Connect with us

Breaking News

സ്റ്റാൻലിയുടെ കൈവശ ഭൂമിയിലാണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചതെന്ന് പ്രാഥമിക നിഗമനം

Published

on

Share our post

പേരാവൂർ:കുരങ്ങ് ശല്യം രൂക്ഷമായിതിനെ തുടർന്ന് മരത്തിൽ കയറി പ്രതിഷേധിച്ച ഏലപ്പീടിക വെള്ളക്കല്ലുങ്കൽ സ്റ്റാൻലിയുടെ കൈവശ ഭൂമിയിലാണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചതെന്ന് പ്രാഥമിക നിഗമനം. ഇരിട്ടി ഭൂരേഖാ വിഭാഗം തഹസിൽദാർ എം. ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വനം വകുപ്പ് കയ്യേറ്റം നടത്തിയതായി പ്രാഥമിക നിഗമനത്തിൽ എത്തിയത്.തന്റെ കൈവശ ഭൂമി കൈയ്യേറിയാണ് വനം വകുപ്പിന്റെ ജണ്ട സ്ഥാപിച്ചതെന്ന് കാണിച്ച് സ്റ്റാൻലി മുൻപ് തന്നെ പരാതികൾ നൽകിയിരുന്നു. എന്നാൽ ഈ പരാതികളിൽ നടപടി ഉണ്ടായില്ല.

സ്റ്റാൻലിയുടെ വീടിനുള്ളിൽ കയറി കുരങ്ങുകൾ നാശനഷ്ടം വരുത്തുന്നത് പതിവായതോടെ മരത്തിൽ കയറി പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പും ജില്ലാ കലക്ടറും നൽകിയ ഉറപ്പുകൾ പരിഗണിച്ച് ഇരിട്ടി ഭൂരേഖാ വിഭാഗം തഹസിൽദാർ എം ലക്ഷ്മണൻ സ്ഥലത്ത് വന്ന് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വനം വകുപ്പ് കയ്യേറ്റം നടത്തിയതായി പ്രാഥമിക നിഗമനത്തിൽ എത്തിയത്. വനം വകുപ്പ് സ്ഥാപിച്ച ജണ്ടകൾ കൃഷി ചെയ്യുന്ന തെളിഞ്ഞ പ്രദേശത്താണ് ഉള്ളത്.

മൂന്ന് മീറ്റർ മുതൽ 10 മീറ്റർ വരെ തെളിഞ്ഞ പ്രദേശത്ത് ജണ്ടകൾ കണ്ടെത്തിയ സാഹചര്യത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നും ഭൂരേഖ വിഭാഗം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകും തുടർന്ന് വനം വകുപ്പിന്റെയും താലൂക്കിന്റെയും സർവേയർമാർ സംയുക്തമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിശ്ചയിക്കും.വനം വകുപ്പ് കൈവശപ്പെടുത്തി എന്ന് പറയപ്പെടുന്ന സ്ഥലത്തുള്ള മരത്തിന്റെ ചില്ല പൊട്ടി വീണ് സ്റ്റാൻലിയുടെ വീടിന് കേടുപാട് സംഭവിച്ചിട്ടും മരം മുറിച്ചു മാറ്റാൻ വനം വകുപ്പ് തയാറായില്ലെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകി എങ്കിലും നടപടി ഒന്നും ഉണ്ടായില്ല എന്ന് സ്റ്റാൻലി ആരോപിച്ചിരുന്നു.റവന്യു വകുപ്പിന്റെ രേഖകൾ പ്രകാരം സ്റ്റാൻലിയുടെ കൈവശ ഭൂമിയിലാണ് ജണ്ട ഉള്ളത്. 2012 ൽ സ്റ്റാൻലി സ്ഥലത്ത് ഇല്ലാതിരുന്ന സമയത്താണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചത്. 35 സെന്റോളം സ്ഥലം വനം വകുപ്പ് കയ്യേറി എടുത്തു എന്നാണ് സ്റ്റാൻലിയുടെ ആരോപണം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!