Breaking News
കണ്ണീരടക്കാനാവാതെ; വിഷ്ണുപ്രിയയുടെ ദാരുണമായ വേർപാട് ഉൾക്കൊള്ളാനാവാതെ ജന്മനാട്

പാനൂർ: അടക്കാനാകാത്ത നൊമ്പരത്തെക്കാൾ ഇന്നലെ വള്ള്യായിലെ ജനങ്ങളുടെ മുഖത്തു നിഴലിച്ചതു നടുക്കമായിരുന്നു. വള്ള്യായിൽ നടമ്മലിലെ ഇടവഴികളിലൂടെ എല്ലാവരോടും ചിരിച്ചും സംസാരിച്ചും നടന്നിരുന്ന വിഷ്ണുപ്രിയയുടെ ദാരുണമായ വേർപാട് ഇനിയും ആ നാടിന് ഉൾക്കൊള്ളാനായിട്ടില്ല. വീട്ടുവളപ്പിലേക്ക് വിഷ്ണുപ്രിയയുടെ മൃതദേഹം എത്തുമ്പോൾ വിങ്ങലും അടങ്ങാത്ത നിലവിളികളുമാണ് വരവേറ്റത്. വിഷ്ണുപ്രിയ ആ നാടിന്റെ നെഞ്ചിൽ ആഴത്തിലേറ്റ മുറിവായി മാറി.പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ വിഷ്ണുപ്രിയയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ ബന്ധുക്കൾക്കു വിട്ടു നൽകി.
വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് വിദേശത്തുനിന്ന് ഇന്നലെ രാവിലെ തന്നെ മടങ്ങിയെത്തിയിരുന്നു. പരിയാരത്തുനിന്നു മൃതദേഹവുമായി ആംബുലൻസ് എത്തുമ്പോൾ വൻ ജനാവലിയാണു കാത്തുനിന്നത്. മൂന്നിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. വിഷ്ണുപ്രിയയെ അവസാനമായി ഒരു നോക്കുകാണാൻ അയൽവാസികൾക്കും സുഹൃത്തുക്കൾക്കും വീടിനു സമീപത്തെ വഴിയിലും അവസരം നൽകി. മൃതദേഹം വീട്ടുമുറ്റത്തേക്ക് എത്തിച്ചപ്പോൾ വലിയ നിലവിളിയുയർന്നു.
സുഹൃത്തുക്കളും അയൽവാസികളും വേർപാടിന്റെ വേദനയിൽ വിങ്ങി.നാലുമാസം മുൻപാണ് വിഷ്ണുപ്രിയ പാനൂരിലെ ആശുപത്രിയിൽ ജോലിക്കു പ്രവേശിച്ചത്. സഹപ്രവർത്തകരും സുഹൃത്തുക്കളും അയൽക്കാരും കണ്ടതിനുശേഷമാണ് അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും കാണാനുള്ള അവസരം ലഭിച്ചത്. മാതാപിതാക്കളും സഹോദരങ്ങളും അന്തിമോപചാരമർപ്പിച്ച ശേഷം 3.30നു വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.
സ്പീക്കർ എ.എൻ.ഷംസീർ, പി.സന്തോഷ്കുമാർ എംപി, എംഎൽഎമാരായ കെ.കെ.ശൈലജ, കെ.പി.മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ, മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി.യൂസഫ്, ലോക്താന്ത്രിക് യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് പി.കെ.പ്രവീൺ, ഡിസിസി സെക്രട്ടറി ഹരിദാസ് മൊകേരി, സിപിഎം ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുല്ല, കെ.പി.സഞ്ജീവ്കുമാർ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
കുലുക്കമില്ലാതെ ശ്യാംജിത്
വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്ത് മാനന്തേരിയിലെ സ്വന്തം വീട്ടിലും പരിസരത്തും നടന്ന തെളിവെടുപ്പിൽ പെരുമാറിയതു കൂസലില്ലാതെ. കൊലപാതകം നടത്താൻ ഉപയോഗിച്ച വസ്തുക്കൾ പൊലീസിനു എടുത്തു നൽകിയതും ലാഘവത്തോടെ. ഇന്നലെ രാവിലെ എട്ട് മണിയോടെ ശ്യാംജിത്തിനെ കനത്ത പൊലീസ് സുരക്ഷയിലാണു മാനന്തേരിയിലെ വീട്ടിൽ എത്തിച്ചത്. എന്തൊക്കെ ആയുധങ്ങളാണ് കൊലപാതകത്തിന് ഉപയോഗിച്ചത്, മറ്റ് വസ്തുക്കൾ എന്തിനു കൊണ്ടു പോയി എന്നതടക്കമുള്ള കാര്യങ്ങളെല്ലാം നിർവികാരനായി ശ്യാംജിത്ത് പൊലീസിനോടു വിവരിച്ചു. ഒരു മണിക്കൂറിലധികം നീണ്ട തെളിവെടുപ്പ് പൂർത്തിയാക്കി 9:20ഓടെ ആണ് പൊലീസ് മടങ്ങിയത്. പാനൂർ സ്റ്റേഷനിലും ഒരു കൂസലും ഇല്ലാതെ ഉറക്കത്തിലായിരുന്നു ശ്യാംജിത്.
