Connect with us

Breaking News

സാത്താൻ സേവകർക്ക് കേരളത്തിൽ ഒരിടത്തുമാത്രമേ സ്വാധീനമുള്ളൂവെന്ന് റിപ്പോർട്ട്

Published

on

Share our post

ഐശ്വര്യം വർദ്ധിക്കാനും സമ്പത്ത് കുമിഞ്ഞുകൂടാനും യുവതികളെ ലൈംഗികമായി പീഡിപ്പിച്ച് വരുതിയിലാക്കി,​ അവരെ ഉപയോഗിച്ച് തിരുവോസ്തി വരെ കൈക്കലാക്കാനും മോഹിച്ച് ബ്ളാക് മാസ് നടത്തുന്ന സാത്താൻ സേവകർക്ക് വിദേശങ്ങളിൽ ആഴത്തിൽ വേരുകളുണ്ടെങ്കിൽ,​ കേരളത്തിൽ അവർക്കു സ്വാധീനമുള്ള ഒരേയൊരു സ്ഥലം കൊച്ചിയാണ്. പതിന‍ഞ്ചു വർഷം മുമ്പ് കൊച്ചിയിലെ തൃക്കാക്കരയിൽ അതീവരഹസ്യമായി ഇവർ ഒത്തുകൂടിയിരുന്നു. ആർത്തവരക്തം സമർപ്പിച്ചായിരുന്നു ദുരൂഹ കർമ്മങ്ങൾ! ഇവരുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞ പൊലീസ് ഇന്റലിജൻസ് സംഘം സാത്താൻ സേവകരുടെ കൂട്ടത്തിൽ ഒരാളായി നുഴഞ്ഞുകയറി ഇവരെ കെട്ടുകെട്ടിക്കുകയായിരുന്നു.

കേസൊന്നുമെടുത്തില്ല.കൊച്ചിയിൽ സാത്താൻ സേവക്കാ‌ർ ഇപ്പോഴും രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സാധാരണക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുണ്ട്,​ സംഘത്തിൽ. സംഘത്തിൽ ചേരാൻ കടമ്പകൾ ഏറെയുണ്ട്. ഇവയെല്ലാം പാസായെങ്കിലേ അംഗത്വം നൽകൂ. ദൈവവുമായുള്ള പോരിൽ പറുദീസ നഷ്ടപ്പെട്ട ലൂസിഫർ എന്ന തിരസ്‌കൃത മാലാഖ, പറുദീസ തിരിച്ചുപിടിക്കാനുള്ള വ്യാമോഹത്തിൽ ഭൂമിയിലെ മനുഷ്യരെ കൂട്ടുപിടിച്ച് ഇന്നും വലിയ ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് ഇവർ പിന്തുടരുന്ന വിശ്വാസം. ലൂസിഫറിനെ പ്രീണിപ്പിക്കാൻ പ്രത്യേക ദിവസങ്ങളിലെ രാത്രിയിൽ രക്തവും മദ്യവും അർപ്പിച്ചാണ് ഇവരുടെ ദുഷ്‌കർമ്മങ്ങൾ.മൂന്നാറിലെ കറുത്ത രാത്രികൊച്ചിയിൽ പഠിച്ചിരുന്ന ചെറുപ്പക്കാരൻ കൊല്ലം,​ തിരുവനന്തപുരം സ്വദേശികൾക്കൊപ്പമാണ് ഹോസ്റ്റൽ മുറി പങ്കിട്ടിരുന്നത്. കൂടെ താമസിച്ചിരുന്ന സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ ഒരിക്കൽ കുറച്ചുപേ‌‌ർ മുറിലേക്കു വന്നു.

അമിതമായി മദ്യപിച്ച ചെറുപ്പക്കാരൻ ആഘോഷത്തിനിടെ ഉറങ്ങിപ്പോയി. രാവിലെ ക്ലാസിൽ പോയി തിരികെയെത്തിയപ്പോൾ മുറി വൃത്തികേടായിക്കിടക്കുന്നു. വൃത്തിയാക്കുന്നതിനിടെ ഒരു പുസ്തകം കിട്ടി. തുറന്നു വായിച്ചപ്പോൾ ഞെട്ടി. സാത്താൻ സേവയുമായി ബന്ധപ്പെട്ടതായിരുന്നു പുസ്തകം.സുഹൃത്തിനോട് കാര്യം തിരക്കിയപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: നീ നേരത്തേ ഉറങ്ങിയല്ലേ. അവരെല്ലാം സേവ കഴിഞ്ഞാണ് പോയത്! ആദ്യമൊക്കെ പേടി തോന്നിയെങ്കിലും ചെറുപ്പക്കാരനും പതിയെ സാത്താൻ സേവാ സംഘത്തോടൊപ്പം ചേർന്നു. 25 പേരുള്ള സംഘത്തിനൊപ്പം മൂന്നാറിലെ പ്രാർത്ഥനയിലും ഇയാൾ പങ്കെടുത്തു. കറുത്ത കോട്ട് ധരിച്ചാണ് പ്രാർത്ഥനയ്ക്ക് എല്ലാവരും വന്നതെന്നും മയക്കുമരുന്നടക്കം വിളമ്പിയെന്നുമാണ് സംഘത്തിൽ നിന്ന് പുറത്തുചാടിയ യുവാവ് കൗൺസിലിംഗിനിടെ വെളിപ്പെടുത്തിയത്.

