Connect with us

Breaking News

കരയിലെ കാഴ്‌ചകണ്ട്‌ കാപ്പാട്‌ മുതൽ കോട്ടക്കൽ വരെ

Published

on

Share our post

കൊയിലാണ്ടി: വാസ്‌കോഡഗാമയുടെ സന്ദർശനത്തിലൂടെ ലോക ചരിത്രത്തിലിടംപിടിച്ച കാപ്പാടുനിന്ന് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടം നയിച്ച കുഞ്ഞാലി മരയ്ക്കാരുടെ കോട്ടക്കലിലേക്ക് പ്രകൃതിസൗന്ദര്യം നുകർന്ന് ഒരു ജലയാത്ര. അതിമനോഹരമാണ് പ്രകൃതിസൗന്ദര്യം നിറഞ്ഞ കരകൾക്കിടയിലൂടെ പുഴയിലൂടെയുള്ള യാത്ര. വലിയ ഹൗസ് ബോട്ടുകളും ഇടത്തരം ശിക്കാരി ബോട്ടുകളും ഉപയോഗിക്കാം.

കാപ്പാടുനിന്ന് കടലിലൂടെ കോട്ടക്കലേക്കുള്ള ബോട്ടുയാത്ര ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നേരത്തെ ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. കടൽയാത്രയേക്കാൾ സുന്ദരമായിരിക്കും കാപ്പാടുനിന്നാരംഭിക്കുന്ന പുഴയാത്ര. കാപ്പാടൻ കൈപ്പുഴയ്‌ക്കടുത്ത് കണ്ണൻ കടവ് പാലത്തിനടുത്തുനിന്ന് വലിയ ഹൗസ് ബോട്ടുകൾക്കടക്കം യാത്ര ആരംഭിക്കാം. തുടർന്ന് കോരപ്പുഴയിലൂടെ വടക്കോട്ട്‌ സഞ്ചരിക്കാം.

പുളിക്കൂൽ കടവിനടുത്തുകൂടി അണ്ടിക്കോടിന് പടിഞ്ഞാറുവശത്തെ വള്ളിൽ കടവിലൂടെ, മേയനക്കടവ് കടന്ന് തിരുവങ്ങൂരിനും അത്തോളിക്കുമിടയ്ക്കുള്ള കുനിയിൽകടവ് പാലത്തിനടിയിലൂടെ കുന്നുകളും വെള്ളക്കെട്ടുകളും കണ്ട്‌ യാത്രചെയ്യാം. തുടർന്ന് ചാത്തനാടത്ത്, തോരായി ഉള്ളൂർകടവ് കടന്ന് കണയങ്കോട് ഭാഗത്ത് പ്രവേശിക്കാം. വലിയ തുരുത്തുകൾ ഈ പ്രദേശത്തുണ്ട്.

നൂറുകണക്കിന് പക്ഷികൾ, കണ്ടൽകാടുകൾ, മത്സ്യങ്ങൾ എന്നിവയെല്ലാം പ്രത്യേകതയാണ്. അണേല, നടേരി കടന്ന് അകലാപ്പുഴയുടെ ഭാഗമായ നെല്ല്യാടിവഴി പയ്യോളി ചീർപ്പിനടുത്തുകൂടി മൂരാട് പുഴയിലേക്കെത്താം. ലോകശ്രദ്ധയാകർഷിച്ച ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിനടുത്തുകൂടി കുഞ്ഞാലി മരയ്ക്കാർ സ്മാരകത്തിനടുത്തുവരെ യാത്ര തുടരാം. പയ്യോളി ചീർപ്പിന്റെ ഷട്ടർ തുറന്നാൽ കുറ്റ്യാടിപ്പുഴയിലും അതുവഴി പെരുവണ്ണാമുഴി ടൂറിസ്റ്റ് കേന്ദ്രത്തിലും എത്താനുമാകും.

വീതിയേറിയതും ശാന്തവുമാണ്‌ അകലാപ്പുഴ. കണയങ്കോട് പുഴയിലും അകലാപ്പുഴയുടെ ഒരുഭാഗത്തും നേരത്തെ സ്വകാര്യ ബോട്ടുകളുണ്ടായിരുന്നു. സാങ്കേതിക കാരണങ്ങളാൽ നിർത്തിയ സർവീസുകൾ നിയമം പാലിച്ച്‌ പുനരാരംഭിക്കാനാവും. സ്വാദിഷ്‌ഠമായ പുഴമത്സ്യം സഞ്ചാരികൾക്ക് വേറിട്ട രുചിയും സമ്മാനിക്കും. ടൂറിസം വകുപ്പിന് പ്രാദേശിക ബോട്ട് സംഘങ്ങളുടെ സഹകരണത്തോടെ ഇവിടം ഒരു പ്രധാന നദീജല ടൂറിസമാക്കി മാറ്റാൻ കഴിയും. പുഴയുടെ ഇരുകരകളിലുമുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക്‌ വരുമാന മാർഗവുമാവും. പുഴയെ ആശ്രയിച്ച്‌ ജീവിക്കുന്നവരെയും ടൂറിസത്തിന്റെ ഭാഗമാക്കാനാവും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!