Breaking News
ലഭിച്ചത് 2 തവണ പട്ടികയിൽ വന്നു കിട്ടാതെ പോയ ഭാഗ്യം; ചൊവ്വ ശിവക്ഷേത്രത്തിൽ നിന്ന് സന്നിധാനത്തേക്ക്

കണ്ണൂർ :ശബരിമല മേൽശാന്തി നറുക്കെടുപ്പു നടക്കുമ്പോൾ ചൊവ്വ ശിവക്ഷേത്രത്തിൽ പൂജയിലായിരുന്നു മലപ്പട്ടം കിഴുത്രിൽ ഇല്ലത്ത് ജയരാമൻ നമ്പൂതിരി. അതുകഴിഞ്ഞ് പ്രഭാത ശീവേലി പുറപ്പെട്ടു ക്ഷേത്രം വലംവച്ചു കഴിഞ്ഞപ്പോഴാണ് ശബരിമല ശാസ്താവിനു പൂജ ചെയ്യാനുള്ള നിയോഗം തനിക്കാണെന്ന് അദ്ദേഹം അറിഞ്ഞത്. നറുക്കെടുപ്പ് ടിവിയിൽ കണ്ട ഡ്രൈവർ ആണു വിവരമറിയിച്ചത്. കാത്തുനിന്ന മാധ്യമപ്പടയുടെ മുന്നിലേക്കു സന്തോഷാശ്രുക്കൾ നിറഞ്ഞ കണ്ണുകളുമായെത്തിയ അദ്ദേഹം പറഞ്ഞു, ‘സന്തോഷം, ഭാഗ്യം, ഈശ്വര നിയോഗം… ഞാൻ പൂർണ തൃപ്തനായി.’ക്ഷേത്ര നവീകരണ കമ്മിറ്റി ഭാരവാഹികളും ക്ഷേത്രത്തിലെത്തിയ ഭക്തരും ജയരാമൻ നമ്പൂതിരിയുമായി സന്തോഷം പങ്കിട്ടു.
ക്ഷേത്ര നടയിൽ വന്നു നിന്ന അദ്ദേഹം ചുറ്റും കൂടിയവർക്കെല്ലാം മധുരം നൽകി. അതിനിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഫോണിൽ അദ്ദേഹത്തിന് ആശംസ നേർന്നു. മേയർ ടി.ഒ.മോഹനനും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും എത്തി പൊന്നാടയണിയിച്ചു. പിന്നീട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സംഘടനാ നേതാക്കളുമെല്ലാം എത്തി. നിയുക്ത ശബരിമല മേൽശാന്തിയോടൊപ്പം വിശ്വാസികളും കമ്മിറ്റി ഭാരവാഹികളും ചിത്രം എടുത്തു.ചിലർ കാലിൽ വീണ് അനുഗ്രഹം വാങ്ങി. ക്ഷേത്ര നവീകരണ കമ്മിറ്റി പ്രസിഡന്റ് ടി.എൻ.സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് സി.മനോഹരൻ, ജോയിന്റ് സെക്രട്ടറി കെ.സന്തോഷ് തുടങ്ങിയവർ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കെല്ലാം പുരാണങ്ങളും തത്വശാസ്ത്രവും ശ്ലോകങ്ങളും ഉദ്ധരിച്ചു കൃത്യമായ മറുപടി നൽകി. 16 വർഷമായി ശാന്തി ചെയ്തു വരുന്ന ചൊവ്വ ശിവക്ഷേത്രത്തിൽ വച്ചു തന്നെ ദൈവാനുഗ്രഹം ചൊരിയപ്പെട്ടതിന്റെ സന്തോഷം അദ്ദേഹം മറച്ചു വച്ചില്ല. ഉച്ച വരെ ചൊവ്വ ക്ഷേത്ര നടയിലേക്കു നിയുക്ത ശബരിമല മേൽശാന്തിയെ കാണാൻ ഭക്തർ എത്തിക്കൊണ്ടിരുന്നു.ഉച്ചയോടെ മലപ്പട്ടത്തെ വീട്ടിലെത്തി. അവിടെ ഭാര്യയും മക്കളും കുടുംബാംഗങ്ങളും സന്തോഷം പങ്കിടാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെടുമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അമിതമായി ആഗ്രഹിച്ചിരുന്നില്ല. 2 തവണ പട്ടികയിൽ വന്നു കിട്ടാതെ വന്നപ്പോഴും നിരാശ തോന്നിയിരുന്നില്ല.
ഒരുപാട് ആളുകളുടെ പ്രാർഥനയുടെ ഫലമാണിത്. ഈശ്വര നിയോഗത്തിൽ പൂർണതൃപ്തിയുണ്ട്. ഒരു വർഷം ശബരിമലയിൽ താമസിച്ചു പൂജ ചെയ്യാൻ കഴിയുകയെന്നതു മാഹാഭാഗ്യമാണ്. സന്തോഷത്തോടെ അതു സ്വീകരിക്കുന്നുവെന്ന് ജയരാമൻ നമ്പൂതിരി പറഞ്ഞു.ജയരാമൻ നമ്പൂതിരി ആധ്യാത്മിക, ജ്യോതിഷ രംഗത്തും സജീവ സാന്നിധ്യംശ്രീകണ്ഠപുരം ∙ കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യകാലം താണ്ടിയാണ് നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി വളർന്നത്. ചെറിയ പ്രായത്തിൽ സഹോദരിമാർ പഠിക്കാൻ പറയുമ്പോൾ ‘ഞാൻ ശാന്തി ചെയ്തു ജീവിച്ചോളാം’ എന്നായിരുന്നു മറുപടിയെന്നു ബന്ധുക്കൾ ഓർക്കുന്നു. ജയരാമൻ നമ്പൂതിരി വളർന്നു ശബരിമല മേൽശാന്തിയായി.
