Connect with us

Breaking News

അടുത്ത വർഷം പുതിയ കാർ വാങ്ങാനിരിക്കുകയാണോ? കാത്തിരിക്കുന്നത് വൻ വിലക്കയറ്റം

Published

on

Share our post

പുതിയ കാർ വാങ്ങണമെന്ന് മനസിലുണ്ടോ? അടുത്ത വർഷം വാങ്ങാമെന്ന് കരുതിയിരിക്കുകയാണോ​? തീരുമാനം പുനരാലോചിക്കാൻ ചില കാരണങ്ങൾ പറയാം. ​അടുത്ത വർഷം രാജ്യത്തെ വാഹനവിലയിൽ വർധനവുണ്ടാകാനുള്ള നല്ല സാധ്യതയുണ്ട്. നിരവധി കാരണങ്ങൾ ഇതിനായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

വാഹന വില തുടർച്ചയായി വർധിക്കുന്ന സാഹചര്യമാണ് നിലവിൽ ഇന്ത്യയിലുള്ളത്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ ഈ പ്രവണത തുടരാണ് സാധ്യത. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ കാരണം വർധിച്ചുവരുന്ന നിർമാണ ചെലവുകളാണ് മറ്റൊരു വെല്ലുവിളി. മറ്റൊരു പ്രശ്നം ആഗോള ചിപ്പ് ഷാമമാണ്. ഇതെല്ലാം കാരണം എല്ലാ ഓട്ടോ ബ്രാൻഡുകളും ഓരോ പാദത്തിലും തങ്ങളുടെ ലൈനപ്പിന്റെ വില പതിവായി പരിഷ്കരിക്കുന്നുണ്ട്. എന്നാലിത്തരം താൽക്കാലിക പ്രശ്നങ്ങൾ പരിഹരിച്ചാലും അടുത്ത വർഷം വാഹനങ്ങളുടെ വില കാര്യമായി വർധിക്കുകതന്നെ ചെയ്യും. ഇതിന്റെ കാരണങ്ങൾ പരിശോധിക്കാം.

ഭാരത് സ്റ്റേജ് പരിഷ്‍കരണം

അടുത്ത വർഷം പുതിയ കാർ, ബൈക്ക് വിലകൾ വർധിച്ചേക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഭാരത് സ്റ്റേജ് 6 (ബിഎസ് 6) ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ അവതരിപ്പിക്കുന്നതാണ്. ഏപ്രിലിലാണ് ഈ നിയമം നടപ്പിൽവരിക. യൂറോ-VI എമിഷൻ മാനദണ്ഡങ്ങൾക്ക് തുല്യമായി കണക്കാക്കപ്പെടുന്ന ബിഎസ് 6 ന്റെ രണ്ടാം ഘട്ടത്തിനായി തങ്ങളുടെ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന തിരിക്കിലാണ് നിലവിൽ നിർമാതാക്കൾ. പുതിയ നിയമം അനുസരിച്ച് വാഹനങ്ങളിൽ പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് കൂടുതൽ സങ്കീർണ്ണമായ ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടതുണ്ട്. ഓട്ടോ കമ്പനികൾ ബിഎസ് 6 ഫേസ് 2 വാഹനങ്ങൾ പുറത്തിറക്കുമ്പോൾ അതിന്റെ ഭാരം ഉപഭോക്താക്കളിലേക്കാവും വരിക.

മാറ്റങ്ങൾ

പുതിയ വ്യവസ്ഥകള്‍ വരുന്നതോടെ വാഹനങ്ങളിൽ എന്‍ജിന്‍ ഒപ്ടിമൈസേഷന്‍, നൈട്രജന്‍ മലിനീകരണം കുറയ്ക്കാനുള്ള സംസ്‌കരണ സംവിധാനങ്ങള്‍, മലിനീകരണ വസ്തുക്കള്‍ കണ്ടെത്താനുള്ള സെന്‍സറുകള്‍ തുടങ്ങിയവ അധികമായി സ്ഥാപിക്കേണ്ടി വരും. ത്രോട്ടിൽ, ക്രാങ്ക്ഷാഫ്റ്റ് പൊസിഷനുകൾ, എയർ ഇൻടേക്ക് മർദ്ദം, എഞ്ചിന്റെ താപനില, നൈട്രജൻ ഓക്സൈഡ്, കാർബൺഡൈ ഓക്സൈഡ്, സൾഫർ എന്നിവയുടെ എമിഷൻ നിരീക്ഷിക്കുന്നതിനായി അർധചാലകങ്ങളും നവീകരിക്കും. പുറന്തള്ളൽ അളവ് നിശ്ചിത പരിധിയേക്കാൾ കൂടുതലാണെങ്കിൽ ഈ ഉപകരണങ്ങൾ മുന്നറിയിപ്പ് നൽകും. ഇതിനു പുറമെ, ഇന്ധനം കത്തുന്നതിന്റെ അളവ് നിയന്ത്രിക്കുന്നതിനും എഞ്ചിനിലേക്ക് ഇൻജക്ട്ചെയ്ത ഇന്ധനത്തിന്റെ സമയവും അളവും നിയന്ത്രിക്കുന്നതിനും വാഹനങ്ങളിൽ പ്രോഗ്രാം ചെയ്ത ഫ്യൂവൽ ഇൻജക്ടറുകളും ഉണ്ടായിരിക്കും.

കാറുകള്‍ ഉള്‍പ്പടെയുള്ള യാത്രാ-വാണിജ്യ വാഹനങ്ങളുടെ വിലയിലാണ് വര്‍ധനവുണ്ടാകുക. ഡീസല്‍ വാഹനങ്ങളില്‍ ഇതിനായി 75,000 മുതല്‍ 80,000 രൂപ വരെയും പെട്രോള്‍ വാഹനങ്ങള്‍ക്ക് 25,000 മുതല്‍ 30,000 രൂപ വരെയും അധികച്ചെലവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇരുചക്രവാഹനങ്ങൾക്ക് 3,000 മുതൽ 10,000 വരെ കൂടാനാണ് സാധ്യത. നിയമം കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സുരക്ഷാ വർധനവ്

പുതിയ എമിഷൻ മാനദണ്ഡം കൂടാതെ വാഹന വില വർധനയ്ക്ക് കാരണമാകുന്ന മറ്റൊരു നിയമമാണ് നിർബന്ധിത എയർബാധുകളുടെ എണ്ണംകൂട്ടൽ. പാസഞ്ചർ വാഹനങ്ങളിൽ ആറ് എയർബാഗ് എന്ന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രം. അടുത്ത വർഷം ഒക്‌ടോബറോടെ ഇൗ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഉപഭോക്താക്കൾക്ക് അടുത്ത വിലക്കയറ്റം നേരിടേണ്ടിവരും. ഈ വർഷം മുതൽ നടപ്പാക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്ന പുതിയ നിയമം, ആവശ്യമായ എല്ലാ വാഹനങ്ങളിലും മാറ്റങ്ങൾ വരുത്താനുള്ള കാലതാമസം പരിഗണിച്ച് അടുത്ത വർഷത്തേക്ക് മാറ്റുകയായിരുന്നു. പിന്നിലെ യാത്രക്കാർക്കായി ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകളും എയർബാഗുകൾക്കൊപ്പം പിടിപ്പിക്കേണ്ടിയുംവരും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!