Connect with us

Breaking News

ജലസംരക്ഷണത്തിനായി കൂടുതൽ ചുവടുവെപ്പുകളുമായി പാനൂർ ബ്ലോക്ക്

Published

on

Share our post

പാനൂർ: സമ്പൂർണ ജലസംരക്ഷണ ബ്ലോക്ക് പഞ്ചായത്തായി മാറ്റുകയെന്ന ലക്ഷ്യത്തോടെ പാനൂർ ബ്ലോക്ക് നടപ്പാക്കിവരുന്ന ‘നനവ്’ പദ്ധതിയുടെ തുടർച്ചയായി ജല ബജറ്റ് തയാറാക്കുന്നു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ വരുന്ന ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് വിശദമായ പദ്ധതിരേഖ തയാറാക്കുക.

ജല സാക്ഷരത, ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് ഒരു മഴമാപിനി എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികളിലൂടെ ജലസംരക്ഷണത്തിന്റെ പുതിയ പാഠങ്ങളുമായാണ് പ്രവർത്തനങ്ങൾ. ഓരോ തുള്ളി വെള്ളവും സംരക്ഷിച്ചുകൊണ്ട് വരും തലമുറക്കുകൂടി മാതൃകാപരമായ കരുതലായി ജലസംരക്ഷണ പ്രവർത്തനങ്ങൾ മൂന്ന് വർഷത്തിനകം യാഥാർഥ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഓരോ പ്രദേശത്തും ലഭ്യമാവുന്ന മഴയുടെ അളവ് മനസ്സിലാക്കി പദ്ധതി നടപ്പാക്കും. ഇതിനായി ചൊക്ലി, പന്ന്യന്നൂർ, മൊകേരി, കതിരൂർ പഞ്ചായത്തുകളിൽ മഴമാപിനി സ്ഥാപിക്കും. ഇതിനുവേണ്ട പരിശീലനങ്ങൾ സി.ഡബ്ല്യു.ആർ.ഡി.എം. നൽകുന്നതാണ്.

സ്കൂളുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മഴ മാപിനികൾ സ്ഥാപിക്കുന്നത് വഴി കുട്ടികളിൽ മഴയുടെ തോത് അളക്കുന്നതും കാലാവസ്ഥ നിരീക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഉതകുന്ന തരത്തിലാവും തുടർപ്രവർത്തനങ്ങൾ. ലഭ്യമാവുന്ന മഴ, പുഴകളിലും കുളങ്ങളിലും തോടുകളിലും നിലനിൽക്കുന്ന ജലം, ഭൂഗർഭജല സ്രോതസ്സ് എന്നിവ വരവായി കണക്കാക്കിയും കുടിവെള്ളം, കൃഷി, വ്യവസായം, നിർമാണം, വ്യക്തിശുചിത്വം

തുടങ്ങിയവ ചെലവിനങ്ങളായും കണക്കാക്കിയാണ് ബജറ്റ് തയാറാക്കുക. വരവറിഞ്ഞ് ചെലവഴിക്കുകയെന്ന തത്ത്വമാണ് ജല ബജറ്റിലൂടെ പ്രാവർത്തികമാക്കുന്നത്. തോടുകളിലും മറ്റും ഒഴുകുന്ന ജലത്തിന്റെ അളവും ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്താനും പദ്ധതിയിൽ പരാമർശിക്കുന്നുണ്ട്.

എല്ലാവർക്കും കിണർ എന്നതിന് പകരം പൊതു കിണറുകളിലൂടെ കുടിവെള്ളമെത്തിച്ചാൽ കോളിഫോം പ്രശ്നങ്ങൾ ഇല്ലാതാക്കാനാവുമെന്ന ഭൂഗർഭജല വകുപ്പിന്റെ നിർദേശവും ഇവിടെ പഠന വിധേയമാക്കും. ഭൂഗർഭ ജലവകുപ്പ് പാനൂർ ബ്ലോക്കിനെ സെമി ക്രിട്ടിക്കൽ ഗണത്തിൽപെടുത്തിയ സാഹചര്യത്തിൽ ഇത്തരമൊരു പഠനം വളരെ ഉപകാരപ്പെടുമെന്ന് അധികൃതർ പറഞ്ഞു.

സി.ഡബ്ല്യൂ.ആർ.ഡി.എം, ഹരിത കേരളം മിഷൻ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത കൂട്ടായ്മയിലൂടെയാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി മൂന്നാഴ്ച മുമ്പ് വൈസ് പ്രസിഡന്റ് ടി.ടി. റംലയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിസംഘം കുന്ദമംഗലത്തെ സി.ഡബ്ല്യൂ,ആർ.ഡി.എം. ഓഫിസിലെത്തി പ്രാഥമിക ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രത്യേകസംഘം താഴെ ചമ്പാട്ടെ ബ്ലോക് പഞ്ചായത്ത് ഓഫിസിലെത്തിയിരുന്നു.

ശാസ്ത്രജ്ഞരായ ബി. വിവേക്, ഡോ. സന്തോഷ് ഓൺടെ എന്നിവർ മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. വത്സൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ടി.ടി. റംല, രമേശ് കണ്ടോത്ത്, മറ്റ് ജനപ്രതിനിധികൾ, സെക്രട്ടറി ടി.വി. സുഭാഷ്, ഇ.കെ. സോമശേഖരൻ, പഞ്ചായത്ത്തല ആർ.പിമാർ തുടങ്ങിയവരുമായി ചർച്ച നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അധ്യക്ഷയായി. പ്രാഥമികവിവരങ്ങൾ യോഗത്തിൽ അവതരിപ്പിച്ച സംഘം വിശദമായ പഠനം അടുത്ത ദിവസങ്ങളിൽ നടത്തി ഡി.പി.ആർ തയാറാക്കുമെന്നറിയിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!