Connect with us

Breaking News

പൂജാരിക്കൊപ്പം പോയ തമിഴ് യുവതി എവിടെ? ‘നരബലി’ പേടിയിൽ ഭർത്താവും കുടുംബവും

Published

on

Share our post

പത്തനംതിട്ട : മലയാളിയായ പൂജാരി തമിഴ് യുവതിയെ കടത്തിക്കൊണ്ടു പോയതായി പരാതി. യുവതിയെ കണ്ടെത്താൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് യുവതിയുടെ ഭർത്താവ് രാജപാളയം മീനാക്ഷിപുരം സ്വദേശി മധുരപാണ്ഡ്യൻ ആവശ്യപ്പെട്ടു. റാന്നിയിൽ 12 വർഷമായി തുണിക്കച്ചവടം ചെയ്യുകയാണ് മധുരപാണ്ഡ്യൻ.

അഞ്ചു മാസം മുൻപാണു രാജപാളയം മീനാക്ഷിപുരം മാരിയമ്മൻ കോവിലിലെ ചടങ്ങുകൾക്കായി പൂജാരിയായി സമ്പത്ത് എന്ന പേരിൽ മലയാളി യുവാവ് എത്തിയത്. മധുരപാണ്ഡ്യനേയും രണ്ടും ആറും വയസ്സുള്ള മക്കളേയും ഉപേക്ഷിച്ച് മധുരപാണ്ഡ്യന്റെ ഭാര്യ അർച്ചനാ േദവി (27) പൂജാരിക്കൊപ്പം പോയി. വിരുദനഗർ ദളവാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ബന്ധുക്കളുടെ അടുത്ത് എത്തിച്ചെങ്കിലും അടുത്ത ദിവസം തന്നെ യുവതി പൂജാരിക്കൊപ്പം വീണ്ടും ഇറങ്ങിപ്പോയി.

കഴിഞ്ഞ ജൂലൈയിലാണു സംഭവം. അത്തവണ 19 പവൻ സ്വർണവുമായാണു യുവതി വീടു വിട്ടത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണെന്നാണു സമ്പത്ത് അവിടെ പറഞ്ഞിട്ടുള്ളത്. പേരും സ്ഥലവും‌മെല്ലാം വ്യാജമാണെന്നു മധുരപാണ്ഡ്യൻ സംശയിക്കുന്നു. ഇലന്തൂരിലെ ഇരട്ട നരബലി വാർത്തയറിഞ്ഞതോടെ ഭീതിയിലാണു മധുരപാണ്ഡ്യൻ. കേരള പൊലീസിൽ എസ്ഐയായിരുന്നുവെന്നും, ആ ജോലി ഉപേക്ഷിച്ചാണു പൂജാരിയായി ജോലി ചെയ്യുന്നതെന്നുമാണു സമ്പത്ത് അവിടെയുള്ളവരോട് പറഞ്ഞത്. കൂടാതെ 2 വീടുകളുണ്ടെന്നും പറഞ്ഞിരുന്നു. തെളിവിനായി പൊലീസ് വാഹനത്തിനു മുൻപിൽ നിൽക്കുന്ന ചിത്രവും കാണിച്ചിരുന്നു.‌

സ്വർണം അപഹരിച്ചശേഷം സമ്പത്ത് യുവതിയെ അപായപ്പെടുത്തിയിട്ടുണ്ടാകുമോയെന്ന ആശങ്കയിലാണു മധുരപാണ്ഡ്യന്റെ കുടുബം. ദളവാപുരം പൊലീസ് ഇപ്പോൾ കേസ് അന്വേഷിക്കാൻ താൽപര്യം കാണിക്കുന്നില്ലെന്ന്ും ആക്ഷേപമുണ്ട്. പൂജാരി കേരളത്തിലേക്കു കടന്നതിനാൽ കേരളത്തിൽ അന്വേഷിക്കാനാണു തമിഴ്നാട് പൊലീസ് മധുരപാണ്ഡ്യനോട് പറയുന്നത്. ഇന്നു രാവിലെ റാന്നി പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും സംഭവം നടന്നതു തമിഴ്നാട്ടിലായതിനാൽ പരാതി ഇവിടെ സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണു കേരള പൊലീസ്.

മധുരപാണ്ഡ്യന്റെയും അർച്ചനാ ദേവിയുടെയും പ്രണയ വിവാഹമായിരുന്നു. ബിഎഡ്, എംഎ എന്നീ കോഴ്സുകളും പഠിപ്പിച്ചു. അർച്ചനയ്ക്കു പോളിടെക്നിക് കോളജിൽ ജോലി വാങ്ങികൊടുത്തുവെങ്കിലും അവസാനം പൂജാരിയോടൊപ്പം ചേർന്നു തന്നെ ചതിച്ചുവെന്നു മധുരപാണ്ഡ്യൻ പറയുന്നു. ഇതിനിടയിൽ ഓഗസ്റ്റിൽ മധുരപാണ്ഡ്യന്റെ അച്ഛൻ മലൈകനി മരിച്ചു. ഇലന്തൂർ ഇരട്ടനരബലി കേസിനെക്കുറിച്ചു കേട്ടതോടെ മധുരപാണ്ഡ്യന്റെയും കുടുംബാംഗങ്ങളുടേയും മനഃസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!