അപായ സൂചന കിട്ടിയിട്ടും രക്ഷിക്കാനായില്ല
പാനൂർ∙ വിഷ്ണുപ്രിയയുടെ വീട്ടിൽ ശ്യാംജിത് എത്തിയതു വിഡിയോ കോളിലൂടെ കണ്ട പൊന്നാനി സ്വദേശിയായ സുഹൃത്ത്, അപ്പോൾ തന്നെ വിവരം പാനൂരിലെ ഒരു പൊലീസുകാരനെ അറിയിച്ചിരുന്നുവെന്നു പൊലീസ്. ഉടനടി പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും കൊലപാതകം നടന്ന വിവരമാണു തൊട്ടുപിറകെ എത്തിയത്. ഈ സുഹൃത്താണു കേസിൽ പൊലീസിന്റെ ഒന്നാം സാക്ഷി. സുരക്ഷാ കാരണങ്ങളാൽ, ഇയാളുടെ പേരു വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല.
പൊലീസ് പറയുന്നത്:
ശ്യാംജിത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ച ശേഷമാണു വിഷ്ണുപ്രിയയും പൊന്നാനി സ്വദേശിയും സുഹൃത്തുക്കളാകുന്നത്. ഇവരുടെ സൗഹൃദം മനസിലാക്കിയ ശ്യാംജിത്, പൊന്നാനി സ്വദേശിയെ ആദ്യം വകവരുത്താനാണു പദ്ധതിയിട്ടിരുന്നത്. പലതവണ ഇയാളെ ശ്യാംജിത് പിന്തുടർന്നു. ഇയാളെ തിരഞ്ഞ് ശ്യാംജിത് കോഴിക്കോടു വരെയെത്തിയിരുന്നു. അവിടെ വച്ചും വിഷ്ണുപ്രിയയുമായി ശ്യാംജിത് വഴക്കിട്ടു. ഭീഷണി തുടർന്നിട്ടും വിഷ്ണുപ്രിയ പിന്മാറാതിരുന്നപ്പോഴാണു വകവരുത്തിയത്.
മൂന്നു വർഷത്തിലേറെയായി വിഷ്ണുപ്രിയയുമായി അടുപ്പത്തിലായിരുന്നുവെന്നു പ്രതി ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയുടെ സഹോദരി വിസ്മയയും ശ്യാംജിത്തും ക്ലാസിൽ സഹപാഠികളായിരുന്നു. കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ് സമയത്താണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുമായി കൂടുതൽ അടുത്തതെന്ന് പൊലീസിനോട് പറഞ്ഞു. ബികോം ബിരുദധാരിയാണ് ശ്യാംജിത്ത്.പൊലീസിന്റെ അന്വേഷണം വഴി തെറ്റിക്കാനായി ബാർബർ ഷോപ്പിൽ നിന്നും ശേഖരിച്ച മുടിയും പ്രതി ബാഗിനകത്ത് വച്ചിരുന്നു. ഇവയെല്ലാം ബാഗിലാക്കി ചെങ്കല്ലും ബാഗിനകത്തിട്ട് ബാഗ് കുളത്തിൽ താഴ്ത്തുകയായിരുന്നു. ഡിഎൻഎ പരിശോധനയിൽ പൊലീസിനെ വഴി തെറ്റിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാൽ ഇയാളുടെ എല്ലാ പദ്ധതിയും പൊളിച്ചത് വിഷ്ണുപ്രിയയുടെ സുഹൃത്തിന്റെ മൊഴിയായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്