Connect with us

Breaking News

ലഹരിക്കെതിരെ ജില്ലാതല സംവാദ മത്സരം; ലഹരി മുക്തിക്ക് ഒറ്റമനസായി

Published

on

Share our post

നിയമങ്ങളും കണക്കുകളും നിരത്തിയുള്ള വാദങ്ങള്‍, അതിന് തടയിട്ട് എതിര്‍ വാദങ്ങള്‍, എന്നാല്‍ യുവതലമുറ ലഹരിമുക്തമാകണമെന്ന ആശയം അവര്‍ ഒരേ സ്വരത്തില്‍ പങ്കുവെച്ചു. ലഹരി മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന എക്സൈസ് വകുപ്പും ജില്ലാ വിമുക്തി മിഷനും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല സംവാദ മത്സരമാണ് വാക് പോരാട്ടമായത്.വായനയോടും യാത്രയോടും ജീവിതത്തോടുമാണ് ലഹരി വേണ്ടതെന്ന് പറഞ്ഞ് മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി രഹന്‍ രഞ്ചിത്താണ് വാദം തുടങ്ങിയത്.

രഹനെ അഭിനന്ദിച്ച കൊളവല്ലൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറിയിലെ കെ അലന്‍ നന്മയുടെ നിറം മങ്ങുന്നതും തിന്മക്ക് നിറം വെക്കുന്നതും തിരിച്ചറിയണമെന്ന് ഓര്‍മ്മിപ്പിച്ചു. പുരുഷനായാല്‍ പുകവലിക്കണമെന്ന മിഥ്യാ ധാരണ മാറ്റണമെന്നും അരാഷ്ടീയ വാദം ഒഴിവാക്കി ലഹരി മരുന്നിനെതിരെയുള രാഷ്ടീയം രൂപപ്പെടുത്തണമെന്നുമായിരുന്നു ശ്രീകണ്ഠാപുരം ഹയര്‍സെക്കണ്ടിറിയിലെ പി പി സിനാന്റെ അഭിപ്രായം. എല്ലാ സ്‌കൂളുകളിലും കൗണ്‍സിലര്‍മാരെ നിയമിക്കണമെന്നും ലഹരി ഉപയോഗം കണ്ടെത്താന്‍ കൂട്ടികളുടെ രഹസ്യ സേന രൂപീകരിക്കണമെന്നുമുള്ള ആശയമാണ് മമ്പറം ഹയര്‍ സെക്കണ്ടറിയിലെ കൃഷ്ണ വൃന്ദ മുന്നോട്ട് വെച്ചത്.

12 എക്സൈസ് റെയിഞ്ചുകളില്‍ നിന്നും സബ്ജില്ലാ തല മത്സരത്തില്‍ വിജയിച്ച 10 സ്‌കൂളുകളിലെ 20 ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്. രണ്ട് പേരടങ്ങിയ ടീമാണ് മത്സരത്തില്‍ പങ്കെടുത്തത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയില്‍ നടന്ന ചടങ്ങില്‍ അസി. എക്സൈസ് കമ്മീഷണര്‍ ടി രാഗേഷ് അധ്യക്ഷത വഹിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം നേടിയ തേര്‍ത്തല്ലി ഹയര്‍സെക്കണ്ടറിയിലെ അനാന ബിജു, അലീന മാത്യു,

ശ്രീകണ്ഠാപുരം ഹയര്‍ സെക്കണ്ടറിയിലെ പി പി മുഹമ്മദ് സിനാന്‍, എസ് വി ആര്യ ലക്ഷ്മി, മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറിയിലെ രഹന്‍ രഞ്ചിത്ത്, മുഹമ്മദ് അമീന്‍ എന്നിവര്‍ക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അഗസ്റ്റിന്‍ ജോസഫ് സമ്മാനം നല്‍കി. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം സുജിത്ത് മോഡറേറ്ററായി. കണ്ണൂര്‍ എക്സൈസ് ഡിവിഷന്‍ മാനേജര്‍ സലിംകുമാര്‍ ദാസ്, പ്രിവന്റീവ് ഓഫീസര്‍ വി സി സുകേഷ് കുമാര്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ പുരുഷോത്തമന്‍ ചിറമ്മല്‍ എന്നിവര്‍ സംസാരിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!