Breaking News
അടുത്ത വർഷം പുതിയ കാർ വാങ്ങാനിരിക്കുകയാണോ? കാത്തിരിക്കുന്നത് വൻ വിലക്കയറ്റം

പുതിയ കാർ വാങ്ങണമെന്ന് മനസിലുണ്ടോ? അടുത്ത വർഷം വാങ്ങാമെന്ന് കരുതിയിരിക്കുകയാണോ? തീരുമാനം പുനരാലോചിക്കാൻ ചില കാരണങ്ങൾ പറയാം. അടുത്ത വർഷം രാജ്യത്തെ വാഹനവിലയിൽ വർധനവുണ്ടാകാനുള്ള നല്ല സാധ്യതയുണ്ട്. നിരവധി കാരണങ്ങൾ ഇതിനായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
വാഹന വില തുടർച്ചയായി വർധിക്കുന്ന സാഹചര്യമാണ് നിലവിൽ ഇന്ത്യയിലുള്ളത്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ ഈ പ്രവണത തുടരാണ് സാധ്യത. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ കാരണം വർധിച്ചുവരുന്ന നിർമാണ ചെലവുകളാണ് മറ്റൊരു വെല്ലുവിളി. മറ്റൊരു പ്രശ്നം ആഗോള ചിപ്പ് ഷാമമാണ്. ഇതെല്ലാം കാരണം എല്ലാ ഓട്ടോ ബ്രാൻഡുകളും ഓരോ പാദത്തിലും തങ്ങളുടെ ലൈനപ്പിന്റെ വില പതിവായി പരിഷ്കരിക്കുന്നുണ്ട്. എന്നാലിത്തരം താൽക്കാലിക പ്രശ്നങ്ങൾ പരിഹരിച്ചാലും അടുത്ത വർഷം വാഹനങ്ങളുടെ വില കാര്യമായി വർധിക്കുകതന്നെ ചെയ്യും. ഇതിന്റെ കാരണങ്ങൾ പരിശോധിക്കാം.
ഭാരത് സ്റ്റേജ് പരിഷ്‍കരണം
അടുത്ത വർഷം പുതിയ കാർ, ബൈക്ക് വിലകൾ വർധിച്ചേക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഭാരത് സ്റ്റേജ് 6 (ബിഎസ് 6) ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ അവതരിപ്പിക്കുന്നതാണ്. ഏപ്രിലിലാണ് ഈ നിയമം നടപ്പിൽവരിക. യൂറോ-VI എമിഷൻ മാനദണ്ഡങ്ങൾക്ക് തുല്യമായി കണക്കാക്കപ്പെടുന്ന ബിഎസ് 6 ന്റെ രണ്ടാം ഘട്ടത്തിനായി തങ്ങളുടെ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന തിരിക്കിലാണ് നിലവിൽ നിർമാതാക്കൾ. പുതിയ നിയമം അനുസരിച്ച് വാഹനങ്ങളിൽ പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് കൂടുതൽ സങ്കീർണ്ണമായ ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടതുണ്ട്. ഓട്ടോ കമ്പനികൾ ബിഎസ് 6 ഫേസ് 2 വാഹനങ്ങൾ പുറത്തിറക്കുമ്പോൾ അതിന്റെ ഭാരം ഉപഭോക്താക്കളിലേക്കാവും വരിക.
മാറ്റങ്ങൾ
പുതിയ വ്യവസ്ഥകള്‍ വരുന്നതോടെ വാഹനങ്ങളിൽ എന്‍ജിന്‍ ഒപ്ടിമൈസേഷന്‍, നൈട്രജന്‍ മലിനീകരണം കുറയ്ക്കാനുള്ള സംസ്‌കരണ സംവിധാനങ്ങള്‍, മലിനീകരണ വസ്തുക്കള്‍ കണ്ടെത്താനുള്ള സെന്‍സറുകള്‍ തുടങ്ങിയവ അധികമായി സ്ഥാപിക്കേണ്ടി വരും. ത്രോട്ടിൽ, ക്രാങ്ക്ഷാഫ്റ്റ് പൊസിഷനുകൾ, എയർ ഇൻടേക്ക് മർദ്ദം, എഞ്ചിന്റെ താപനില, നൈട്രജൻ ഓക്സൈഡ്, കാർബൺഡൈ ഓക്സൈഡ്, സൾഫർ എന്നിവയുടെ എമിഷൻ നിരീക്ഷിക്കുന്നതിനായി അർധചാലകങ്ങളും നവീകരിക്കും. പുറന്തള്ളൽ അളവ് നിശ്ചിത പരിധിയേക്കാൾ കൂടുതലാണെങ്കിൽ ഈ ഉപകരണങ്ങൾ മുന്നറിയിപ്പ് നൽകും. ഇതിനു പുറമെ, ഇന്ധനം കത്തുന്നതിന്റെ അളവ് നിയന്ത്രിക്കുന്നതിനും എഞ്ചിനിലേക്ക് ഇൻജക്ട്ചെയ്ത ഇന്ധനത്തിന്റെ സമയവും അളവും നിയന്ത്രിക്കുന്നതിനും വാഹനങ്ങളിൽ പ്രോഗ്രാം ചെയ്ത ഫ്യൂവൽ ഇൻജക്ടറുകളും ഉണ്ടായിരിക്കും.
കാറുകള്‍ ഉള്‍പ്പടെയുള്ള യാത്രാ-വാണിജ്യ വാഹനങ്ങളുടെ വിലയിലാണ് വര്‍ധനവുണ്ടാകുക. ഡീസല്‍ വാഹനങ്ങളില്‍ ഇതിനായി 75,000 മുതല്‍ 80,000 രൂപ വരെയും പെട്രോള്‍ വാഹനങ്ങള്‍ക്ക് 25,000 മുതല്‍ 30,000 രൂപ വരെയും അധികച്ചെലവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇരുചക്രവാഹനങ്ങൾക്ക് 3,000 മുതൽ 10,000 വരെ കൂടാനാണ് സാധ്യത. നിയമം കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സുരക്ഷാ വർധനവ്
പുതിയ എമിഷൻ മാനദണ്ഡം കൂടാതെ വാഹന വില വർധനയ്ക്ക് കാരണമാകുന്ന മറ്റൊരു നിയമമാണ് നിർബന്ധിത എയർബാധുകളുടെ എണ്ണംകൂട്ടൽ. പാസഞ്ചർ വാഹനങ്ങളിൽ ആറ് എയർബാഗ് എന്ന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രം. അടുത്ത വർഷം ഒക്‌ടോബറോടെ ഇൗ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഉപഭോക്താക്കൾക്ക് അടുത്ത വിലക്കയറ്റം നേരിടേണ്ടിവരും. ഈ വർഷം മുതൽ നടപ്പാക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്ന പുതിയ നിയമം, ആവശ്യമായ എല്ലാ വാഹനങ്ങളിലും മാറ്റങ്ങൾ വരുത്താനുള്ള കാലതാമസം പരിഗണിച്ച് അടുത്ത വർഷത്തേക്ക് മാറ്റുകയായിരുന്നു. പിന്നിലെ യാത്രക്കാർക്കായി ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകളും എയർബാഗുകൾക്കൊപ്പം പിടിപ്പിക്കേണ്ടിയുംവരും.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്