Breaking News
ആറടിയോളം നീളം, രണ്ട് വർഷത്തിലേറെ നിർമാണപ്പഴക്കം; ഭഗവൽ സിംഗിന്റെ വീട്ടിലെ അലക്കുകല്ലിനടിയിലും മൃതദേഹം

ഇലന്തൂർ : ഇരട്ട നരബലി നടന്ന ഭഗവൽസിംഗിന്റെ വീടും പറമ്പും പൊലീസ് അരിച്ചുപെറുക്കിയെങ്കിലും പരിസരത്തെ അലക്കുകല്ലും ചെമ്പകവും ദുരൂഹതയായി അവശേഷിക്കുന്നു. സാധാരണയുള്ളതിൽ നിന്ന് ഇരട്ടിയിലേറെ വലുപ്പത്തിലാണ് ഭഗവൽസിംഗിന്റെ വീടിന് പിന്നിൽ അലക്കുകല്ല് നിർമ്മിച്ചിട്ടുള്ളത്.ആറടിയോളം നീളമുള്ള അലക്കുകല്ല് കല്ലറ മാതൃകയിൽ കല്ലും സിമന്റും കൊണ്ട് കെട്ടിയുണ്ടാക്കിയതാണ്. മുകൾ ഭാഗം പരന്ന നിലയിലും. ഇതിനോട് ചേർന്ന് ഒരു പൈപ്പ് കണക്ഷനുമുണ്ട്.
രണ്ട് വർഷത്തിലേറെ നിർമാണപ്പഴക്കം തോന്നിക്കുന്ന അലക്കുകല്ലിന് നാലഞ്ച് അടി മാത്രം അകലെയാണ് കൊല്ലപ്പെട്ട റോസ്ലിയുടെ മൃതദേഹം മറവുചെയ്ത കുഴി. ഈസാഹചര്യത്തിൽ അലക്കുകല്ലിനടിയിൽ മൃതദേഹ അവശിഷ്ടങ്ങൾ കുഴിച്ചിട്ടിട്ടുണ്ടോയെന്ന സംശയം ഉയരുന്നു. അലക്കുകല്ല് പൊളിച്ചു പരിശോധിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്.സ്ഥലത്തുള്ള പൊലീസിനും ഇതു സംബന്ധിച്ച് സംശയങ്ങളുണ്ട്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. സാധാരണ വീടുകളോട് ചേർന്ന് ഇതുപോലെ വലിയ അലക്കു കല്ലുകൾ നിർമിച്ചിട്ടുള്ളത് അപൂർവമാണ്. ചോദ്യം ചെയ്യലിൽ ഭഗവൽ സിംഗ് പറഞ്ഞ രണ്ട് സ്ഥലങ്ങളിൽ കുഴിയെടുത്താണ് മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തത്.
കൂടുതൽ സ്ഥലങ്ങളിൽ മൃതദേഹങ്ങൾ ഉണ്ടോയെന്നറിയാൻ നായകളെ മണപ്പിച്ച് നടത്തിയ പരിശോധനയിൽ അസ്വാഭാവികത പ്രകടിപ്പിച്ച മൂന്ന് സ്ഥലങ്ങളിൽ മണ്ണ് നീക്കി നോക്കിയിരുന്നു. ഇവിടെ യന്ത്രം ഉപയോഗിച്ച് മണ്ണിളക്കാൻ തീരുമാനിച്ചാൽ അലക്കുകല്ലും പൊളിച്ചു നോക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.മണ്ണുറപ്പില്ലാതെ ചെമ്പകംഭഗവൽസിംഗിന്റെ വീട്ടുമുറ്റത്ത് തെക്കു പടിഞ്ഞാറ് മൂലയ്ക്കായി ഒരു ചെമ്പകത്തൈയുണ്ട്. ഏകദേശം രണ്ട് വർഷത്തെ വളർച്ച കാണിക്കുന്ന ചെമ്പകത്തിന്റെ ചുവട്ടിലെ മണ്ണിന് ഉറപ്പില്ല. സ്ഥലപരിശോധനയ്ക്കിടെ ഇവിടെ കമ്പിപ്പാര താഴ്ത്തിയപ്പോൾ ഇതു തെളിഞ്ഞതാണ്. എന്നാൽ, ചെമ്പകം ഇളക്കി അടിയിൽ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിച്ചില്ല. ഇവിടെയും കുഴിച്ച് പരിശാേധിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്.
Breaking News
കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്


കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.
Breaking News
ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ


കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.
Breaking News
ശ്രീകണ്ഠപുരത്ത് ട്രാവലർ കത്തി നശിച്ചു


ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ട്രാവലർ കത്തി നശിച്ചു. ശ്രീകണ്ഠപുരം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ 3.30നാണ് സംഭവം.നടുവിൽ സ്വദേശിയായ ദീപേഷിന്റെ ഉടമസ്‌ഥതയിലുള്ള ട്രാവലറാണ് കത്തി നശിച്ചത്. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. ആളപായമില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്