Connect with us

Breaking News

മേയറും എം.എൽ.എയും; പ്രോട്ടോക്കോൾ പോര് മുറുകുന്നു

Published

on

Share our post

കണ്ണൂർ:  സർക്കാർ പ്രോട്ടോക്കോൾ പ്രകാരം മുകളിൽ മേയറോ എംഎൽഎയോ? കണ്ണൂർ കോർപറേഷനിൽ സർക്കാർ പരിപാടികൾ? നടക്കുമ്പോൾ ഉയർന്നു വരുന്ന ചോദ്യമാണിത്. സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.

കണ്ണൂരിൽ ആരംഭിച്ച വിദ്യാഭ്യാസ വകുപ്പിന്റെ കേരള സ്‌കൂൾ ഗെയിംസ് രണ്ടാം ഘട്ട മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് ഏറ്റവും ഒടുവിൽ പ്രോട്ടോക്കോൾ പ്രശ്നം ഉയർന്നത്.

ഉദ്ഘാടകനായി നേരത്തേ നിശ്ചയിച്ചിരുന്ന മേയറെ തഴഞ്ഞ് സ്ഥലം എംഎൽഎ യെയാണു നിയോഗിച്ചത്. മേയറെ മുഖ്യാതിഥിയാക്കി. ഇതേ തുടർന്നു കഴിഞ്ഞ ദിവസം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടന ചടങ്ങു ബഹിഷ്കരിച്ചിരുന്നു.

മേയർ നഗര പിതാവ്

കോർപറേഷന്റെ പിതാവ് എന്നാണ് മേയറെ പൊതുവിൽ അടയാളപ്പെടുത്തുന്നത്. കോർപറേഷൻ പരിധിയിൽ നടക്കുന്ന പൊതുപരിപാടി കളിൽ മുൻഗണന നൽകേണ്ടതു മേയർക്കാണ്. ഇക്കാര്യം സർക്കാരിന്റെ പ്രോട്ടോക്കോൾ നടപടിക്രമങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.

പ്രോട്ടോക്കോളിൽ നിയമസഭാ ഡപ്യൂട്ടി സ്പീക്കറും മേയറും തുല്യ പദവിയിലാണ്. മേയർക്കും താഴെയാണ് എംപിയുടെ സ്ഥാനം. എംപിക്കും താഴെയാണ് എംഎൽഎ. ഇതനുസരിച്ചുള്ള ക്രമീകരണത്തിലാണ് ഔദ്യോഗിക ചടങ്ങുകൾ സംഘടിപ്പിക്കേണ്ടത് എന്നാണു നിർദേശം.

പ്രോട്ടോക്കോൾ പാലിക്കേണ്ടത് ഇങ്ങനെ

കോർ‌പറേഷനിൽ മന്ത്രി പങ്കെടുക്കുന്ന സർക്കാർ പരിപാടികളിൽ ആദ്യ പരിഗണന നൽകേണ്ടതിനാൽ മന്ത്രി തന്നെയാണ് ഉദ്ഘാടകനാ കേണ്ടത്. രണ്ടാമത് പരിഗണന മേയർക്ക് ആയതിനാൽ മേയറെ മുഖ്യാതിഥിയോ വിശിഷ്ടാതിഥിയോ ആക്കാം. സ്ഥലം എംഎൽഎ അധ്യക്ഷനുമാകും. കോർപറേഷനിൽ മേയറും എംപിയും പങ്കെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ പ്രഥമ പരിഗണന മേയർക്കു തന്നെയാണ്. നൽകേണ്ടത്. അതിനാൽ ഉദ്ഘാടകനാകേണ്ടതും മേയർ തന്നെ. എംപി മുഖ്യാതിഥിയോ വിശിഷ്ടാതിഥിയോ ആകും.

അതേ സമയം കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ പ്രഥമ പരിഗണന നൽകേണ്ടത് എംപിക്കാണ്. അപ്പോൾ ഉദ്ഘാടകൻ എംപിയും വിശിഷ്ടാതിഥി മേയറുമാകും. കോർപറേഷനിൽ മേയറും എംഎൽഎയും പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ പ്രോട്ടോക്കോൾ പ്രകാരം പ്രഥമ പരിഗണന മേയർക്കാണ്. അതിനാൽ ഉദ്ഘാടകനാകേണ്ടതും മേയർ തന്നെ. സ്ഥലം എംഎൽഎയെ അധ്യക്ഷനാക്കാം. അല്ലെങ്കിൽ വിശിഷ്ടാതിഥിയോ മുഖ്യാതിഥിയോ ആക്കാം.

കലക്ടർക്ക് കത്തുമായി മേയർ

സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി മേയർ ടി.ഒ.മോഹനൻ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഔദ്യോഗിക ചടങ്ങുകളിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള മുൻഗണനാ ക്രമം പാലിക്കുന്നില്ലെന്നാണ് പരാതി. കലക്ടർ ചെയർമാനായ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തിയ പരിപാടിയിൽ പോലും പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!