Breaking News
പരാക്രമം തുടരുന്നു, ഇന്നലെ തെരുവുനായയുടെ കടിയേറ്റത് 9 പേർക്ക്

കണ്ണൂർ/തലശ്ശേരി : ജില്ലയിൽ ഇന്നലെയും തെരുവുനായ്ക്കളുടെ പരാക്രമം. തലശ്ശേരിയിൽ 6 പേർക്കും കണ്ണൂർ നഗരത്തിൽ 3 പേർക്കും തെരുവുനായ്ക്കളുടെ കടിയേറ്റു. തലശ്ശേരി നിട്ടൂർതെരു, ബാലത്തിൽ എന്നിവിടങ്ങളിലാണു തെരുനായയുടെ ആക്രമണമുണ്ടായത്. ട്യൂഷൻ കഴിഞ്ഞു മടങ്ങുകയായിരുന്ന 2 വിദ്യാർഥികളുൾപ്പെടെ 6 പേർക്കാണ് പരുക്ക്. നിട്ടൂർ, ബാലം സ്വദേശികളായ ഭാസ്കരൻ(70), ബാബുരാജ് (30),അഫ്സത്ത് (39), പുരുഷോത്തമൻ (60), വിദ്യാർഥികളായ തനിഷ്(11), ഇഷിത(17) എന്നിവർക്കാണ് കടിയേറ്റത്.
കൈകാലുകൾക്കാണു കടിയേറ്റത്. മുള്ളൻപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ നായയാണ് ആക്രമിച്ചത്. ഇതിന്റെ വയറിലും തലയിലും മുള്ളു തറച്ചു കയറിയ നിലയിലായിരുന്നു. നായ പിന്നീട് ചത്തു. പരുക്കേറ്റവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കോർപറേഷൻ ഡിവിഷൻ തുളിച്ചേരിയിൽ 3 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് മഹിളാ സമാജം അങ്കണവാടിക്കു സമീപം നായയുടെ കടിയേറ്റ ടി.പി.സജിത്ത്(47), വിജിൽ(4) എന്നിവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബൈജു(50) കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
നടന്നു പോകുന്നതിനിടെ നായ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. അതേസമയം നഗരമധ്യത്തിൽ അക്രമാസക്തനായി പരിഭ്രാന്തി പരത്തിയ നായയെ കരുതൽ തടങ്കലിലാക്കി. കഴിഞ്ഞ ദിവസം 5 പേരെ കടിക്കുകയും ചത്തതിനു ശേഷം പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്ത നായയുടെ ആവാസ വ്യവസ്ഥയിൽ ഉള്ള നായ ആയതിനാലാണ് ആളൊഴിഞ്ഞ വീട്ടിൽ നിരീക്ഷണത്തി ലാക്കിയത്. ഇന്നലെ പിടികൂടാനാ വാതെ പോയ നായ്ക്കളെ വരുതിയിലാക്കുന്ന തിനുള്ള ശ്രമം ഇന്നും തുടരും.
എബിസി മോണിറ്ററിങ് സെൽ അംഗം സീനിയർ വെറ്ററിനറി സർജൻ ഡോ.പി.കെ.പത്മരാജ്, മൃഗക്ഷേമ പ്രവർത്തകൻ ശ്യാം എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഇതിനിടെ, പടിയൂരിലെ എബിസി സെന്ററിൽ പാർപ്പിച്ചിട്ടുള്ള നായ്ക്കളുടെ വന്ധ്യംകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ 13 നായ്ക്കളാണു സെന്ററിലുള്ളത്. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ ഉടൻ തന്നെ നായ പിടിത്തം ആരംഭിക്കുമെന്നു നിർവഹണ ഉദ്യോഗസ്ഥൻ ഡോ.അജിത് ബാബു അറിയിച്ചു.
തെരുവുനായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും കണ്ണൂർ ∙ പയ്യന്നൂരിൽ കഴിഞ്ഞ ദിവസം മറവു ചെയ്ത തെരുവുനായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. കഴിഞ്ഞ 13 ന് നഗരത്തിൽ 10 പേരെ കടിച്ച തെരുവുനായയെ പേവിഷബാധയുണ്ടെന്ന സംശയത്തെ തുടർന്നാണ് നാട്ടുകാർ തല്ലിക്കൊന്നത്. ഈ തെരുവുനായയുടെ ജഡം പുറത്തെടുത്ത് പേവിഷബാധ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്നാ വശ്യപ്പെട്ടുള്ള കത്ത് പൊലീസ്, ജില്ലയിലെ മൃഗസംരക്ഷണ ഓഫിസർക്ക് ഇന്നലെ രാത്രി കൈമാറി.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി ഫൗണ്ടർ ആൻഡ് മാനേജിങ് ട്രസ്റ്റിയുടെ പരാതിയെ തുടർന്നാണ് നടപടി. ഇദ്ദേഹം സമർപ്പിച്ച പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു വരികയാണ്.
പയ്യന്നൂർ മാവിച്ചേരിയിൽ ആദ്യം മറവു ചെയ്ത നായയുടെ ജഡം പിന്നീട് അവിടെ നിന്നു നീക്കി നഗരസഭയുടെ നേതൃത്വത്തിൽ മറവു ചെയ്യുകയായിരുന്നു. അതേ സമയം അലക്ഷ്യമായി ഓടുകയും ചലിക്കുന്ന വസ്തുക്കളെയെല്ലാം കടിക്കുകയും ചെയ്യുന്നത് അടക്കമുള്ള പേവിഷബാധാ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നായയെ കൊന്നതെന്ന് നാട്ടുകാർ പറഞ്ഞു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്