അഡൂരിലെ കിഴുത്രിൽ ഇല്ലത്തെ കൊട്ടാരമെന്നാണു വിളിക്കുന്നത്. പേരിൽ പ്രൗഢിയുണ്ടെങ്കിലും സാമ്പത്തികനില ഭദ്രമായിരുന്നില്ല. ജയരാമൻ നമ്പൂതിരിയുടെ പിതാവ് കർഷകനായിരുന്നു.പരിമിതമായ സ്ഥലത്തു നടത്തുന്ന കൃഷിയിലൂടെ ലഭിക്കുന്ന വരുമാനമായിരുന്നു അന്ന് ഇല്ലത്തിന് മുതൽക്കൂട്ട്. സദ്യ ഒരുക്കാൻ പോയി കിട്ടുന്ന വരുമാനവും ഉണ്ടായിരുന്നു. ഈ കാശു കൊണ്ടു കുട്ടികളെ വളർത്താൻ നന്നായി പാടുപെട്ടു. കർക്കടകത്തിലെ ചോതി നക്ഷത്രത്തിൽ ആയിരുന്നു ജയരാമന്റെ ജനനം. ശ്രീകണ്ഠപുരം ജിഎച്ച്എസ്എസിൽ 10ാം ക്ലാസ് ജയിച്ചതിനു ശേഷം തന്ത്രവിദ്യാപഠനത്തി ലേക്കു തിരിയുകയായിരുന്നു. ക്ഷേത്ര അനുഷ്ഠാനങ്ങളായ കലശങ്ങൾ, കോടി അർച്ചന, ലക്ഷാർച്ചന എന്നിവയ്ക്കും മുഖ്യകാർമികത്വം വഹിച്ചിട്ടുണ്ട്.ആധ്യാത്മിക പ്രഭാഷണം, ജ്യോതിഷം എന്നിവയിലും പ്രശസ്തനാണ്. കേരളത്തിനു പുറത്തുള്ള ക്ഷേത്രങ്ങളിലടക്കം പ്രതിഷ്ഠ നടത്തിയിട്ടു ണ്ട്.
ഇല്ലത്തിന്റെ പരിസരത്തെ അഡൂർ ശിവക്ഷേത്രത്തിൽ 11 വർഷമായി നടക്കുന്ന രവ്യരുദ്രത്തിന്റെ മുഖ്യ പരികർമി ജയരാമനാണ്. വൃശ്ചികം 1 മുതൽ 11 വരെയാണ് സാധാരണയായി ദ്രവ്യരുദ്രം നടക്കുന്നത്. 300 വർഷത്തോളം പഴക്കമുള്ള ഇല്ലത്തിന്റെ പരിസരത്ത് ഇപ്പോൾ 11 താവഴികൾ താമസിക്കുന്നുണ്ട്. പിതാവ് കൃഷ്ണൻ നമ്പൂതിരി 1991ൽ മരിച്ചു. മാതാവ് ശ്രീദേവി അന്തർജനവും ജീവിച്ചിരിപ്പില്ല.കെ.മോഹനൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ചന്ദ്രിക അന്തർജനം, സുജാത അന്തർജനം, പരമേശ്വരൻ നമ്പൂതിരി, ജയശ്രി അന്തർജനം എന്നിവരാണു സഹോദരങ്ങൾ. 2008ൽ വിവാഹിതനായി. ഭാര്യ ആർദ്ര എംഎ മലയാളം ബിഎഡ്കാരിയാണ്. ശ്രീകണ്ഠപുരം ജിഎച്ച്എസ്എസിലും മലപ്പട്ടം ജിഎച്ച്എസ്എസിലും ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്തിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു ജയരാമൻ നമ്പൂതിരി ചൊവ്വ ക്ഷേത്രത്തിൽ നിന്നു വീട്ടിലെത്തിയത്.അദ്ദേഹത്തെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും കാത്തുനിൽക്കുന്നുണ്ടായിരുന്നു. മധുരം നൽകി എല്ലാവരും സന്തോഷം പങ്കിട്ടു. നാട്ടുകാരും പരിചയക്കാരും ബന്ധുക്കളുമെല്ലാം നിയുക്ത ശബരിമല മേൽശാന്തിക്ക് ആശംസകൾ അറിയിക്കാൻ വീട്ടിൽ എത്തിക്കൊണ്ടിരിക്കുകയാണ്. വൈകിട്ട് അഡൂർ ശിവക്ഷേത്രത്തിൽ ജയരാമൻ നമ്പൂതിരിക്കു സ്വീകരണം നൽകി.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്