Connect with us

Breaking News

കരയിലെ കാഴ്‌ചകണ്ട്‌ കാപ്പാട്‌ മുതൽ കോട്ടക്കൽ വരെ

Published

on

Share our post

കൊയിലാണ്ടി: വാസ്‌കോഡഗാമയുടെ സന്ദർശനത്തിലൂടെ ലോക ചരിത്രത്തിലിടംപിടിച്ച കാപ്പാടുനിന്ന് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടം നയിച്ച കുഞ്ഞാലി മരയ്ക്കാരുടെ കോട്ടക്കലിലേക്ക് പ്രകൃതിസൗന്ദര്യം നുകർന്ന് ഒരു ജലയാത്ര. അതിമനോഹരമാണ് പ്രകൃതിസൗന്ദര്യം നിറഞ്ഞ കരകൾക്കിടയിലൂടെ പുഴയിലൂടെയുള്ള യാത്ര. വലിയ ഹൗസ് ബോട്ടുകളും ഇടത്തരം ശിക്കാരി ബോട്ടുകളും ഉപയോഗിക്കാം.

കാപ്പാടുനിന്ന് കടലിലൂടെ കോട്ടക്കലേക്കുള്ള ബോട്ടുയാത്ര ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നേരത്തെ ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. കടൽയാത്രയേക്കാൾ സുന്ദരമായിരിക്കും കാപ്പാടുനിന്നാരംഭിക്കുന്ന പുഴയാത്ര. കാപ്പാടൻ കൈപ്പുഴയ്‌ക്കടുത്ത് കണ്ണൻ കടവ് പാലത്തിനടുത്തുനിന്ന് വലിയ ഹൗസ് ബോട്ടുകൾക്കടക്കം യാത്ര ആരംഭിക്കാം. തുടർന്ന് കോരപ്പുഴയിലൂടെ വടക്കോട്ട്‌ സഞ്ചരിക്കാം.

പുളിക്കൂൽ കടവിനടുത്തുകൂടി അണ്ടിക്കോടിന് പടിഞ്ഞാറുവശത്തെ വള്ളിൽ കടവിലൂടെ, മേയനക്കടവ് കടന്ന് തിരുവങ്ങൂരിനും അത്തോളിക്കുമിടയ്ക്കുള്ള കുനിയിൽകടവ് പാലത്തിനടിയിലൂടെ കുന്നുകളും വെള്ളക്കെട്ടുകളും കണ്ട്‌ യാത്രചെയ്യാം. തുടർന്ന് ചാത്തനാടത്ത്, തോരായി ഉള്ളൂർകടവ് കടന്ന് കണയങ്കോട് ഭാഗത്ത് പ്രവേശിക്കാം. വലിയ തുരുത്തുകൾ ഈ പ്രദേശത്തുണ്ട്.

നൂറുകണക്കിന് പക്ഷികൾ, കണ്ടൽകാടുകൾ, മത്സ്യങ്ങൾ എന്നിവയെല്ലാം പ്രത്യേകതയാണ്. അണേല, നടേരി കടന്ന് അകലാപ്പുഴയുടെ ഭാഗമായ നെല്ല്യാടിവഴി പയ്യോളി ചീർപ്പിനടുത്തുകൂടി മൂരാട് പുഴയിലേക്കെത്താം. ലോകശ്രദ്ധയാകർഷിച്ച ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിനടുത്തുകൂടി കുഞ്ഞാലി മരയ്ക്കാർ സ്മാരകത്തിനടുത്തുവരെ യാത്ര തുടരാം. പയ്യോളി ചീർപ്പിന്റെ ഷട്ടർ തുറന്നാൽ കുറ്റ്യാടിപ്പുഴയിലും അതുവഴി പെരുവണ്ണാമുഴി ടൂറിസ്റ്റ് കേന്ദ്രത്തിലും എത്താനുമാകും.

വീതിയേറിയതും ശാന്തവുമാണ്‌ അകലാപ്പുഴ. കണയങ്കോട് പുഴയിലും അകലാപ്പുഴയുടെ ഒരുഭാഗത്തും നേരത്തെ സ്വകാര്യ ബോട്ടുകളുണ്ടായിരുന്നു. സാങ്കേതിക കാരണങ്ങളാൽ നിർത്തിയ സർവീസുകൾ നിയമം പാലിച്ച്‌ പുനരാരംഭിക്കാനാവും. സ്വാദിഷ്‌ഠമായ പുഴമത്സ്യം സഞ്ചാരികൾക്ക് വേറിട്ട രുചിയും സമ്മാനിക്കും. ടൂറിസം വകുപ്പിന് പ്രാദേശിക ബോട്ട് സംഘങ്ങളുടെ സഹകരണത്തോടെ ഇവിടം ഒരു പ്രധാന നദീജല ടൂറിസമാക്കി മാറ്റാൻ കഴിയും. പുഴയുടെ ഇരുകരകളിലുമുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക്‌ വരുമാന മാർഗവുമാവും. പുഴയെ ആശ്രയിച്ച്‌ ജീവിക്കുന്നവരെയും ടൂറിസത്തിന്റെ ഭാഗമാക്കാനാവും.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!