Breaking News
മേയറും എം.എൽ.എയും; പ്രോട്ടോക്കോൾ പോര് മുറുകുന്നു

കണ്ണൂർ: സർക്കാർ പ്രോട്ടോക്കോൾ പ്രകാരം മുകളിൽ മേയറോ എംഎൽഎയോ? കണ്ണൂർ കോർപറേഷനിൽ സർക്കാർ പരിപാടികൾ? നടക്കുമ്പോൾ ഉയർന്നു വരുന്ന ചോദ്യമാണിത്. സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.
കണ്ണൂരിൽ ആരംഭിച്ച വിദ്യാഭ്യാസ വകുപ്പിന്റെ കേരള സ്‌കൂൾ ഗെയിംസ് രണ്ടാം ഘട്ട മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് ഏറ്റവും ഒടുവിൽ പ്രോട്ടോക്കോൾ പ്രശ്നം ഉയർന്നത്.
ഉദ്ഘാടകനായി നേരത്തേ നിശ്ചയിച്ചിരുന്ന മേയറെ തഴഞ്ഞ് സ്ഥലം എംഎൽഎ യെയാണു നിയോഗിച്ചത്. മേയറെ മുഖ്യാതിഥിയാക്കി. ഇതേ തുടർന്നു കഴിഞ്ഞ ദിവസം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടന ചടങ്ങു ബഹിഷ്കരിച്ചിരുന്നു.
മേയർ നഗര പിതാവ്
കോർപറേഷന്റെ പിതാവ് എന്നാണ് മേയറെ പൊതുവിൽ അടയാളപ്പെടുത്തുന്നത്. കോർപറേഷൻ പരിധിയിൽ നടക്കുന്ന പൊതുപരിപാടി കളിൽ മുൻഗണന നൽകേണ്ടതു മേയർക്കാണ്. ഇക്കാര്യം സർക്കാരിന്റെ പ്രോട്ടോക്കോൾ നടപടിക്രമങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.
പ്രോട്ടോക്കോളിൽ നിയമസഭാ ഡപ്യൂട്ടി സ്പീക്കറും മേയറും തുല്യ പദവിയിലാണ്. മേയർക്കും താഴെയാണ് എംപിയുടെ സ്ഥാനം. എംപിക്കും താഴെയാണ് എംഎൽഎ. ഇതനുസരിച്ചുള്ള ക്രമീകരണത്തിലാണ് ഔദ്യോഗിക ചടങ്ങുകൾ സംഘടിപ്പിക്കേണ്ടത് എന്നാണു നിർദേശം.
പ്രോട്ടോക്കോൾ പാലിക്കേണ്ടത് ഇങ്ങനെ
കോർപറേഷനിൽ മന്ത്രി പങ്കെടുക്കുന്ന സർക്കാർ പരിപാടികളിൽ ആദ്യ പരിഗണന നൽകേണ്ടതിനാൽ മന്ത്രി തന്നെയാണ് ഉദ്ഘാടകനാ കേണ്ടത്. രണ്ടാമത് പരിഗണന മേയർക്ക് ആയതിനാൽ മേയറെ മുഖ്യാതിഥിയോ വിശിഷ്ടാതിഥിയോ ആക്കാം. സ്ഥലം എംഎൽഎ അധ്യക്ഷനുമാകും. കോർപറേഷനിൽ മേയറും എംപിയും പങ്കെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ പ്രഥമ പരിഗണന മേയർക്കു തന്നെയാണ്. നൽകേണ്ടത്. അതിനാൽ ഉദ്ഘാടകനാകേണ്ടതും മേയർ തന്നെ. എംപി മുഖ്യാതിഥിയോ വിശിഷ്ടാതിഥിയോ ആകും.
അതേ സമയം കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ പ്രഥമ പരിഗണന നൽകേണ്ടത് എംപിക്കാണ്. അപ്പോൾ ഉദ്ഘാടകൻ എംപിയും വിശിഷ്ടാതിഥി മേയറുമാകും. കോർപറേഷനിൽ മേയറും എംഎൽഎയും പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ പ്രോട്ടോക്കോൾ പ്രകാരം പ്രഥമ പരിഗണന മേയർക്കാണ്. അതിനാൽ ഉദ്ഘാടകനാകേണ്ടതും മേയർ തന്നെ. സ്ഥലം എംഎൽഎയെ അധ്യക്ഷനാക്കാം. അല്ലെങ്കിൽ വിശിഷ്ടാതിഥിയോ മുഖ്യാതിഥിയോ ആക്കാം.
കലക്ടർക്ക് കത്തുമായി മേയർ
സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി മേയർ ടി.ഒ.മോഹനൻ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഔദ്യോഗിക ചടങ്ങുകളിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള മുൻഗണനാ ക്രമം പാലിക്കുന്നില്ലെന്നാണ് പരാതി. കലക്ടർ ചെയർമാനായ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തിയ പരിപാടിയിൽ പോലും പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്