Breaking News
സാത്താൻ സേവകർക്ക് കേരളത്തിൽ ഒരിടത്തുമാത്രമേ സ്വാധീനമുള്ളൂവെന്ന് റിപ്പോർട്ട്

ഐശ്വര്യം വർദ്ധിക്കാനും സമ്പത്ത് കുമിഞ്ഞുകൂടാനും യുവതികളെ ലൈംഗികമായി പീഡിപ്പിച്ച് വരുതിയിലാക്കി, അവരെ ഉപയോഗിച്ച് തിരുവോസ്തി വരെ കൈക്കലാക്കാനും മോഹിച്ച് ബ്ളാക് മാസ് നടത്തുന്ന സാത്താൻ സേവകർക്ക് വിദേശങ്ങളിൽ ആഴത്തിൽ വേരുകളുണ്ടെങ്കിൽ, കേരളത്തിൽ അവർക്കു സ്വാധീനമുള്ള ഒരേയൊരു സ്ഥലം കൊച്ചിയാണ്. പതിനഞ്ചു വർഷം മുമ്പ് കൊച്ചിയിലെ തൃക്കാക്കരയിൽ അതീവരഹസ്യമായി ഇവർ ഒത്തുകൂടിയിരുന്നു. ആർത്തവരക്തം സമർപ്പിച്ചായിരുന്നു ദുരൂഹ കർമ്മങ്ങൾ! ഇവരുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞ പൊലീസ് ഇന്റലിജൻസ് സംഘം സാത്താൻ സേവകരുടെ കൂട്ടത്തിൽ ഒരാളായി നുഴഞ്ഞുകയറി ഇവരെ കെട്ടുകെട്ടിക്കുകയായിരുന്നു.
കേസൊന്നുമെടുത്തില്ല.കൊച്ചിയിൽ സാത്താൻ സേവക്കാർ ഇപ്പോഴും രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സാധാരണക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുണ്ട്, സംഘത്തിൽ. സംഘത്തിൽ ചേരാൻ കടമ്പകൾ ഏറെയുണ്ട്. ഇവയെല്ലാം പാസായെങ്കിലേ അംഗത്വം നൽകൂ. ദൈവവുമായുള്ള പോരിൽ പറുദീസ നഷ്ടപ്പെട്ട ലൂസിഫർ എന്ന തിരസ്‌കൃത മാലാഖ, പറുദീസ തിരിച്ചുപിടിക്കാനുള്ള വ്യാമോഹത്തിൽ ഭൂമിയിലെ മനുഷ്യരെ കൂട്ടുപിടിച്ച് ഇന്നും വലിയ ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് ഇവർ പിന്തുടരുന്ന വിശ്വാസം. ലൂസിഫറിനെ പ്രീണിപ്പിക്കാൻ പ്രത്യേക ദിവസങ്ങളിലെ രാത്രിയിൽ രക്തവും മദ്യവും അർപ്പിച്ചാണ് ഇവരുടെ ദുഷ്‌കർമ്മങ്ങൾ.മൂന്നാറിലെ കറുത്ത രാത്രികൊച്ചിയിൽ പഠിച്ചിരുന്ന ചെറുപ്പക്കാരൻ കൊല്ലം, തിരുവനന്തപുരം സ്വദേശികൾക്കൊപ്പമാണ് ഹോസ്റ്റൽ മുറി പങ്കിട്ടിരുന്നത്. കൂടെ താമസിച്ചിരുന്ന സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ ഒരിക്കൽ കുറച്ചുപേർ മുറിലേക്കു വന്നു.
അമിതമായി മദ്യപിച്ച ചെറുപ്പക്കാരൻ ആഘോഷത്തിനിടെ ഉറങ്ങിപ്പോയി. രാവിലെ ക്ലാസിൽ പോയി തിരികെയെത്തിയപ്പോൾ മുറി വൃത്തികേടായിക്കിടക്കുന്നു. വൃത്തിയാക്കുന്നതിനിടെ ഒരു പുസ്തകം കിട്ടി. തുറന്നു വായിച്ചപ്പോൾ ഞെട്ടി. സാത്താൻ സേവയുമായി ബന്ധപ്പെട്ടതായിരുന്നു പുസ്തകം.സുഹൃത്തിനോട് കാര്യം തിരക്കിയപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: നീ നേരത്തേ ഉറങ്ങിയല്ലേ. അവരെല്ലാം സേവ കഴിഞ്ഞാണ് പോയത്! ആദ്യമൊക്കെ പേടി തോന്നിയെങ്കിലും ചെറുപ്പക്കാരനും പതിയെ സാത്താൻ സേവാ സംഘത്തോടൊപ്പം ചേർന്നു. 25 പേരുള്ള സംഘത്തിനൊപ്പം മൂന്നാറിലെ പ്രാർത്ഥനയിലും ഇയാൾ പങ്കെടുത്തു. കറുത്ത കോട്ട് ധരിച്ചാണ് പ്രാർത്ഥനയ്ക്ക് എല്ലാവരും വന്നതെന്നും മയക്കുമരുന്നടക്കം വിളമ്പിയെന്നുമാണ് സംഘത്തിൽ നിന്ന് പുറത്തുചാടിയ യുവാവ് കൗൺസിലിംഗിനിടെ വെളിപ്പെടുത്തിയത്.
