Connect with us

Breaking News

ലഹരിക്കെതിരെ ജില്ലാതല സംവാദ മത്സരം; ലഹരി മുക്തിക്ക് ഒറ്റമനസായി

Published

on

Share our post

നിയമങ്ങളും കണക്കുകളും നിരത്തിയുള്ള വാദങ്ങള്‍, അതിന് തടയിട്ട് എതിര്‍ വാദങ്ങള്‍, എന്നാല്‍ യുവതലമുറ ലഹരിമുക്തമാകണമെന്ന ആശയം അവര്‍ ഒരേ സ്വരത്തില്‍ പങ്കുവെച്ചു. ലഹരി മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന എക്സൈസ് വകുപ്പും ജില്ലാ വിമുക്തി മിഷനും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല സംവാദ മത്സരമാണ് വാക് പോരാട്ടമായത്.വായനയോടും യാത്രയോടും ജീവിതത്തോടുമാണ് ലഹരി വേണ്ടതെന്ന് പറഞ്ഞ് മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി രഹന്‍ രഞ്ചിത്താണ് വാദം തുടങ്ങിയത്.

രഹനെ അഭിനന്ദിച്ച കൊളവല്ലൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറിയിലെ കെ അലന്‍ നന്മയുടെ നിറം മങ്ങുന്നതും തിന്മക്ക് നിറം വെക്കുന്നതും തിരിച്ചറിയണമെന്ന് ഓര്‍മ്മിപ്പിച്ചു. പുരുഷനായാല്‍ പുകവലിക്കണമെന്ന മിഥ്യാ ധാരണ മാറ്റണമെന്നും അരാഷ്ടീയ വാദം ഒഴിവാക്കി ലഹരി മരുന്നിനെതിരെയുള രാഷ്ടീയം രൂപപ്പെടുത്തണമെന്നുമായിരുന്നു ശ്രീകണ്ഠാപുരം ഹയര്‍സെക്കണ്ടിറിയിലെ പി പി സിനാന്റെ അഭിപ്രായം. എല്ലാ സ്‌കൂളുകളിലും കൗണ്‍സിലര്‍മാരെ നിയമിക്കണമെന്നും ലഹരി ഉപയോഗം കണ്ടെത്താന്‍ കൂട്ടികളുടെ രഹസ്യ സേന രൂപീകരിക്കണമെന്നുമുള്ള ആശയമാണ് മമ്പറം ഹയര്‍ സെക്കണ്ടറിയിലെ കൃഷ്ണ വൃന്ദ മുന്നോട്ട് വെച്ചത്.

12 എക്സൈസ് റെയിഞ്ചുകളില്‍ നിന്നും സബ്ജില്ലാ തല മത്സരത്തില്‍ വിജയിച്ച 10 സ്‌കൂളുകളിലെ 20 ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്. രണ്ട് പേരടങ്ങിയ ടീമാണ് മത്സരത്തില്‍ പങ്കെടുത്തത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയില്‍ നടന്ന ചടങ്ങില്‍ അസി. എക്സൈസ് കമ്മീഷണര്‍ ടി രാഗേഷ് അധ്യക്ഷത വഹിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം നേടിയ തേര്‍ത്തല്ലി ഹയര്‍സെക്കണ്ടറിയിലെ അനാന ബിജു, അലീന മാത്യു,

ശ്രീകണ്ഠാപുരം ഹയര്‍ സെക്കണ്ടറിയിലെ പി പി മുഹമ്മദ് സിനാന്‍, എസ് വി ആര്യ ലക്ഷ്മി, മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറിയിലെ രഹന്‍ രഞ്ചിത്ത്, മുഹമ്മദ് അമീന്‍ എന്നിവര്‍ക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അഗസ്റ്റിന്‍ ജോസഫ് സമ്മാനം നല്‍കി. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം സുജിത്ത് മോഡറേറ്ററായി. കണ്ണൂര്‍ എക്സൈസ് ഡിവിഷന്‍ മാനേജര്‍ സലിംകുമാര്‍ ദാസ്, പ്രിവന്റീവ് ഓഫീസര്‍ വി സി സുകേഷ് കുമാര്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ പുരുഷോത്തമന്‍ ചിറമ്മല്‍ എന്നിവര്‍ സംസാരിച്ചു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!