Connect with us

Breaking News

ചെക്ക് പോസ്റ്റിലെ സേവനങ്ങൾ ഇന്ന് മുതൽ ഓൺലൈനിൽ

Published

on

Share our post

തിരുവനന്തപുരം: അഴിമതി തടയുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക്പോസ്റ്റുകൾ കറൻസിരഹിത ഓൺലൈൻ ഇടപാടിലേക്ക് മാറുന്നു. സംസ്ഥാനത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കും കടക്കുന്ന ടാക്സി വാഹനങ്ങളുടെ പെർമിറ്റ് വിതരണം പൂർണ്ണമായും ഓൺലൈനായി മാറും. പണം ഓൺലൈനായി അടച്ച് വാഹന ഉടമകൾക്ക് മുൻകൂട്ടി പെർമിറ്റ് എടുക്കാം. ചെക്ക് പോസ്റ്റിൽ കാത്ത് കിടന്ന് പെർമിറ്റ് എടുക്കേണ്ടതില്ല. ചെക്ക്പോസ്റ്റുകളിലെ പെർമിറ്റ് വിതരണവും പണമിടപാടുകളുമാണ് കൈക്കൂലിക്കും ക്രമക്കേടിനും വഴി തെളിച്ചിരുന്നത്.

18 ചെക്കുപോസ്റ്റുകളും കേന്ദ്രസർക്കാരിന്റെ വാഹൻ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്നതിന്റെ നടപടികൾ പൂർത്തിയായി. പെർമിറ്റ് വിതരണവും വിജയകരമായി പരീക്ഷിച്ചു ഇന്ന് മുതൽ ചെക്ക് പോസ്റ്റ് സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകും. വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമാണ് പുതിയ സംവിധാനം. പെർമിറ്റിനുവേണ്ടി ചരക്ക് ലോറികൾ ചെക്ക് പോസ്റ്റുകളിൽ കാത്ത്കിടക്കുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കിയിരുന്നു.

വ്യാജപെർമിറ്റുകൾ പൂർണ്ണമായും തടയാനാകും. പെർമിറ്റുകൾ എവിടെവച്ചും ഓൺലൈനിൽ പരിശോധിക്കാനാകും. ചരക്ക് സേവന നികുതി നടപ്പാക്കിയ സാഹചര്യത്തിൽ മോട്ടോർവാഹന ചെക്ക് പോസ്റ്റുകൾ നിറുത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിർദ്ദേശിച്ചിരുന്നു. എന്നാൽ, നികുതി നഷ്ടം ഭയന്ന് സംസ്ഥാനം നടപ്പാക്കിയില്ല.

മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകളിലെ സേവനങ്ങൾ 2020 നവംബർ ഒന്നു മുതൽ ഓൺലൈനിൽ ലഭ്യമാക്കാൻ തീരുമാനിച്ചത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഓവർലോ‌ഡ് പോലെയുള്ളവയ്ക്ക് ചെക്ക് പോസ്റ്റിൽ പിഴ ചുമത്തുന്നത് തുടരാനും തീരുമാനിച്ചിരുന്നു. എന്നാൽ സോഫ്ട്‌വെയറിലെ തകരാറിനെ തുടർന്ന് പദ്ധതി വൈകി.

അഴിമതിക്ക് വഴിയൊരുക്കിയിരുന്ന മോട്ടോർവാഹനവകുപ്പിന്റെ ചെക്ക്പോസ്റ്റുകൾ എന്നും വിജിലൻസിന്റെ പരിധിയിലായിരുന്നു. പണമിടപാട് ഒഴിവാക്കാൻ വിജിലൻസും ശുപാർശ നൽകിയിരുന്നു. കൈക്കൂലിക്ക് വേണ്ടി ചെക്കുപോസ്റ്റുകളിലേക്ക് മാറ്റം വാങ്ങുന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. എന്നാൽ ചെക്കുപോസ്റ്റുകളിൽ ജോലി ചെയ്യാൻ മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടറിൽമാരിൽ പകുതിയോളം പേർ വിമുഖത കാണിച്ച് എഴുതിക്കൊടുത്തതും വിവാദമായിരുന്നു. കേസിൽപെടാൻ സാദ്ധ്യതയുണ്ടെന്ന ഭയം കൊണ്ടാണ് ഉദ്യോഗസ്ഥർ പിൻവാങ്ങിയത്.

പദ്ധതി നടപ്പാക്കുന്ന 18 ചെക്ക് പോസ്റ്റുകൾ അമരവിള ഇൻ, അമരവിള ഔട്ട്, പൂവാർ (തിരുവനന്തപുരം), ആര്യങ്കാവ് (കൊല്ലം), കുമളി (ഇടുക്കി), ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷിപുരം, നടപ്പുണി, വേലന്താവളം, വാളയാർ ഇൻ, വാളയാർ ഔട്ട് (പാലക്കാട്), വഴിക്കടവ് (മലപ്പുറം), കാട്ടിക്കുളം, മുത്തങ്ങ, (വയനാട്), ഇരിട്ടി (കണ്ണൂർ), മഞ്ചേശ്വരം, നീലേശ്വരം, പെർള (കാസർകോട്) എന്നിവയാണ്.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!