അന്ന് കൊച്ചിയിൽ നിന്നൊരു പെൺകുട്ടി സംഘത്തിലുണ്ടായിരുന്നെന്നും പിന്നീട് ഇവരെ കാണാതായെന്നുമാണ് യുവാവിന്റേതായി പുറത്തുവന്ന വെളിപ്പെടുത്തലിൽ പറഞ്ഞിരുന്നത്. ഗോവയിൽ ഇവരെ കണ്ടെന്നും പിന്നീട് അപ്രത്യക്ഷമായെന്നും റിപ്പോർട്ടിൽ പറയുന്നു.വാഴ വീഴ്‌ത്തുന്ന പാതിരികോട്ടയം ജില്ലയിൽ, ഒരു ക്രിസ്തീയ സഭയിലെ വൈദികൻ വാഴ വീഴ്ത്തുന്നതിലായിരുന്നു വിദഗ്ദ്ധൻ. രോഗശാന്തിക്കായി എത്തുന്നവരുടെ തലയിൽ കൈവച്ച് പ്രാർത്ഥിക്കുന്നതാണ് ആദ്യ പരിപാടി. ക്രൈസ്തവനാണെങ്കിൽ, ദുർമരണപ്പെട്ട ആരോ ദേഹത്ത് കൂടിയിട്ടുണ്ടെന്നും ഇത് സാത്താന്റെ കളിയാണെന്നും പറയും. ഹൈന്ദവ വിശ്വാസിയാണെങ്കിൽ കഥ മാറ്റിപ്പിടിക്കും. പൂജയൊന്നും കിട്ടാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആത്മാവായിരിക്കും ഇവിടെ വൈദികന്റെ കഥയിലെ വില്ലൻ! ജിന്ന് കേറിയതാണെന്നാവും ഇസ്ലാം മതവിശ്വാസിയോട് പറയുക. എല്ലാം സാത്താന്റെ കളികളാണെന്ന് പറഞ്ഞുവയ്ക്കും. പിന്നെ നീണ്ട പ്രാർത്ഥനയാണ്.
ആവാഹിച്ചെടുത്ത സാത്താനെ വാഴയിലേക്കു മാറ്റിയെന്നും വാഴ നിലംപൊത്തുമെന്നും പാതിരിയെ തേടിയെത്തുന്നവരെ വിശ്വസിപ്പിക്കും. എന്തായാലും പാതിരിയുടെ ട്രിക്ക് കാണാൻ പോയവരാരും വാഴ വീഴുന്നത് കണ്ടില്ല. പ്രാർത്ഥനയ്ക്ക് പണം വാങ്ങുമെന്ന് പ്രത്യേകം പറയണ്ടതില്ലല്ലോ. ചെറിയ ആശ്രമം പിന്നീട് വമ്പൻ സെറ്റപ്പായെന്നാണ് കോട്ടയത്തുകാർ പറയുന്നത്.സേവ ടിവിയിൽ; പണി പാളിആസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ എന്നറിയപ്പെടുന്ന എ.ബി.സി ടിവിക്ക് അടുത്തിടെ ഒരു അമളി പറ്റി. തത്സമയ വാർത്താ സംപ്രേഷണത്തിനിടെ സാത്താൻ സേവയുടെ ഒരു വീഡിയോ കയറിവന്നു. ക്വീൻസ് ലാൻഡിലെ പൊലീസ്, മൃഗങ്ങളെ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് സംബന്ധിച്ച നിയമനിർദ്ദേശത്തെ കുറിച്ചുള്ള വാർത്ത തത്സമയം നല്കുന്നതിനിടെയാണ് അബദ്ധം പിണഞ്ഞത്.ഒരു കെട്ടിടത്തിനു മുകളിൽ സ്യൂട്ട് ധരിച്ച കുറച്ചു പേർ പങ്കെടുക്കുന്ന ചർച്ചയുടെ രംഗം കാണിച്ചാണ് വാർത്ത തുടങ്ങിയത്. പെട്ടെന്ന് മുന്നറിയിപ്പൊന്നുമില്ലാതെ സാത്താൻ സേവയുടെ ദൃശ്യങ്ങൾ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു.
