വദേശിയായ ഡോക്ടർ കണ്ടെത്തിയത് 105 അപൂർവയിനം തുമ്പികളെകണ്ണൂർ: തിരക്കൊഴിഞ്ഞ ഇടവേളകളിൽ ദന്തൽ സർജൻ ഡോ.വിഭു വിപഞ്ചിക നിരീക്ഷിച്ച് കണ്ടെത്തിയത് അപൂർവയിനങ്ങളായ 105 തരം തുമ്പികളെ.കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലാണ് ജന്മനാടായ കണിച്ചാറിൽ നിന്നുമാത്രം കേരളത്തിൽ വളരെ അപൂർവ്വമായി കണ്ടുവരുന്നതടക്കമുള്ള തുമ്പികളെ ഇദ്ദേഹം കണ്ടെത്തിയത്.കേരളത്തിൽ ഇതുവരെ ഇത്രയധികം തുമ്പിയിനങ്ങളെ മറ്റൊരിടത്തും

നിരീക്ഷിക്കപ്പെട്ടിട്ടില്ല.നീലക്കുറുവാലൻ,കരിനീലിച്ചിറകൻ,പീലിത്തുമ്പി,തീകറുപ്പൻ,കുള്ളൻ വർണത്തുമ്പി,കുങ്കുമ നിഴൽത്തുമ്പി,കരിഞ്ഞെമ്പൻ മുളവാലൻ,ചെങ്കറുപ്പൻ മുളവാലൻ,മഞ്ഞവരയൻ വർണത്തുമ്പി,വടക്കൻ അരുവിയൻ എന്നിവ ഇതിൽ ചിലതുമാത്രം.ആറളത്തിന്റെയും വയനാടിന്റെയും അതിർത്തി പ്രദേശങ്ങൾ പങ്കിടുന്ന കണിച്ചാറിൽ താമസിക്കുന്ന ഡോ. വിഭുവിന്റെ സമ്പുഷ്ടമായ ചു​റ്റുപാടു തന്നെയാണ് എട്ടുവർഷം മുൻപ് തുടങ്ങിയ പക്ഷി നിരീക്ഷത്തിലൂടെ തുമ്പി നിരീക്ഷണത്തിലേക്കെത്തിച്ചത്.

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ 2020ൽ കണ്ടെത്തിയ പുതിയ ഇനം കല്ലൻതുമ്പിയായ മുള്ളൻ കൊമ്പുവാലൻ കടുവത്തുമ്പിയെ കണ്ണൂരിലെ കൊട്ടിയൂർ വനമേഖലയ്ക്ക് സമീപത്തുനിന്നും തുമ്പി നിരീക്ഷകൻ അഫ്‌സർ നായ്ക്കനും ഡോ. വിഭുവും ചേർന്ന് കണ്ടെത്തിയിട്ടുണ്ട്.തുമ്പി നിരീക്ഷകരുൾക്കൊള്ളുന്ന സമൂഹമാദ്ധ്യമങ്ങളിലെ ഗ്രൂപ്പിൽ പോസ്​റ്റ് ചെയ്തും ട്രാവൻകൂർ നേച്ചർ സൊസൈ​റ്റി സംഘടനകളുടെയും സഹായത്തോടെയാണ് കണ്ടെത്തിയ തുമ്പികളെ ഏതിനമാണെന്ന് സ്ഥിരീകരിക്കുന്നത്.കൊതുക്,പ്രാണികൾ,നിശാശലഭങ്ങൾ എന്നിവയാണ് തുമ്പികളുടെ ഇഷ്ടഭക്ഷണം.

വായുവിൽ ഉയർന്നും നിന്ന നിൽപ്പിൽ 180 ഡിഗ്രിയിൽ തിരിഞ്ഞും പറക്കാൻ തുമ്പികൾക്ക് കഴിയുമെന്നാണ് ഡോ.വിഭു പറയുന്നത്.ഡെന്റിസ്റ്റായ ഡോ.സൗമ്യ മോഹനാണ് ഭാര്യ.വേദിക,ദേവിക എന്നിവരാണ് മക്കാൾ.കേരളത്തിലുള്ളത് രണ്ട് തരം തുമ്പികൾ …സൂചിത്തുമ്പികൾ,കല്ലൻ തുമ്പികൾ എന്നീ രണ്ടിനങ്ങളാണ് കേരളത്തിലുള്ളത്.മണിക്കൂറിൽ 25 – 30 കിലോമീ​റ്റർ വേഗതയിൽ പറക്കാൻ കഴിയുകയും വിശ്രമിക്കുമ്പോഴും പറക്കുമ്പോഴും ചിറകുകൾ വിടർത്തി പരത്തിപ്പിടിക്കുന്ന കല്ലൻ തുമ്പികളുടെ രണ്ട് ജോഡി ചിറകുകളും ഒരുപോലെ അല്ല.ഇവരുടെ തലമുഴുവൻ കണ്ണുകളാണ്.

ഒമാ​റ്റിഡിയ എന്ന് വിളിക്കുന്ന മുപ്പതിനായിരത്തിനടുത്ത് ചെറുനേത്രങ്ങൾ കൂടിച്ചേർന്ന് മുൻഭാഗത്ത് പരസ്പരം മുട്ടിയിരിക്കുന്ന നേത്രങ്ങളാണിവരുടെ തലയിലുള്ളത്.എന്നാൽ, സൂചിത്തുമ്പികൾ വിശ്രമിക്കുമ്പോൾ പൊതുവെ രണ്ട് ജോഡി ചിറകുകളും ശരീരത്തിനോട് ചേർത്ത് സമാന്തരമായി പിടിക്കുകയാണ് ചെയ്യുക. ഇവ ഒരേ വലിപ്പവും രൂപവുമുള്ളവയാണ്.പതിയെ പറക്കുന്നവയാണെങ്കിലും ചിറകുകളുടെ അഗ്രങ്ങൾ പരസ്പരം കൂടിച്ചേർന്നതല്ലാത്തതിനാൽ സ്വതന്ത്റമായി ഇവ ചലിപ്പിക്കാനാകും.കണ്ണുകൾ വെവ്വേറെ രണ്ടായാണ് തുറിച്ച് നിൽക്കുന്നത്.തുമ്പികളെ കൃത്യമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്താൽ വംശനാശം സംഭവിക്കുന്ന തുമ്പികൾ കേരളത്തിലില്ലെന്ന് വ്യക്തമാകുംഡോ. വിഭു വിപഞ്ചിക


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!