Connect with us

Breaking News

അഗ്നിരക്ഷാസേന ഇനി ലഹരി കെടുത്തും; ലഹരി വിരുദ്ധ പ്രതിജ്ഞ, സ്ക്വാഡുകൾ‌ , ബോധവൽക്കരണം

Published

on

Share our post

കണ്ണൂർ : ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് അഗ്നിരക്ഷാസേനയും. സമൂഹത്തിൽ വർധിക്കുന്ന ലഹരിക്കെതിരെ ബോധവൽക്കരണവുമായി അഗ്നിരക്ഷാസേന രംഗത്തിറങ്ങും. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ എല്ലാ ഓഫിസുകളിലും ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ ചേർന്നു നാളെ 10.30നു ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. ബോധവൽക്കരണ ക്ലാസുമുണ്ടാകും. അടുത്ത പടിയായി എല്ലാ നിലയങ്ങളിലും സിവിൽ ഡിഫൻസ് വൊളന്റിയർമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്ക്വാഡുകൾ‌ രൂപീകരിക്കും.

അഗ്നിരക്ഷാസേനയുടെ പരിശീലനം ലഭിച്ച വൊളന്റിയർമാരാണിവർ. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും മറ്റും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. വിജിലൻസ് ആൻഡ് ഇന്റലിജൻസിൽ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ബോധവൽക്കരണ പരിപാടി നടത്തേണ്ട പ്രദേശങ്ങൾ കണ്ടെത്തുക. സിവിൽ ഡിഫൻസ് സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർ‌ത്തനങ്ങൾ ഓരോ മാസവും അവലോകനം ചെയ്യും.

അഗ്നിരക്ഷാസേന സിവിൽ ഡിഫൻസ് അംഗങ്ങളുടെ സഹകരണത്തോടെ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിക്കും. എല്ലാ അഗ്നിരക്ഷാ നിലയങ്ങളിലും സ്റ്റേഷൻ ഓഫിസർ മേൽനോട്ടം വഹിക്കും. ദേശീയ പാതകൾ, സംസ്ഥാന പാതകൾ, സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന മറ്റു പാതകൾ എന്നിവയിൽ സുരക്ഷാ മുൻ കരുതൽ നടപടികൾ ആസൂത്രണം ചെയ്യും. ടീം അംഗങ്ങൾക്കു പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകും. അപകട സുരക്ഷാ അവബോധം നൽകുന്നതിനായി ക്ലാസ്, രക്ഷാ പ്രവർത്തനങ്ങളുടെ മോക്ഡ്രിൽ എന്നിവ സംഘടിപ്പിക്കും.

ദേശീയ പാതകൾ, സംസ്ഥാന പാതകൾ, സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന മറ്റു പാതകൾ എന്നിവിടങ്ങളിൽ അപകട സാധ്യത ഉയർത്തുന്ന പരസ്യ ബോർഡുകളോ മരങ്ങളോ ഉണ്ടെങ്കിൽ നീക്കം ചെയ്യാൻ അതതു തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കേണ്ട ചുമതലയും അഗ്നിരക്ഷാ സേനയ്ക്കു നൽകും. വിദഗ്ധ പരിശീലനം ലഭിച്ച ടീം അംഗങ്ങൾ തങ്ങളുടെ മേഖലയിലെ ഡ്രൈവർമാർ, സ്കൂൾ വിദ്യാർഥികൾ എന്നിവർക്കു റോഡ് സുരക്ഷാ കാര്യങ്ങളിലും പ്രഥമ ശുശ്രൂഷയിലും ക്ലാസുകളും നൽകും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!