Breaking News
ജില്ലയിൽ വീണ്ടും പേ വിഷബാധ

കണ്ണൂർ: ജില്ലയിൽ വ്യാഴാഴ്ച രണ്ട് തെരുവുനായകൾക്കുകൂടി പേ വിഷബാധ സ്ഥിരീകരിച്ചു. കണ്ണൂർ നഗരത്തിലെയും പയ്യന്നൂരിലെയും നായകൾക്കാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ മൂന്ന് തെരുവുനായകൾക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ രണ്ട് പശുക്കൾക്കും പേ വിഷബാധ സ്ഥിരീകരിച്ചു.
കണ്ണൂർ നഗരത്തിൽ വീണ്ടുംഒരാഴ്ചയ്ക്കിടെ രണ്ട് നായയ്‌ക്കാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുനീശ്വരൻ കോവിലിനു സമീപം ആറുപേരെ കടിച്ച നായയ്ക്ക് നേരത്തെ പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.
ചൊവ്വാഴ്ച നഗരത്തിൽ പരിഭ്രാന്തി പരത്തിയ നായയെ പിടികൂടി നിരീക്ഷണത്തിലാക്കിയിരുന്നു. നേരത്തെ പേ വിഷബാധ സ്ഥിരീകരിച്ച നായയുടെ ആവാസ വ്യവസ്ഥയിൽപെട്ട നായ ആയതിനായിൽ പേ വിഷബാധ സംശയിച്ചിരുന്നു. ഈ നായ വ്യാഴാഴ്ച രാവിലെയോടെ ചത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ലബോറട്ടറി പരിശോധനകൾക്ക് റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബ് വെറ്ററിനറി സർജൻ ഡോ. എ ആർ രഞ്ജിനി നേതൃത്വം നൽകി.
നഗരത്തിൽ കടിയെ പേടിക്കണം കണ്ണൂർ നഗരത്തിൽ തെരുവുനായ ആക്രമണത്തെ പേടിക്കാതെ നടക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ഊർജിത നടപടികളുമായി മൃഗസംരക്ഷണ വകുപ്പ് മുന്നോട്ടുപോകുമ്പോഴും തെരുവുനായകൾ പെരുകാനുള്ള അനുകൂല സാഹചര്യങ്ങളാണ് വിലങ്ങുതടിയാവുന്നത്. കോർപ്പറേഷൻ അനാസ്ഥ കാരണം നഗരത്തിൽ പലയിടങ്ങളിലായി മാലിന്യം കുന്നുകൂടി കിടക്കുന്നതാണ് ഒരു കാരണം. പേ വിഷബാധ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ തെരുവുനായ വാക്സിനേഷൻ ഡ്രൈവിനോടും കോർപ്പറേഷൻ സഹകരിച്ചില്ല.
ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന തെരുവുനായ ആക്രമണത്തെ നിസാരമായാണ് കോർപ്പറേഷൻ കാണുന്നത്. ല്ലിക്കൊന്ന നായയ്ക്കും പേ വിഷബാധ പയ്യന്നൂരിൽ മറവുചെയ്ത സ്ഥലത്തുനിന്ന് പുറത്തെടുത്ത നായയുടെ ജഡത്തിലും പേവിഷബാധ സ്ഥിരീകരിച്ചു. പയ്യന്നൂരിൽ വ്യാഴാഴ്ച അക്രമാസക്തനായ നായയെ നാട്ടുകാർ പിടിച്ചെങ്കിലും കയർ കടിച്ചുപൊട്ടിച്ച് രക്ഷപ്പെട്ടു. നായക്കായുള്ള തിരച്ചിൽ തുടരുകയാണ്. നായ നിരവധി ആടുകളെയും വഴിയാത്രക്കാരെയും കടിച്ചിട്ടുണ്ട്.
നായയെ പിടിക്കാൻ പടിയൂർ എബിസി കേന്ദ്രത്തിലെ മൃഗപരിപാലകരെ പയ്യന്നൂരിൽ നിയോഗിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത് ബാബു അറിയിച്ചു. വ്യാഴാഴ്ച പന്ന്യന്നൂർ മൃഗാശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ‘കരുതലോടെ നേരിടാം തെരുവുനായ ഭീഷണിയെ’ വിഷയത്തിൽ ബോധവൽക്കരണ സെമിനാർ നടത്തി. മാലൂർ വെറ്ററിനറി സർജൻ ഡോ. പി എൻ ഷിബു ക്ലാസെടുത്തു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്