അന്ന് കൊച്ചിയിൽ നിന്നൊരു പെൺകുട്ടി സംഘത്തിലുണ്ടായിരുന്നെന്നും പിന്നീട് ഇവരെ കാണാതായെന്നുമാണ് യുവാവിന്റേതായി പുറത്തുവന്ന വെളിപ്പെടുത്തലിൽ പറഞ്ഞിരുന്നത്. ഗോവയിൽ ഇവരെ കണ്ടെന്നും പിന്നീട് അപ്രത്യക്ഷമായെന്നും റിപ്പോ‌ർട്ടിൽ പറയുന്നു.വാഴ വീഴ്‌ത്തുന്ന പാതിരികോട്ടയം ജില്ലയിൽ,​ ഒരു ക്രിസ്തീയ സഭയിലെ വൈദികൻ വാഴ വീഴ്ത്തുന്നതിലായിരുന്നു വിദഗ്ദ്ധൻ. രോഗശാന്തിക്കായി എത്തുന്നവരുടെ തലയിൽ കൈവച്ച് പ്രാർത്ഥിക്കുന്നതാണ് ആദ്യ പരിപാടി. ക്രൈസ്തവനാണെങ്കിൽ,​ ദുർമരണപ്പെട്ട ആരോ ദേഹത്ത് കൂടിയിട്ടുണ്ടെന്നും ഇത് സാത്താന്റെ കളിയാണെന്നും പറയും. ഹൈന്ദവ വിശ്വാസിയാണെങ്കിൽ കഥ മാറ്റിപ്പിടിക്കും. പൂജയൊന്നും കിട്ടാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആത്മാവായിരിക്കും ഇവിടെ വൈദികന്റെ കഥയിലെ വില്ലൻ! ജിന്ന് കേറിയതാണെന്നാവും ഇസ്ലാം മതവിശ്വാസിയോട് പറയുക. എല്ലാം സാത്താന്റെ കളികളാണെന്ന് പറഞ്ഞുവയ്ക്കും. പിന്നെ നീണ്ട പ്രാർത്ഥനയാണ്.

ആവാഹിച്ചെടുത്ത സാത്താനെ വാഴയിലേക്കു മാറ്റിയെന്നും വാഴ നിലംപൊത്തുമെന്നും പാതിരിയെ തേടിയെത്തുന്നവരെ വിശ്വസിപ്പിക്കും. എന്തായാലും പാതിരിയുടെ ട്രിക്ക് കാണാൻ പോയവരാരും വാഴ വീഴുന്നത് കണ്ടില്ല. പ്രാർത്ഥനയ്ക്ക് പണം വാങ്ങുമെന്ന് പ്രത്യേകം പറയണ്ടതില്ലല്ലോ. ചെറിയ ആശ്രമം പിന്നീട് വമ്പൻ സെറ്റപ്പായെന്നാണ് കോട്ടയത്തുകാർ പറയുന്നത്.സേവ ടിവിയിൽ; പണി പാളിആസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ എന്നറിയപ്പെടുന്ന എ.ബി.സി ടിവിക്ക് അടുത്തിടെ ഒരു അമളി പറ്റി. തത്സമയ വാ‌ർത്താ സംപ്രേഷണത്തിനിടെ സാത്താൻ സേവയുടെ ഒരു വീഡിയോ കയറിവന്നു. ക്വീൻസ് ലാൻഡിലെ പൊലീസ്, മൃഗങ്ങളെ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് സംബന്ധിച്ച നിയമനിർദ്ദേശത്തെ കുറിച്ചുള്ള വാർത്ത തത്സമയം നല്കുന്നതിനിടെയാണ് അബദ്ധം പിണഞ്ഞത്.ഒരു കെട്ടിടത്തിനു മുകളിൽ സ്യൂട്ട് ധരിച്ച കുറച്ചു പേർ പങ്കെടുക്കുന്ന ചർച്ചയുടെ രംഗം കാണിച്ചാണ് വാർത്ത തുടങ്ങിയത്. പെട്ടെന്ന് മുന്നറിയിപ്പൊന്നുമില്ലാതെ സാത്താൻ സേവയുടെ ദൃശ്യങ്ങൾ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു.

