Breaking News
ജലസംരക്ഷണത്തിനായി കൂടുതൽ ചുവടുവെപ്പുകളുമായി പാനൂർ ബ്ലോക്ക്

പാനൂർ: സമ്പൂർണ ജലസംരക്ഷണ ബ്ലോക്ക് പഞ്ചായത്തായി മാറ്റുകയെന്ന ലക്ഷ്യത്തോടെ പാനൂർ ബ്ലോക്ക് നടപ്പാക്കിവരുന്ന ‘നനവ്’ പദ്ധതിയുടെ തുടർച്ചയായി ജല ബജറ്റ് തയാറാക്കുന്നു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ വരുന്ന ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് വിശദമായ പദ്ധതിരേഖ തയാറാക്കുക.
ജല സാക്ഷരത, ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് ഒരു മഴമാപിനി എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികളിലൂടെ ജലസംരക്ഷണത്തിന്റെ പുതിയ പാഠങ്ങളുമായാണ് പ്രവർത്തനങ്ങൾ. ഓരോ തുള്ളി വെള്ളവും സംരക്ഷിച്ചുകൊണ്ട് വരും തലമുറക്കുകൂടി മാതൃകാപരമായ കരുതലായി ജലസംരക്ഷണ പ്രവർത്തനങ്ങൾ മൂന്ന് വർഷത്തിനകം യാഥാർഥ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഓരോ പ്രദേശത്തും ലഭ്യമാവുന്ന മഴയുടെ അളവ് മനസ്സിലാക്കി പദ്ധതി നടപ്പാക്കും. ഇതിനായി ചൊക്ലി, പന്ന്യന്നൂർ, മൊകേരി, കതിരൂർ പഞ്ചായത്തുകളിൽ മഴമാപിനി സ്ഥാപിക്കും. ഇതിനുവേണ്ട പരിശീലനങ്ങൾ സി.ഡബ്ല്യു.ആർ.ഡി.എം. നൽകുന്നതാണ്.
സ്കൂളുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മഴ മാപിനികൾ സ്ഥാപിക്കുന്നത് വഴി കുട്ടികളിൽ മഴയുടെ തോത് അളക്കുന്നതും കാലാവസ്ഥ നിരീക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഉതകുന്ന തരത്തിലാവും തുടർപ്രവർത്തനങ്ങൾ. ലഭ്യമാവുന്ന മഴ, പുഴകളിലും കുളങ്ങളിലും തോടുകളിലും നിലനിൽക്കുന്ന ജലം, ഭൂഗർഭജല സ്രോതസ്സ് എന്നിവ വരവായി കണക്കാക്കിയും കുടിവെള്ളം, കൃഷി, വ്യവസായം, നിർമാണം, വ്യക്തിശുചിത്വം
തുടങ്ങിയവ ചെലവിനങ്ങളായും കണക്കാക്കിയാണ് ബജറ്റ് തയാറാക്കുക. വരവറിഞ്ഞ് ചെലവഴിക്കുകയെന്ന തത്ത്വമാണ് ജല ബജറ്റിലൂടെ പ്രാവർത്തികമാക്കുന്നത്. തോടുകളിലും മറ്റും ഒഴുകുന്ന ജലത്തിന്റെ അളവും ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്താനും പദ്ധതിയിൽ പരാമർശിക്കുന്നുണ്ട്.
എല്ലാവർക്കും കിണർ എന്നതിന് പകരം പൊതു കിണറുകളിലൂടെ കുടിവെള്ളമെത്തിച്ചാൽ കോളിഫോം പ്രശ്നങ്ങൾ ഇല്ലാതാക്കാനാവുമെന്ന ഭൂഗർഭജല വകുപ്പിന്റെ നിർദേശവും ഇവിടെ പഠന വിധേയമാക്കും. ഭൂഗർഭ ജലവകുപ്പ് പാനൂർ ബ്ലോക്കിനെ സെമി ക്രിട്ടിക്കൽ ഗണത്തിൽപെടുത്തിയ സാഹചര്യത്തിൽ ഇത്തരമൊരു പഠനം വളരെ ഉപകാരപ്പെടുമെന്ന് അധികൃതർ പറഞ്ഞു.
സി.ഡബ്ല്യൂ.ആർ.ഡി.എം, ഹരിത കേരളം മിഷൻ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത കൂട്ടായ്മയിലൂടെയാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി മൂന്നാഴ്ച മുമ്പ് വൈസ് പ്രസിഡന്റ് ടി.ടി. റംലയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിസംഘം കുന്ദമംഗലത്തെ സി.ഡബ്ല്യൂ,ആർ.ഡി.എം. ഓഫിസിലെത്തി പ്രാഥമിക ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രത്യേകസംഘം താഴെ ചമ്പാട്ടെ ബ്ലോക് പഞ്ചായത്ത് ഓഫിസിലെത്തിയിരുന്നു.
ശാസ്ത്രജ്ഞരായ ബി. വിവേക്, ഡോ. സന്തോഷ് ഓൺടെ എന്നിവർ മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. വത്സൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ടി.ടി. റംല, രമേശ് കണ്ടോത്ത്, മറ്റ് ജനപ്രതിനിധികൾ, സെക്രട്ടറി ടി.വി. സുഭാഷ്, ഇ.കെ. സോമശേഖരൻ, പഞ്ചായത്ത്തല ആർ.പിമാർ തുടങ്ങിയവരുമായി ചർച്ച നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അധ്യക്ഷയായി. പ്രാഥമികവിവരങ്ങൾ യോഗത്തിൽ അവതരിപ്പിച്ച സംഘം വിശദമായ പഠനം അടുത്ത ദിവസങ്ങളിൽ നടത്തി ഡി.പി.ആർ തയാറാക്കുമെന്നറിയിച്ചു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്