മൂന്നു പേരാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. തിളങ്ങുന്ന കുരിശും അതിനു സമീപം കറുത്ത വസ്ത്രം ധരിച്ച ഒരു വ്യക്തി മുകളിലേക്ക് കൈ ഉയർത്തി നിൽക്കുന്നതുമായിരുന്നു വീഡിയോയിൽ. കറുത്ത വസ്ത്രം ധരിച്ച വ്യക്തി ‘ഹെയ്ൽ സാത്താൻ’ എന്നു പറയുന്നതും വീഡിയോയിൽ കേൾക്കാമായിരുന്നു. എന്നാൽ വീഡിയോ എങ്ങനെ തത്സമയ സംപ്രേക്ഷണത്തിന് ഇടയിൽ വന്നെന്ന രഹസ്യം ചാനൽ പുറത്തു വിട്ടിട്ടില്ല.തിന്മ കൊയ്യാൻ ലൂസിഫർലോകത്ത് തിന്മ വിതറി ഫലം കൊയ്യാൻ കാത്തിരിക്കുകയാണ് ലൂസിഫറെന്നും, ദൈവത്തെ ഇകഴ്ത്തി സാത്താനെ പ്രീതിപ്പെടുത്തിയാൽ ലൂസിഫർ കനിയുമെന്നുമാണ് ക്രൈസ്തവരിലെ ചിലർ വിശ്വസിക്കുന്നത്. ഇതിനായി മതഗ്രന്ഥങ്ങളിൽ ദൈവമെന്നു പറയുന്നിടത്ത് സാത്താനെന്ന് പറയുകയും, വിശുദ്ധ കുരിശ് തലതിരിച്ചു പിടിക്കുകയുമൊക്കെ ചെയ്യും, ഇവർ. മനുഷ്യരക്തം സമർപ്പിക്കുന്നതും മദ്യവും മയക്കുമരുന്നും കാഴ്ചവയ്ക്കുന്നതും പതിവ്.
പ്രത്യേക ദിവസങ്ങളിൽ കുട്ടികളെ ബലി നൽകിയും ഇവർ സാത്താനെ പ്രീതിപ്പെടുത്തും.കൊളംബിയയിൽ സാത്താനായി പ്രത്യേക ആരാധനാലയം തന്നെയുണ്ട്. യൂ ട്യൂബ് വഴിയാണ് പ്രചാരണം.കൊച്ചിയിൽ സാത്താൻ സേവ നടത്തിയ ഒരു ബിഷപ്പുണ്ടായിരുന്നു. സ്വന്തം അരമനയിലായിരുന്നു അദ്ദേഹത്തിന്റെ ആഭിചാരം. ആർത്തവരക്തവും മനുഷ്യരക്തവും ഉപയോഗിച്ചായിരുന്നു പൂജകൾ. ഒരു യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ സഭയിൽനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം ഇപ്പോൾ എവിടെയുണ്ടെന്ന് ആർക്കുമറിയില്ല.വിശ്വാസം മുതലെടുത്താണ് പല മതവിഭാഗങ്ങളിലും ആഭിചാരക്രിയകളുടെ തട്ടിപ്പ്.
ഏതു മതത്തിലും വിശ്വാസം വ്യക്തിനിഷ്ഠമായ അവകാശമാണെന്ന് സമ്മതിക്കാമെങ്കിലും, അതു മുതലെടുത്തുള്ള ദുഷ്ക്രിയകളും തട്ടിപ്പുകളും കർശന ശിക്ഷയുടെ പരിധിയിൽ വരണം. പരമ്പരാഗതമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രാർത്ഥനാ കർമ്മങ്ങൾക്കും ആചാരങ്ങൾക്കും പുറത്ത്, ദുരുദ്ദേശ്യത്തോടെ, ദുഷ്ടലാക്കോടെ, സ്വാർത്ഥ ലാഭചിന്തയോടെ അരങ്ങേറുന്ന ഏതു ക്രിയകളും എതിർക്കപ്പെടേണ്ടതും നിരോധിക്കപ്പെടേണ്ടതുമാണ്. വിശ്വാസം വിശുദ്ധമാണ്; അന്ധവിശ്വാസം അബദ്ധവും. പൂജാവിധികൾ ആചാരബന്ധിതമാണ്; ആഭിചാര തട്ടിപ്പുകൾ കുറ്റകൃത്യവും.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്