മൂന്നു പേരാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. തിളങ്ങുന്ന കുരിശും അതിനു സമീപം കറുത്ത വസ്ത്രം ധരിച്ച ഒരു വ്യക്തി മുകളിലേക്ക് കൈ ഉയർത്തി നിൽക്കുന്നതുമായിരുന്നു വീഡിയോയിൽ. കറുത്ത വസ്ത്രം ധരിച്ച വ്യക്തി ‘ഹെയ്ൽ സാത്താൻ’ എന്നു പറയുന്നതും വീഡിയോയിൽ കേൾക്കാമായിരുന്നു. എന്നാൽ വീഡ‌ിയോ എങ്ങനെ തത്സമയ സംപ്രേക്ഷണത്തിന് ഇടയിൽ വന്നെന്ന രഹസ്യം ചാനൽ പുറത്തു വിട്ടിട്ടില്ല.തിന്മ കൊയ്യാൻ ലൂസിഫർലോകത്ത് തിന്മ വിതറി ഫലം കൊയ്യാൻ കാത്തിരിക്കുകയാണ് ലൂസിഫറെന്നും, ദൈവത്തെ ഇകഴ്ത്തി സാത്താനെ പ്രീതിപ്പെടുത്തിയാൽ ലൂസിഫർ കനിയുമെന്നുമാണ് ക്രൈസ്തവരിലെ ചിലർ വിശ്വസിക്കുന്നത്. ഇതിനായി മതഗ്രന്ഥങ്ങളിൽ ദൈവമെന്നു പറയുന്നിടത്ത് സാത്താനെന്ന് പറയുകയും,​ വിശുദ്ധ കുരിശ് തലതിരിച്ചു പിടിക്കുകയുമൊക്കെ ചെയ്യും,​ ഇവർ. മനുഷ്യരക്തം സമ‌‌ർപ്പിക്കുന്നതും മദ്യവും മയക്കുമരുന്നും കാഴ്ചവയ്ക്കുന്നതും പതിവ്.

പ്രത്യേക ദിവസങ്ങളിൽ കുട്ടികളെ ബലി നൽകിയും ഇവ‌ർ സാത്താനെ പ്രീതിപ്പെടുത്തും.കൊളംബിയയിൽ സാത്താനായി പ്രത്യേക ആരാധനാലയം തന്നെയുണ്ട്. യൂ ട്യൂബ് വഴിയാണ് പ്രചാരണം.കൊച്ചിയിൽ സാത്താൻ സേവ നടത്തിയ ഒരു ബിഷപ്പുണ്ടായിരുന്നു. സ്വന്തം അരമനയിലായിരുന്നു അദ്ദേഹത്തിന്റെ ആഭിചാരം. ആർത്തവരക്തവും മനുഷ്യരക്തവും ഉപയോഗിച്ചായിരുന്നു പൂജകൾ. ഒരു യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ സഭയിൽനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം ഇപ്പോൾ എവിടെയുണ്ടെന്ന് ആർക്കുമറിയില്ല.വിശ്വാസം മുതലെടുത്താണ് പല മതവിഭാഗങ്ങളിലും ആഭിചാരക്രിയകളുടെ തട്ടിപ്പ്.

ഏതു മതത്തിലും വിശ്വാസം വ്യക്തിനിഷ്ഠമായ അവകാശമാണെന്ന് സമ്മതിക്കാമെങ്കിലും,​ അതു മുതലെടുത്തുള്ള ദുഷ്ക്രിയകളും തട്ടിപ്പുകളും കർശന ശിക്ഷയുടെ പരിധിയിൽ വരണം. പരമ്പരാഗതമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രാർത്ഥനാ കർമ്മങ്ങൾക്കും ആചാരങ്ങൾക്കും പുറത്ത്,​ ദുരുദ്ദേശ്യത്തോടെ,​ ദുഷ്ടലാക്കോടെ,​ സ്വാർത്ഥ ലാഭചിന്തയോടെ അരങ്ങേറുന്ന ഏതു ക്രിയകളും എതിർക്കപ്പെടേണ്ടതും നിരോധിക്കപ്പെടേണ്ടതുമാണ്. വിശ്വാസം വിശുദ്ധമാണ്; അന്ധവിശ്വാസം അബദ്ധവും. പൂജാവിധികൾ ആചാരബന്ധിതമാണ്; ആഭിചാര തട്ടിപ്പുകൾ കുറ്റകൃത്യവും.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!