Connect with us

Breaking News

സ്റ്റാൻലിയുടെ കൈവശ ഭൂമിയിലാണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചതെന്ന് പ്രാഥമിക നിഗമനം

Published

on

Share our post

പേരാവൂർ:കുരങ്ങ് ശല്യം രൂക്ഷമായിതിനെ തുടർന്ന് മരത്തിൽ കയറി പ്രതിഷേധിച്ച ഏലപ്പീടിക വെള്ളക്കല്ലുങ്കൽ സ്റ്റാൻലിയുടെ കൈവശ ഭൂമിയിലാണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചതെന്ന് പ്രാഥമിക നിഗമനം. ഇരിട്ടി ഭൂരേഖാ വിഭാഗം തഹസിൽദാർ എം. ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വനം വകുപ്പ് കയ്യേറ്റം നടത്തിയതായി പ്രാഥമിക നിഗമനത്തിൽ എത്തിയത്.തന്റെ കൈവശ ഭൂമി കൈയ്യേറിയാണ് വനം വകുപ്പിന്റെ ജണ്ട സ്ഥാപിച്ചതെന്ന് കാണിച്ച് സ്റ്റാൻലി മുൻപ് തന്നെ പരാതികൾ നൽകിയിരുന്നു. എന്നാൽ ഈ പരാതികളിൽ നടപടി ഉണ്ടായില്ല.

സ്റ്റാൻലിയുടെ വീടിനുള്ളിൽ കയറി കുരങ്ങുകൾ നാശനഷ്ടം വരുത്തുന്നത് പതിവായതോടെ മരത്തിൽ കയറി പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പും ജില്ലാ കലക്ടറും നൽകിയ ഉറപ്പുകൾ പരിഗണിച്ച് ഇരിട്ടി ഭൂരേഖാ വിഭാഗം തഹസിൽദാർ എം ലക്ഷ്മണൻ സ്ഥലത്ത് വന്ന് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വനം വകുപ്പ് കയ്യേറ്റം നടത്തിയതായി പ്രാഥമിക നിഗമനത്തിൽ എത്തിയത്. വനം വകുപ്പ് സ്ഥാപിച്ച ജണ്ടകൾ കൃഷി ചെയ്യുന്ന തെളിഞ്ഞ പ്രദേശത്താണ് ഉള്ളത്.

മൂന്ന് മീറ്റർ മുതൽ 10 മീറ്റർ വരെ തെളിഞ്ഞ പ്രദേശത്ത് ജണ്ടകൾ കണ്ടെത്തിയ സാഹചര്യത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നും ഭൂരേഖ വിഭാഗം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകും തുടർന്ന് വനം വകുപ്പിന്റെയും താലൂക്കിന്റെയും സർവേയർമാർ സംയുക്തമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിശ്ചയിക്കും.വനം വകുപ്പ് കൈവശപ്പെടുത്തി എന്ന് പറയപ്പെടുന്ന സ്ഥലത്തുള്ള മരത്തിന്റെ ചില്ല പൊട്ടി വീണ് സ്റ്റാൻലിയുടെ വീടിന് കേടുപാട് സംഭവിച്ചിട്ടും മരം മുറിച്ചു മാറ്റാൻ വനം വകുപ്പ് തയാറായില്ലെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകി എങ്കിലും നടപടി ഒന്നും ഉണ്ടായില്ല എന്ന് സ്റ്റാൻലി ആരോപിച്ചിരുന്നു.റവന്യു വകുപ്പിന്റെ രേഖകൾ പ്രകാരം സ്റ്റാൻലിയുടെ കൈവശ ഭൂമിയിലാണ് ജണ്ട ഉള്ളത്. 2012 ൽ സ്റ്റാൻലി സ്ഥലത്ത് ഇല്ലാതിരുന്ന സമയത്താണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചത്. 35 സെന്റോളം സ്ഥലം വനം വകുപ്പ് കയ്യേറി എടുത്തു എന്നാണ് സ്റ്റാൻലിയുടെ ആരോപണം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!