Connect with us

Breaking News

കുരുമുളകിന് മഞ്ഞളിപ്പ്; പ്രതീക്ഷ നശിച്ച് കർഷകർ

Published

on

Share our post

പനമരം: കർഷകന്റെ പ്രതീക്ഷകൾ തകർത്ത് കുരുമുളകിന് മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു. വില സ്ഥിരതയില്ലാത്തതിനൊപ്പം കുരുമുളക് കൃഷിയിടങ്ങളിൽ മഞ്ഞളിപ്പ് രോഗം ( സാവധാന വാട്ടം) പടരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലവർഷം കഴിഞ്ഞു വെയിൽ തെളിഞ്ഞതോടെ ഒരു ചെടിയിൽ നിന്ന് മറ്റൊന്നിലേക്ക് അതിവേഗമാണ് രോഗം പടരുന്നത്. പ്രായമായ കുരുമുളകു ചെടിക്കു പുറമേ പുതുതായി പ്ലാന്റ് ചെയ്ത തോട്ടങ്ങളിലും പുനരുദ്ധാരണം നടത്തി രണ്ടും മൂന്നും വർഷമായ കൃഷിയിടങ്ങളും മഞ്ഞളിപ്പ് രോഗത്തിന്റെ പിടിയിലാണ്. ഇലകൾ മഞ്ഞ നിറത്തിലായി ദിവസങ്ങൾക്കുള്ളിൽ ഇലയും കുരുമുളക് തിരിയും പൊഴിയുന്നതാണ് ആദ്യ ലക്ഷണം.

പിന്നീട് തണ്ടിന്റെ അഗ്രഭാഗം വാടി കണ്ണിത്തല മുറിഞ്ഞ് കുരുമുളക് ചെടി തന്നെ ഉണങ്ങി നശിക്കും. പനമരം പഞ്ചായത്തിലെ ചില പ്രദേശങ്ങളിലാണ് മഞ്ഞളിപ്പ് രോഗം ബാധിച്ച കുരുമുളക് തോട്ടങ്ങൾ ഏറെയുള്ളത്. വർഷാവർഷം പുതിയ കുരുമുളക് ചെടികൾ വച്ചുപിടിപ്പിക്കുന്നുണ്ടെങ്കിലും വിളവെടുപ്പിന് മുൻപ് രോഗം ബാധിച്ചും വന്യമൃഗശല്യവും മൂലം കൃഷി നശിക്കുന്നതിനാൽ 2 പതിറ്റാണ്ടായി കുരുമുളകിന്റെ ഉൽപാദനം ജില്ലയിൽ കുറയുകയാണ്.

രോഗബാധയ്ക്കു പുറമേ വിളയുടെ വിലയിടിവും കർഷകരുടെ നട്ടെല്ലൊടിക്കുന്നു. ഇടയ്ക്കു കുരുമുളകിനു വിലയുയരുകയും റബർ ഷീറ്റിന് വില കുറയുകയും ചെയ്തതോടെ കർഷകർ റബർ മരത്തിന്റെ അടിക്കമ്പുകൾ മുറിച്ച് കുരുമുളക് ചെടികൾ കൃഷിയിറക്കിയിരുന്നു. എന്നാൽ മഞ്ഞളിപ്പ് രോഗം ബാധിച്ച് കുരുമുളക് ചെടി നശിച്ചു തുടങ്ങിയതോടെ റബർ വീണ്ടും ടാപ്പ് ചെയ്യാൻ തുടങ്ങി. കുരുമുളകിനെ ബാധിക്കുന്ന രോഗങ്ങളെ പൂർണമായും നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ കണ്ടുപിടിച്ചില്ലെങ്കിൽ ഭാവിയിൽ കുരുമുളക് ചെടി കൃഷിയിടങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് കർഷകർ പറയുന്നത്

‌മഞ്ഞളിപ്പ് രോഗം

കുമിളുകൾ, നീമാവിരകൾ, മീലിമൂട്ടകൾ എന്നിവ കാരണമാണ് ഈ രോഗം ഉണ്ടാകുന്നത്. നീമ വിരകളുടെ ആക്രമണമാണ് പ്രധാന കാരണം. ഇവ വേരുകൾ തുരന്ന് അവയിൽ മുഴകൾ ഉണ്ടാക്കുന്നു. ക്ഷതമേറ്റ വേരുകൾക്ക് പിന്നീട് കുമിൾ ബാധയേറ്റ് ചീയലുണ്ടാകുന്നു. മഴക്കാലത്തിന്റെ അവസാനത്തിൽ മഞ്ഞളിപ്പായി തുടങ്ങി അടുത്ത മഴക്കാലത്ത് രോഗം രൂക്ഷമാകുന്നു. നീർവാർച്ചക്കുറവ് ഈ രോഗത്തിന്റെ ഒരു പ്രധാന കാരണമാണ്.

നിയന്ത്രണ മാർഗങ്ങൾ

രോഗത്തിന്റെ തീവ്രത കൂടുതലാണെങ്കിൽ ചെടികൾ പിഴുതുമാറ്റി തീയിട്ട് നശിപ്പിക്കുക. കമ്യുണിസ്റ്റ് പച്ച, ജമന്തി, ശീമക്കൊന്ന എന്നിവ ചുവട്ടിൽ ചേർക്കുക, വള്ളിയൊന്നിനു 3 കിലോ വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കുക, മിത്രബാക്ടീരിയായ പോച്ചോണിയ ക്ലാമിഡോസ്പോറിയ പെസിലോമൈസെസ് ലിലാസിനസ് നൽകുക. ട്രൈക്കോഡെർമ ചേർത്ത ചാണകം, വേപ്പിൻപിണ്ണാക്ക് എന്നിവ ഇട്ടുകൊടുക്കുക.


Share our post

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!